advertisement

മാധ്യമ, വിതരണ സ്ഥാപനങ്ങളെ നെറ്റ്‌വര്‍ക്ക്‌ 18 മീഡിയ ആൻഡ് ഇൻവെസ്റ്റ്മെന്റിന്റെ കീഴിലാക്കി റിലയൻസ്

Last Updated:

റിലയൻസ് ഇൻസ്ട്രീസിന് കീഴിലുള്ള മീഡിയ, എന്റർടെയിൻമെന്റ് സ്ഥാപനങ്ങൾ ഒറ്റക്കുടക്കീഴിലാകുന്നതോടെ 8000 കോടി രൂപ വാർഷിക വരുമാനമുള്ള കമ്പനിയായി നെറ്റ്‌വര്‍ക്ക്‌ 18 മാറും.

മാധ്യമ, മാധ്യമ അനുബന്ധ സ്ഥാപനങ്ങളെ നെറ്റ്‌വര്‍ക്ക്‌ 18 എന്ന ഒറ്റ കമ്പനിയുടെ നിയന്ത്രണത്തിലാക്കി റിലയൻസ് ഇൻഡസ്ട്രീസ്. ഇതോടെ മീഡിയ, എന്റർടെയിൻമെന്റ് വ്യവസായ  മേഖലയിലെ ശക്തമായ കമ്പനിയായി മാറിയിരിക്കുകയാണ് നെറ്റ്‌വര്‍ക്ക്‌ 18.
നിവിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്വകാര്യ കമ്പനികളിൽ മാധ്യമ മേഖലയിലെ ഏറ്റവും വലിയ വിപണി മൂല്യമുള്ള കമ്പനിയാണ് നെറ്റ്‌വര്‍ക്ക്‌ 18. റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള മീഡിയ, എന്റർടെയിൻമെന്റ് സ്ഥാപനങ്ങൾ ഒറ്റക്കുടക്കീഴിലാകുന്നതോടെ 8000 കോടി രൂപ വാർഷിക വരുമാനമുള്ള കമ്പനിയായി നെറ്റ്‌വര്‍ക്ക്‌ 18  മാറും.
ഡിജിറ്റൽ മീഡിയ ഉൾപ്പെടെ വാർത്തയിലും വിനോദ മേഖലയിലുമുള്ള മുൻതൂക്കവും രാജ്യത്തെ ഏറ്റവും വലിയ കേബിൾ വിതരണ ശൃംഖലയും ഒറ്റക്കുടക്കീഴിലാകുന്നതോടെ കാര്യക്ഷമ ഉയരുകയും ഷെയർ ഉടമകൾക്ക് നെറ്റ്‌വര്‍ക്ക്‌ 18 വൻ നേട്ടമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുമെന്ന് തിങ്കളാഴ്ച ച റിലയൻസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. TV18 ബ്രോഡ്കാസ്റ്റ്, ഹാത്ത് വേ കേബിൽ ആൻഡ് ഡാറ്റകോം, ഡെൻ നെറ്റ് വർക്ക്, നെറ്റ്‌വര്‍ക്ക്‌ 18 മീഡിയ ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്നീ കമ്പനികളുടെ ഏകീകരണത്തിനും റിലയൻസ് ബോർഡ് യോഗം അംഗീകരം നൽകി.
advertisement
ടിവി 18 ബ്രോഡ്കാസ്റ്റിന്റെ ഓഹരി ഉടമകൾക്ക് നെറ്റ്‌വര്‍ക്ക്‌ 18 ന്റെ  92 ഓഹരികൾ ലഭിക്കും. ഹാത്ത് വേ ഓഹരി ഉടമകൾക്ക് 78 ഓഹരികളും ഡെൻ ഓഹരി ഉടമകൾക്ക് 191 ഓഹരിയും ലഭിക്കും.
ന്യൂസ് 18 ബ്രാൻഡിന് കീഴിൽ രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശൃംഖലയാണ് ടിവി 18 ബ്രോഡ്കാസ്റ്റിനുള്ളത്. കൂടാതെ എന്റർടെയ്ൻമെന്റ് ചാനലുകൾ ഉൾപ്പെടുന്ന കളർ നെറ്റ്‌വര്‍ക്കിലും  വീഡിയോ സ്ട്രീമിംഗ് സേവനമായ വൂട്ടിലെയും ഭൂരിപക്ഷം ഓഹരിയുടമയും ടിവി 18 ആണ്.  കേബിൾ രംഗത്ത് മാർക്കറ്റിന്റെ 30 ശതമാനവും നിയന്ത്രിക്കുന്നത് ഹാത്ത് വേയും ഡെനും ചേർന്നാണ്. കൂടാതെ രാജ്യത്തെ മുൻനിര ധനകാര്യ ആപ്ലിക്കേഷനായ മണികൺട്രോളും പ്രാദേശിക ഭാഷാ വാർത്തകളിൽ നിർണായക സ്വാധീനമുള്ള news18.com നെറ്റവർക്ക് 18  സ്വന്തമാക്കി. സംയോജിത ബ്രോഡ്‌ബാൻഡ്  ഒരു ദശലലക്ഷത്തിലധികം വരിക്കാർക്ക് വയർലൈൻ ബ്രോഡ്‌ബാൻഡ് സേവനം നൽകുകയും ചെയ്യും.
advertisement
2019-20 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസത്തിനിടെ, സീ എന്റർടെയിൻമെന്റിനെയും സൺ ടിവി നെറ്റ്‌വര്‍ക്കിനെയും പിന്തള്ളി ഏറ്റവുമധികം  വരുമാനമുണ്ടാക്കിയ ലിസ്റ്റ് ചെയ്യപ്പെട്ട മാധ്യമ കമ്പനി കൂടിയാണ് നെറ്റ്‌വർക്ക് 18.
ഏകീകരണത്തിലൂടെ  ഉപഭോക്താക്കൾക്കു നൽകുന്ന സേവനം മികച്ചതാക്കാൻ സാധിക്കുമെന്നും  റിലയൻസ് വ്യക്തമാക്കി.
കമ്പനികൾ ലയിച്ച ഫെബ്രുവരി ഒന്നു മുതൽ പ്രക്ഷേപണ മേഖല നെറ്റ്‌വര്‍ക്ക്‌ 18 ലും കേബിൾ, ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് ബിസിനസുകൾ നെറ്റ്‌വര്‍ക്ക്‌ 18 ന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളിലേക്കും മാറി. ഇതോടെ നെറ്റ്‌വര്‍ക്ക്‌ 18 കടബാധ്യതകളൊന്നുമില്ലാത്ത കമ്പനിയാകുകയും ചെയ്തു.
advertisement
ടെലികമ്മ്യൂണിക്കേഷൻ, റീട്ടെയിൽ, ഓയിൽ, റിഫൈനിംഗ്, പെട്രോകെമിക്കൽസ് എന്നീ മേഖലകളിലും സമൂല മാറ്റമുണ്ടാക്കുന്ന പദ്ധതികളും റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റിൽ ചെയർമാൻ മുകേഷ് അംബാനി 2021 മാർച്ചോടെ റിലയൻസ് കടരഹിതമാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറിൽ റിലയൻസിന് കീഴിലുള്ള എല്ലാ ഡിജിറ്റൽ ബിസിനസുകളും ഉപകമ്പനിക്ക് കീഴിൽ ഏകീകരിക്കുകയും ചെയ്തു.
ലയനം പൂർത്തിയായാൽ  നെറ്റ്‌വർക്ക് 18 ലെ റിലയൻസ് ഗ്രൂപ്പിന്റെ ഓഹരി 75 ശതമാനത്തിൽ നിന്ന് 64 ശതമാനമായി കുറയും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
മാധ്യമ, വിതരണ സ്ഥാപനങ്ങളെ നെറ്റ്‌വര്‍ക്ക്‌ 18 മീഡിയ ആൻഡ് ഇൻവെസ്റ്റ്മെന്റിന്റെ കീഴിലാക്കി റിലയൻസ്
Next Article
advertisement
ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം കൊയ്യുന്നോ? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു
ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു
  • ട്രംപിന്റെ മക്കളുടെ പിന്തുണയുള്ള പവറസ് കമ്പനി ഗൾഫ് വിപണിയിൽ ഡ്രോണുകൾ വിൽക്കുന്നു

  • ഇറാന്റെ ഭീഷണി നേരിടാൻ ഗൾഫ് രാജ്യങ്ങൾക്കു ഡ്രോണുകൾ വാങ്ങാൻ സമ്മർദ്ദം ഉണ്ടെന്ന് റിപ്പോർട്ട്

  • യുദ്ധസാഹചര്യത്തിൽ ലാഭം കൊയ്യുന്ന ആദ്യ പ്രസിഡന്റ് കുടുംബം ട്രംപിന്റെതായിരിക്കും എന്നാണ് വിലയിരുത്തൽ

View All
advertisement