സഭാതർക്കം: ഇടവകാംഗത്തിന്‍റെ മൃതദേഹം 10 ദിവസത്തിനു ശേഷം സംസ്കരിച്ചു

Last Updated:
ആലപ്പുഴ: കായംകുളം കട്ടച്ചിറ പള്ളിയിൽ പാർത്രിയാർക്കീസ് ഇടവകാംഗത്തിന്‍റെ മൃതദേഹം 10 ദിവസത്തിന് ശേഷം സംസ്കരിച്ചു. പള്ളിയെക്കുറിച്ചുള്ള അവകാശതർക്കമാണ് സംസ്കാരം വൈകാൻ കാരണമായത്.
ഈ മാസം മൂന്നിനു മരിച്ച വർഗീസ് മാത്യുവിന്‍റെ മൃതദേഹം തർക്കത്തെ തുടർന്ന് മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ദേശിയ മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ ഭരണംകൂടം സംസ്കാരത്തിന് ഉറച്ച തീരുമാനം എടുക്കുകയായിരുന്നു. എതിർപ്പിനുള്ള സാധ്യത കണക്കിലെടുത്തു അതിരാവിലെ തന്നെ ചടങ്ങുകൾ നടത്തി.
advertisement
രാവിലേ ഏഴിനു മൃതദേഹം കനത്ത പൊലീസ് കാവലിൽ കട്ടച്ചിറ പള്ളിയിൽ എത്തിച്ചു. സുരക്ഷ മുൻനിർത്തി കെപി റോഡിൽ കുറച്ചുഭാഗത്ത് ഗതാഗതം വഴിതിരിച്ചു വിട്ടു. കുരിശിൻ തൊട്ടിയിൽ ക്രമീകരിച്ച പ്രാർത്ഥനയിൽ ആറു വൈദികർ പങ്കെടുത്തു. കർമ്മങ്ങൾക്ക് വൈദികനായ ചെറുമകൻ ജോർജി ജോൺ നേതൃത്വം നൽകി. എട്ടു മണിയോടെ മൃതദേഹം സംസ്‌ക്കരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സഭാതർക്കം: ഇടവകാംഗത്തിന്‍റെ മൃതദേഹം 10 ദിവസത്തിനു ശേഷം സംസ്കരിച്ചു
Next Article
advertisement
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
  • മൂലമറ്റം പവര്‍ഹൗസ് നവംബർ 11 മുതൽ ഒരു മാസം അടച്ചിടും; 780 മെഗാവാട്ട് വൈദ്യുതി കുറയുമെന്ന് കണക്കാക്കുന്നു.

  • മൂലമറ്റം പവര്‍ഹൗസിന്റെ 5, 6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിനാലാണ് സമ്പൂർണ ഷട്ട് ഡൌൺ.

  • മൂലമറ്റം പവര്‍ഹൗസ് അടച്ചിടുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി പറയുന്നു.

View All
advertisement