advertisement

ഗ്രാമപഞ്ചായത്ത് വനിത അംഗത്തെ ബൈക്കിലെത്തി ഇടിച്ചുവീഴ്ത്തിയതായി പരാതി

Last Updated:

സ്‌കൂട്ടറിന്റെ പിറകില്‍ ഹെല്‍മറ്റും, ജാക്കറ്റും ധരിച്ച ആള്‍ ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ വനിതാ അംഗത്തിന്‍റെ അടുത്തെത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്...

കൊല്ലം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് വനിത അംഗത്തെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. പിറവന്തൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മെമ്പര്‍ ആയ അമ്പിളി രാജീവനെയാണ് ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഭീഷണിപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ 11ന് വീട്ടില്‍ നിന്ന് അലിമുക്കിലെ പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന വഴി ആനകുളം ഭാഗത്താണ് സംഭവം. അമ്പിളി രാജീവ് സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിറകില്‍ ഹെല്‍മറ്റും, ജാക്കറ്റും ധരിച്ച ആള്‍ ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ അമ്പിളിയുടെ അടുത്തെത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പുനലൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീഴ്ചയില്‍ പരുക്ക് പറ്റിയ അമ്പിളി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.
രണ്ടുദിവസം മുമ്പ് ചിറക്കരോട് കുടിവെള്ള പ്രശ്‌നത്തിന് യോഗം ചേര്‍ന്നിരുന്നു. യോഗം പത്തനാപുരം താലൂക്ക് ഓഫീസിലെ റവന്യൂ വകുപ്പ് ജീവനക്കാരന്റെ വീട്ടില്‍ വച്ചായിരുന്നു. അവിടെ വച്ച് അദ്ധേഹം മോശമായി സംസാരിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. അതിന്റെ തുടര്‍ച്ചയാണ് ഗുണ്ടയെ ഉപയോഗിച്ച് വധഭീഷണി മുഴക്കിയത് എന്ന് അമ്പിളി ആരോപിച്ചു.
advertisement
കൂടാതെ സോഷ്യല്‍ മീഡിയവഴി തന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതായും തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും
അവര്‍ പോലീസില്‍ നല്‍കിയി പരാതിയില്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഗ്രാമപഞ്ചായത്ത് വനിത അംഗത്തെ ബൈക്കിലെത്തി ഇടിച്ചുവീഴ്ത്തിയതായി പരാതി
Next Article
advertisement
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
  • യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മക്കും മകനും ജീവപര്യന്തം ശിക്ഷ

  • മരിച്ച സിന്ധുവിന്റെ മൂന്ന് പെൺമക്കൾക്ക് പ്രതികൾ നൽകേണ്ട പിഴ തുക ജഡ്ജി ഷാജഹാൻ ഉത്തരവിട്ടു

  • സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് തെളിവ് നൽകി

View All
advertisement