ജിയോ സിനിമയുടെ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ്മയെ പ്രഖ്യാപിച്ചു

Last Updated:

നിരവധി സംരംഭങ്ങളിലൂടെ സ്പോർട്സ് കാഴ്‌ചയെന്നാൽ ഡിജിറ്റൽ എന്ന ജിയോ സിനിമയുടെ ആശയം സാക്ഷാത്ക്കരിക്കാൻ രോഹിത് ജിയോ സിനിമയിലെ ടീമുമായി ചേർന്ന് പ്രവർത്തിക്കും

രോഹിത് ശർമ്മ
രോഹിത് ശർമ്മ
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ (Rohit Sharma) ജിയോ സിനിമയുടെ (Jio Cinema) ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ക്യാപ്റ്റൻ, കളിക്കാരൻ എന്നീ നിലകളിൽ നിരവധി ലോക റെക്കോർഡുകൾ രോഹിത് ശർമ്മ സ്വന്തമാക്കിയിട്ടുണ്ട്. “മൊബൈൽ ഫോണുകളിലൂടെയും സ്മാർട്ട് ടി.വികളിലൂടെയും ഇന്ത്യയിലെ സ്‌പോർട്‌സ് ആസ്വാദന രീതിയെ പരിവർത്തനം ചെയ്യുന്നതിൽ ജിയോ സിനിമ നേതൃത്വം വഹിക്കുന്നു. മാത്രമല്ല ജിയോ സിനിമ ആരാധകർക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
ജിയോ സിനിമയുമായി സഹകരിക്കുന്നതിലും ഈ യാത്രയുടെ ഭാഗമാകുന്നതിലും ഞാൻ വളരെ സന്തുഷ്ടനാണ്, കാരണം ഇത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കുള്ള മാറ്റം എളുപ്പമാക്കുന്നു,” രോഹിത് ശർമ്മ പറഞ്ഞു. നിരവധി സംരംഭങ്ങളിലൂടെ സ്പോർട്സ് കാഴ്‌ചയെന്നാൽ ഡിജിറ്റൽ എന്ന ജിയോ സിനിമയുടെ ആശയം സാക്ഷാത്ക്കരിക്കാൻ രോഹിത് ജിയോ സിനിമയിലെ ടീമുമായി ചേർന്ന് പ്രവർത്തിക്കും. ആരാധകരുടെ എണ്ണം വർധിപ്പിക്കുന്നതിന് രാജ്യവ്യാപകമായി പ്രീമിയം സ്പോർട്സ് പ്രോപ്പർട്ടികൾക്കായി ജിയോ സിനിമയുടെ ഡിജിറ്റൽ ഫസ്റ്റ് നിർദ്ദേശം അദ്ദേഹം സ്വീകരിക്കും.
advertisement
ജിയോ സിനിമയുടെ ഇന്ത്യയിലെ എല്ലാ കാഴ്ചക്കാർക്കുമായി ടാറ്റ ഐപിഎൽ 2023-ന്റെ സൗജന്യ സ്ട്രീമിംഗ് ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് ബ്രേക്കിംഗ് കാഴ്ചകൾ ( 550 കോടിയിലധികം) നേടി. ഏപ്രിൽ 17ന് ചെന്നൈ സൂപ്പർ കിംഗ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടിയപ്പോൾ ടാറ്റ ഐപിഎൽ മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യൂവർഷിപ് 2.4 കോടിക്ക് മുകളിൽ ജിയോ സിനിമ രേഖപ്പെടുത്തി.
സ്പോൺസർമാരുടെയും പരസ്യദാതാക്കളുടെയും കാര്യത്തിലും ജിയോ-സിനിമ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. പ്രമുഖ ആഗോള, ഇന്ത്യൻ ബ്രാൻഡുകൾ ജിയോ സിനിമയിലേക്ക് ആകർഷിക്കപ്പെടുന്നു. ടിവിയെ പിന്നിലാക്കി ജിയോ സിനിമക്ക് 23 പ്രധാന സ്പോൺസർമാരും ഉണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Money/
ജിയോ സിനിമയുടെ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ്മയെ പ്രഖ്യാപിച്ചു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement