kerala Budget 2021: ശമ്പളവും പെൻഷനും ഏപ്രിലില്‍ വർധിക്കും; കുടിശ്ശിക മൂന്ന് ഗഡുക്കളായി നൽകും

Last Updated:

2 ഡിഎ ഗഡുക്കൾ ജീവനക്കാർക്ക് കുടിശികയായി ഉണ്ട്. 2021 ഏപ്രിൽ മാസം മുതൽ ഒരു ഗഡു അനുവദിക്കും. രണ്ടാമത്തെ ഗഡു 2021 ഒക്ടോബറിലും നല്‍കും.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ റിപ്പോർട്ട് ജനുവരി അവസാനം ലഭിക്കുമെന്നും കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ മാസം മുതൽ ശമ്പളവും പെൻഷനും പരിഷ്കരിച്ചുകൊണ്ട് ഉത്തരവ് ഇറക്കുമെന്നും മന്ത്രി തോമസ് ഐസക്. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിലെന്നപോലെ ശമ്പള കുടിശിക 3 ഗഡുക്കളായി പിന്നീട് നൽകുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
2 ഡിഎ ഗഡുക്കൾ ജീവനക്കാർക്ക് കുടിശികയായി ഉണ്ട്. 2021 ഏപ്രിൽ മാസം മുതൽ ഒരു ഗഡു അനുവദിക്കും. രണ്ടാമത്തെ ഗഡു 2021 ഒക്ടോബറിലും നല്‍കും. കുടിശിക പിഎഫിൽ ലയിപ്പിക്കും. മെഡിസെപ്പ് 2021-22 ല്‍ നടപ്പാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ചുരുങ്ങിയത് മൂന്നുലക്ഷം പേര്‍ക്കു കൂടി തൊഴില്‍ നല്‍കും. 2021-22ല്‍ 75 ദിവസമെങ്കിലും ശരാശരി തൊഴില്‍ നല്‍കാന്‍ ശ്രമിക്കും.
advertisement
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ഫെബ്രുവരിയില്‍ ആരംഭിക്കും. ഇതിനുള്ള കരട് നിയമം രൂപം കൊണ്ടുകഴിഞ്ഞു. വര്‍ഷത്തില്‍ 20 ദിവസമെങ്കിലും ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാം. അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും. തൊഴില്‍സേനയില്‍നിന്ന് പുറത്തു പോകുമ്പോള്‍ ഈ തുക പൂര്‍ണമായും അംഗത്തിന് ലഭിക്കും.
advertisement
മറ്റ് പെന്‍ഷനുകള്‍ ഇല്ലാത്ത അംഗങ്ങള്‍ക്ക് 60 വയസ്സു മുതല്‍ പെന്‍ഷന്‍ നല്‍കും. ഇനി മുതല്‍ ഫെസ്റ്റിവല്‍ അലവന്‍സും ക്ഷേമനിധി വഴി നല്‍കും. 75 ദിവസം തൊഴിലെടുത്ത മുഴുവന്‍ പേര്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സിന് അര്‍ഹതയുണ്ടാകും.
നിലവില്‍ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ 13-14 ലക്ഷം പേരാണ് ജോലി എടുക്കുന്നത്. ശരാശരി 50-55 തൊഴില്‍ ദിനങ്ങളാണ് ഇവര്‍ക്ക് ലഭ്യമാകുന്നത്. 2021-22ല്‍ 4057 കോടിരൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കലെന്നും മന്ത്രി പറഞ്ഞു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് ആകെ അടങ്കല്‍ 200 കോടി രൂപയായി ഉയര്‍ത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു
മലയാളം വാർത്തകൾ/ വാർത്ത/Money/
kerala Budget 2021: ശമ്പളവും പെൻഷനും ഏപ്രിലില്‍ വർധിക്കും; കുടിശ്ശിക മൂന്ന് ഗഡുക്കളായി നൽകും
Next Article
advertisement
'പോറ്റിയെ കേറ്റിയെ' ​പാട്ട് സൃഷ്ടിച്ചവർ അയ്യപ്പഭക്തർക്ക് മുന്നിൽ മാപ്പ് പറയണം; പരാതിക്കാരൻ
'പോറ്റിയെ കേറ്റിയെ' ​പാട്ട് സൃഷ്ടിച്ചവർ അയ്യപ്പഭക്തർക്ക് മുന്നിൽ മാപ്പ് പറയണം; പരാതിക്കാരൻ
  • 'പോറ്റിയെ കേറ്റിയെ' പാട്ട് അയ്യപ്പഭക്തരെ വേദനിപ്പിച്ചതായി പരാതിക്കാരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

  • പാട്ട് സൃഷ്ടിച്ചവർ മാപ്പ് പറയണമെന്നും പാട്ട് സോഷ്യൽമീഡിയയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

  • അയ്യപ്പനെ പാട്ടിൽ ഉൾപ്പെടുത്തി ശരണം വിളിക്കുന്നത് ശരിയല്ലെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു.

View All
advertisement