Mukesh Ambani| 'വരും ദശകങ്ങളിൽ ജാംനഗര്‍ വൻ വളർച്ചയ്ക്ക് വേദിയൊരുക്കുന്നു': മുകേഷ് അംബാനി

Last Updated:

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി, ജാംനഗർ റിഫൈനറിയുടെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ജീവനക്കാരെ അഭിസംബോധന ചെയ്തു.

News18
News18
ജാംനഗർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി, ജാംനഗറിലെ റിഫൈനറിയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു. എല്ലാ റിലയൻസ് കുടുംബത്തിനും അവരുടെ കുട്ടികൾക്കും അടുത്ത അനേക ദശകങ്ങളിലേക്കുള്ള വളർച്ചയ്ക്കുള്ള വേദിയായി ജാംനഗർ മാറുമെന്ന് അദ്ദേഹം പറഞ്ഞു.
"ജാംനഗർ ലോകത്തിലെ ഏറ്റവും മികച്ച എണ്ണ ശുദ്ധീകരണശാല മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ജിഗാഫാക്‌ടറിയും ഏറ്റവും വലിയ സൗരോർജ യൂണിറ്റും ഇപ്പോൾ ലോകത്തിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇൻഫ്രാസ്ട്രക്ചറും വരികയാണ്. കൂടാതെ, ഡിജിറ്റൽ ഫാക്ടറിയും ജാംനഗറിലായിരിക്കും," മുകേഷ് അംബാനി പറഞ്ഞു.
"അത് അടുത്ത ദശകങ്ങളിലേക്കുള്ള വളർച്ചയ്ക്ക്, നിങ്ങൾക്കെല്ലാവർക്കും, നിങ്ങളുടെ കുട്ടികൾക്കും വേണ്ടിയുള്ള വളർച്ചയുടെ ഒരു പ്ലാറ്റ്ഫോം ആയിരിക്കും ഇത്" മുകേഷ് അംബാനി കൂട്ടിച്ചേർത്തു.
advertisement
റിലയൻസ് കുടുംബത്തിന്റെ രത്നമായി വിശേഷിക്കപ്പെടുന്ന ജാംനഗറിൽ 24 മാസത്തിനുള്ളിൽ AI ഇൻഫ്രാസ്ട്രക്ചർ റിലയൻസ് വികസിപ്പിക്കുകയാണ്.
Also Read-  ജാംനഗര്‍ റിഫൈനറിയുടെ 25-ാം വാര്‍ഷികം ഇഷ അംബാനി ആഘോഷിച്ചത് ജീവനക്കാരുടെ കുടുംബത്തോടൊപ്പം
റിലയൻസ് ഫൗണ്ടേഷന്റെ വൻതാര സംരംഭത്തിലൂടെ ജാംനഗർ പ്രകൃതി സംരക്ഷണത്തിന്റെയും ഉറവിടമാണെന്ന് മുകേഷ് അംബാനി പറഞ്ഞു.
ഇന്ത്യയിലും വിദേശത്തും പരിക്കേറ്റതും ഉപദ്രവമേല്‍ക്കുകയും ചെയ്ത മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ഒരു വലിയ സംരംഭമായ വൻതാര ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ആഗോളതലത്തിൽ സംരക്ഷണ പ്രവർത്തനങ്ങളിൽ മുൻനിര സംഭാവന നൽകുന്നവരിൽ ഒന്നാകാൻ ഗുജറാത്തിലെ വൻതാര ലക്ഷ്യമിടുന്നു.
advertisement
റിലയൻസിന്റെ ജാംനഗർ റിഫൈനറിക്ക് കഴിഞ്ഞയാഴ്ച 25 വയസ്സ് തികഞ്ഞു. 1999 ഡിസംബർ 28 നാണ്, റിലയൻസ് ആദ്യത്തെ റിഫൈനറി ജാംനഗറിൽ ആരംഭിച്ചത്.
ജാംനഗർ ഇന്ന് ലോകത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ശുദ്ധീകരണ കേന്ദ്രമായി മാറിയിരിക്കുന്നു. ഇന്ത്യയുടെ അഭിമാനമായ ഒരു എഞ്ചിനീയറിംഗ് അത്ഭുതമാണ് ഇവിടത്തെ റിഫൈനറി. മൂന്ന് വർഷത്തിനുള്ളിൽ ഒരു ഇന്ത്യൻ കമ്പനിക്ക് ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി സ്ഥാപിക്കുക അസാധ്യമാണെന്ന് തുടക്കത്തിൽ പല വിദഗ്ധരും പറഞ്ഞിരുന്നു. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജാംനഗറിൽ അന്ന് ആഞ്ഞടിച്ച കൊടുങ്കാറ്റും വകവയ്ക്കാതെ, വെറും 33 മാസത്തിനുള്ളിൽ റിലയൻസിന് അത് നേടാൻ കഴിഞ്ഞു.
advertisement
റോഡുകളോ വൈദ്യുതിയോ ആവശ്യത്തിന് കുടിവെള്ളമോ പോലുമില്ലാത്ത മരുഭൂമി പോലുള്ള പ്രദേശത്ത് നിക്ഷേപം നടത്തുന്നതിനെതിരെ പ്രമുഖ ലോകോത്തര പ്രോജക്ട് കൺസൾട്ടന്റുമാർ ധീരുഭായ് അംബാനിയെ ഉപദേശിച്ചു. അത്തരം മരുഭൂമിയിൽ മനുഷ്യശക്തിയും സാമഗ്രികളും സാങ്കേതിക വിദഗ്ധരും മറ്റ് എല്ലാ ഇൻപുട്ടുകളും അണിനിരത്തുന്നതിന് അസാധാരണമായ പരിശ്രമം ആവശ്യമാണെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു.
ധീരുഭായ് അംബാനി എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സ്വപ്നവുമായി മുന്നോട്ട് പോയി. ഒരു വ്യാവസായിക പ്ലാന്റ് മാത്രമല്ല, ഒരു നന്ദൻവനും സൃഷ്ടിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. 1996 നും 1999 നും ഇടയിൽ, അദ്ദേഹവും അദ്ദേഹത്തിൻ്റെ വളരെ പ്രചോദിതരായ ടീമും ജാംനഗറിൽ ഒരു എഞ്ചിനീയറിംഗ് അത്ഭുതം സൃഷ്ടിച്ചു. ഇന്ന്, ജാംനഗർ റിഫൈനറി കോംപ്ലക്‌സിൽ ലോകത്തിലെ ഏറ്റവും വലിയ യൂണിറ്റുകളായ ഫ്ലൂയിഡൈസ്ഡ് കാറ്റലിറ്റിക് ക്രാക്കർ (FCC), കോക്കർ, ആൽക്കൈലേഷൻ, പാരാക്‌സിലീൻ, പോളിപ്രൊഫൈലിൻ, റിഫൈനറി ഓഫ്-ഗ്യാസ് ക്രാക്കർ (ROGC), പെറ്റ്‌കോക്ക് ഗ്യാസിഫിക്കേഷൻ പ്ലാന്റുകൾ എന്നിവയുണ്ട്.
advertisement
Summary: Mukesh Ambani, Chairman and Managing Director, Reliance Industries Limited, addressing employees in Jamnagar on the occasion of celebrating 25 years of its flagship Jamnagar refinery, said that the Gujarat city sets a platform for growth for the next many decades, for all of the Reliance family and their children.
മലയാളം വാർത്തകൾ/ വാർത്ത/Money/
Mukesh Ambani| 'വരും ദശകങ്ങളിൽ ജാംനഗര്‍ വൻ വളർച്ചയ്ക്ക് വേദിയൊരുക്കുന്നു': മുകേഷ് അംബാനി
Next Article
advertisement
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
  • കോഴിക്കോട് തുഷാരഗിരി പാലത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തറ്റു മരിച്ച നിലയിൽ കണ്ടെത്തി.

  • മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും പാലത്തിന് സമീപം കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു.

  • വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്, തുടർന്ന് പൊലീസിനെ അറിയിച്ചത്.

View All
advertisement