സഭാതർക്കം: ഇടവകാംഗത്തിന്‍റെ മൃതദേഹം 10 ദിവസത്തിനു ശേഷം സംസ്കരിച്ചു

Last Updated:
ആലപ്പുഴ: കായംകുളം കട്ടച്ചിറ പള്ളിയിൽ പാർത്രിയാർക്കീസ് ഇടവകാംഗത്തിന്‍റെ മൃതദേഹം 10 ദിവസത്തിന് ശേഷം സംസ്കരിച്ചു. പള്ളിയെക്കുറിച്ചുള്ള അവകാശതർക്കമാണ് സംസ്കാരം വൈകാൻ കാരണമായത്.
ഈ മാസം മൂന്നിനു മരിച്ച വർഗീസ് മാത്യുവിന്‍റെ മൃതദേഹം തർക്കത്തെ തുടർന്ന് മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ദേശിയ മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ ഭരണംകൂടം സംസ്കാരത്തിന് ഉറച്ച തീരുമാനം എടുക്കുകയായിരുന്നു. എതിർപ്പിനുള്ള സാധ്യത കണക്കിലെടുത്തു അതിരാവിലെ തന്നെ ചടങ്ങുകൾ നടത്തി.
advertisement
രാവിലേ ഏഴിനു മൃതദേഹം കനത്ത പൊലീസ് കാവലിൽ കട്ടച്ചിറ പള്ളിയിൽ എത്തിച്ചു. സുരക്ഷ മുൻനിർത്തി കെപി റോഡിൽ കുറച്ചുഭാഗത്ത് ഗതാഗതം വഴിതിരിച്ചു വിട്ടു. കുരിശിൻ തൊട്ടിയിൽ ക്രമീകരിച്ച പ്രാർത്ഥനയിൽ ആറു വൈദികർ പങ്കെടുത്തു. കർമ്മങ്ങൾക്ക് വൈദികനായ ചെറുമകൻ ജോർജി ജോൺ നേതൃത്വം നൽകി. എട്ടു മണിയോടെ മൃതദേഹം സംസ്‌ക്കരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സഭാതർക്കം: ഇടവകാംഗത്തിന്‍റെ മൃതദേഹം 10 ദിവസത്തിനു ശേഷം സംസ്കരിച്ചു
Next Article
advertisement
'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി
'പ്രശ്നം ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രം ; ആരെയും കുറ്റം പറയാനിഷ്ടമല്ല; നാട്ടിലെ പ്രവർത്തകരോട് സ്നേഹം'; ഐഷാ പോറ്റി
  • കൊട്ടാരക്കരയിൽ മൂന്ന് തവണ എംഎൽഎ ആയ ഐഷാ പോറ്റി തിരുവനന്തപുരത്ത് കോൺഗ്രസിൽ ചേർന്നു

  • സിപിഎമ്മിലെ ചില ഡിസിഷൻ മേക്കേഴ്സാണ് പ്രശ്നം, പ്രവർത്തകരോട് ഇപ്പോഴും സ്നേഹമുണ്ടെന്ന് പറഞ്ഞു

  • സോഷ്യൽ മീഡിയയിൽ വിമർശനം ഉണ്ടാകുമെങ്കിലും അതു തന്നെ കൂടുതൽ ശക്തയാക്കുമെന്ന് ഐഷാ പോറ്റി

View All
advertisement