ഇനി മൂക്ക് പൊത്താതെ മീൻ വാങ്ങാം; തിരുവനന്തപുരം പാങ്ങോട് ഫിഷ് മാർക്കറ്റിന് പുതിയ മുഖം

Last Updated:

മൂന്ന് കോടി 25 ലക്ഷം രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരണം പൂർത്തീകരിച്ചത്.

തിരുവനന്തപുരം: നഗരസഭയ്ക്ക് കീഴിലുള്ള പാങ്ങോട് ആധുനിക ഫിഷ് മാർക്കറ്റ് നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്നാണ് മാർക്കറ്റിന്റെ നവീകരണം പൂർത്തിയാക്കിയത്.
മൂന്ന് കോടി 25 ലക്ഷം രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരണം പൂർത്തീകരിച്ചത്. ഇതിൽ 1 കോടി 85 ലക്ഷം രൂപ ഫിഷറീസ് വകുപ്പും 1 കോടി 40 ലക്ഷം രൂപ നഗരസഭയുമാണ് വഹിച്ചത്. 15000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മാർക്കറ്റിൽ 46 കടമുറികളുണ്ട്.
TRENDING:പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിയ്ക്കും; ചതിച്ചാൽ ദ്രോഹിക്കും; നയം വ്യക്തമാക്കി CPM നേതാവ് പികെ ശശി [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കണം: കെ മുരളീധരൻ [NEWS]
60 ടൺ സംഭരണശേഷിയുള്ള രണ്ട് ഫ്രീസറുകളും വൈദ്യുതി തടസ്സം നേരിടാതിരിക്കാൻ 61 കെ.വി.എ ജനറേറ്ററും , ഹൈമാസ് ലൈറ്റുകളും മാർക്കറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. മാർക്കറ്റിനകത്ത് തന്നെ ഒരു ഹെൽത്ത് ഓഫീസും പ്രവർത്തിക്കും.
advertisement
പാങ്ങോട് ആധുനിക ഫിഷ് മാർക്കറ്റ് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ നാടിന് സമർപ്പിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ.രാഖി രവികുമാർ , സ്ഥിരം സമിതി അധ്യക്ഷരായ പാളയം രാജൻ , എസ്.പുഷ്പലത , വഞ്ചിയൂർ പി.ബാബു , വാർഡ് കൗൺസിലർ ബിന്ദു ശ്രീകുമാർ , സെക്രട്ടറി എൽ.എസ്.ദീപ , സി.ഇ.ഡി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ബാബു അമ്പാട്ട് , സൂപ്രണ്ടിങ് എഞ്ചിനീയർ എ.മുഹമ്മദ് അഷറഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഇനി മൂക്ക് പൊത്താതെ മീൻ വാങ്ങാം; തിരുവനന്തപുരം പാങ്ങോട് ഫിഷ് മാർക്കറ്റിന് പുതിയ മുഖം
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement