ശ്രീചിത്രയിലെ ഡോക്ടറുടെ പെരുമാറ്റദൂഷ്യം; ഡോക്ടർ എന്ന നിലയിൽ ഞാൻ ജനങ്ങളോട് മാപ്പു ചോദിക്കുന്നു

Last Updated:

ഡോ. ബി. ഇക്ബാൽ

വൈദ്യസേവനം നടത്തുന്നവർ അംഗീകൃത പെരുമാറ്റ ചട്ടങ്ങളും വൈദ്യശാസ്ത്ര നൈതികതയും ഏത് പ്രതികൂല സാഹചര്യങ്ങളിലും കർശനമായി പാലിക്കാൻ ബാധ്യതയുള്ളവരാണ്. എല്ലാ രോഗങ്ങളും ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയണമെന്നില്ല എന്നാൽ ഡോക്ടർമാർ ഒന്നാമതായി ശ്രദ്ധിക്കേണ്ടത് ഒരു സാഹചര്യത്തിലും രോഗികൾക്ക് ഹാനിക്കരമായ യാതൊന്നും ചെയ്യാൻ പാടില്ലെന്നാണെന്ന് (Firsr Do no Harm: Primum Non Nocere) ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റ്സ് വൈദ്യസമൂഹത്തെ ജാഗ്രതപ്പെടുത്തിയിട്ടുണ്ട്.
വൈദ്യശാസ്ത്രത്തിന്റെ ഈ അടിസ്ഥാന പ്രമാണങ്ങളെല്ലാം ലംഘിച്ച് കൊണ്ടും കോറോണ ബാധ നിയന്ത്രിക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള നിർദ്ദേശങ്ങൾ അവഗണിച്ച് കൊണ്ടും സ്പെയിനിൽ നിന്നെത്തിയ ഉന്നത ശ്രേണിയിലുള്ള ഒരു ഡോക്ടർ ഗുരുതരമായ രോഗികളെ ചികിത്സിക്കുന്ന കേരളത്തിലെ പ്രശസ്ത സ്ഥാപനമായ ശ്രീ ചിത്ര മെഡിക്കൽ സെന്ററിൽ തന്റെ സഹപ്രവർത്തകരുടെയും രോഗികളുടെയും ജീവൻ അപകടത്തിലാക്കിക്കൊണ്ട് ഏതാനും ദിവസം പ്രവർത്തിച്ചുവെന്നത് അങ്ങേയറ്റം നിർഭാഗ്യകരമായി പോയി.
advertisement
[PHOTOS]
ആധുനികവും പൗരാണികവുമായ വൈദ്യശാസ്ത്ര ചരിത്രം പരിശോധിച്ചാൽ സ്വന്തം ജീവൻ ബലികഴിച്ച് രോഗവ്യാപനം തടയുന്നതിനും രോഗികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഡോക്ടർമാർ നടത്തിയ നിരവധി ഇടപെടലുകൾ കാണാൻ കഴിയും രോഗാണുക്കൾ കണ്ടെത്തുന്നതിന് മുൻപ് തന്നെ പ്രസവമെടുക്കുന്ന ഡോക്ടർമാർ അണുനാശക ലായനിയിൽ കൈകഴുകേണ്ടതാണെന്ന് വൈദ്യലോകത്തെ പഠിപ്പിക്കയും അതിന്റെ പേരിൽ പീഢനം അനുഭവിക്കുകയും ചെയ്ത ഭിഷഗ്വരനാണ് ഡോ ഇഗ്നാസ് ഫിലിപ് സെമ്മൽ വീസ് (1818-63). എന്നാൽ സെമ്മൽ വീസിനെ ഭ്രാന്തനെന്ന് മൂദ്രകുത്തി ചിത്തരോഗാശുപത്രിയിൽ അടക്കുകയാണുണ്ടായത്. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സിമ്മൽ വീസിനെ ക്രൂരമായി മർദ്ദിക്കയും തുടർന്ന് മുറിവുകളിൽ ഉണ്ടായ അണുബാധയെ തുടർന്ന് അദ്ദേഹം മരണമടയുകയും ചെയ്തു. പ്രസാവനന്തരമുണ്ടാവുന്ന അണുബാധയും തുടർന്നുണ്ടാകുന്ന മാതൃമരണങ്ങളും ഒഴിവാക്കപ്പെട്ടത് സെമ്മൽ വീസ് നിർദ്ദേശിച്ച വളരെ ലളിതമായ നിർദ്ദേശം പിൽക്കാലത്ത് നടപ്പിലാക്കപ്പെട്ടതോടെയാണ്.
advertisement
കൊറോണ രോഗ വ്യാപനം തടയാനായി കൈ വൃത്തിയായി കഴുകുമ്പോൾ സെമ്മൽ വീസിന്റെ രക്തസാക്ഷിത്വം നമ്മുടെ ഓർമ്മയിലേക്ക് കടന്ന് വരേണ്ടതാണ്. ഓരോ കൈ കഴുകലുകളും അദ്ദേഹത്തിന് സമർപ്പിക്കുന്ന പ്രണാമമായി കരുതേണ്ടതാണ്. കൊറോണ കാലത്തും പൊതു താൽപര്യത്തിനായി സത്യം പറഞ്ഞ് പീഠനവും രക്തസാക്ഷിത്വവും കൈവരിക്കുക എന്ന വൈദ്യശാസ്ത്രത്തിന്റെ മഹത്തായ പാരമ്പര്യം വീണ്ടും ഉയർത്തെഴുന്നേറ്റിരിക്കയാണ്.
ചൈനയിൽ അപൂർവമായ ഒരു രോഗം വ്യാപിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് ആദ്യമായി റിപ്പോർട്ട് ചെയതത് നേത്ര ഡോക്ടറായ ലിൻ വെൻലിയാങ്ങ് ആയിരുന്നു. ലിൻ വെൻ ലിങ്ങും സെമ്മൽ വീസിനെ പോലെ പീഡിപ്പിക്കപ്പെട്ടു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പേരിൽ ഡോ ലീനിനെതിരെ അധികൃതർ നടപടിയെടുക്കുയും താൻ പറഞ്ഞത് തെറ്റാണെന്ന് അദ്ദേഹത്തിൽ നിന്നെഴുതി വാങ്ങയും ചെയ്തു. പിന്നീട് ഒരു രോഗിയിൽ നിന്നും താൻ മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ അവഗണിച്ച കൊറോണ ബാധിച്ച് 34 മത്തെ വയസിൽ ലിൻ മരണമടഞ്ഞു.
advertisement
രോഗികളുടെ താൽപര്യം സംരക്ഷിക്കാൻ ജീവൻ വരെ ബലികൊടുക്കാൻ തയാറായ നിരവധി ഭിഷഗ്വരന്മാരുടെ ത്യാഗോജ്വലമായ സംഭാവനകൾ കൊണ്ട് സമ്പന്നമാണ് വൈദ്യശാസ്ത്ര ചരിത്രം.
സെമ്മൽ വീസിന്റെയും ലിൻ വെൻലിയാങ്ങും കുടുംബത്തിൽപ്പെട്ടവരാണെന്നതിൽ അഭിമാനിക്കുന്നവരാണ് വൈദ്യസമൂഹത്തിലുള്ളവർ. മഹത്തായ പാരമ്പര്യമുള്ള വൈദ്യലോകത്തിന് അപമാനം വരുത്തികൊണ്ട് ശ്രീ ചിത്രയിലെ ഡോക്ടറിൽ നിന്നുണ്ടായ അപരിഹാര്യമായ പെരുമാറ്റ ദൂഷ്യത്തിൽ കലവറയില്ലാതെ കുറ്റബോധം പ്രകടിപ്പിച്ച് കൊണ്ട് ഡോക്ടർ എന്ന നിലയിൽ ഞാൻ കേരളത്തിലെ ജനങ്ങാളോടെ മാപ്പു ചോദിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ശ്രീചിത്രയിലെ ഡോക്ടറുടെ പെരുമാറ്റദൂഷ്യം; ഡോക്ടർ എന്ന നിലയിൽ ഞാൻ ജനങ്ങളോട് മാപ്പു ചോദിക്കുന്നു
Next Article
advertisement
ജിഎസ്ടി നിരക്ക് കുറച്ചത് സ്വാതന്ത്ര്യലബ്ധിക്ക്  ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
ജിഎസ്ടി നിരക്ക് കുറച്ചത് സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
  • ജിഎസ്ടി നിരക്ക് കുറച്ചത് സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരമെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു.

  • 375-ഓളം ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി നിരക്ക് 5% അല്ലെങ്കിൽ പൂജ്യം ശതമാനമായി കുറച്ചു.

  • 2047-ഓടെ വികസിത് ഭാരത് ലക്ഷ്യം കൈവരിക്കാൻ സ്വാശ്രയത്വത്തിന്റെ പാതയിൽ മുന്നോട്ട് പോകണമെന്ന് മോദി പറഞ്ഞു.

View All
advertisement