അയോധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ: ശൃംഗേരി ശാരദാ പീഠത്തിലെ ശങ്കരാചാര്യന്മാർ പങ്കെടുക്കും

Last Updated:

സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവർക്ക് ഇത് സന്തോഷകരമായ ഒരു അവസരമായിരിക്കുമെന്നും പ്രസ്താവനയിൽ ശാരദാ പീഠം വ്യക്തമാക്കി

ram mandir
ram mandir
അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ശൃംഗേരി ശാരദാ പീഠത്തിലെ ശങ്കരാചാര്യർ സ്ഥിരീകരിച്ചു. ജനുവരി 22ന് നടക്കുന്ന ചടങ്ങിൽ ശങ്കരാചാര്യന്മാർ പങ്കെടുക്കില്ലെന്നുള്ള വാർത്തകൾ മുൻപ് പുറത്ത് വന്നിരുന്നു. പവിത്രവും അപൂർവ്വവുമായ ഈ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിലൂടെ എല്ലാ വിശ്വാസികളെയും ശ്രീരാമൻ അനുഗ്രഹിക്കുമെന്ന് ശൃംഗേരി ശാരദാ പീഠം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഈ പ്രസ്താവന പിന്നീട് വിശ്വ ഹിന്ദു പരിഷത്ത് അവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ വഴി പങ്കുവച്ചു.
500 വർഷത്തോളമായി നില നിന്നിരുന്ന തർക്കം അവസാനിച്ചുവെന്നും, സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവർക്ക് ഇത് സന്തോഷകരമായ ഒരു അവസരമായിരിക്കുമെന്നും പ്രസ്താവനയിൽ ശാരദാ പീഠം വ്യക്തമാക്കി. കൂടാതെ അയോധ്യയിലെ എല്ലാ ചടങ്ങുകളും വേദങ്ങൾ അനുസരിച്ചും മത ഗ്രന്ഥങ്ങൾ പാലിച്ചും നടത്തണമെന്നും ഇത് ദ്വാരകാധീഷ് (Dwarkadhish) ദേവനോടുള്ള പ്രാർത്ഥനയാണ് എന്നും പ്രസ്താവനയിൽ പറയുന്നു.
ഹിന്ദു മതത്തിലെ ഗുരു സ്ഥാനം അലങ്കരിക്കുന്നവർ ആരും ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ജോഷിമഠ് ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞിരുന്നു. ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകും മുൻപേ ശ്രീരാമ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നത് ഹിന്ദു മതത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
advertisement
ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാനും പ്രാണ പ്രതിഷ്ഠ ചടങ്ങിനുമായി ധാരാളം സമയം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിലെ ജോഷിമഠ്, ഗുജറാത്തിലെ ദ്വാരക, ഒഡിഷയിലെ പുരി, കർണാടകയിലെ ശൃംഗേരി എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന “ പീഠങ്ങൾ” എന്നു വിളിക്കപ്പെടുന്ന നാല് പ്രധാന ക്ഷേത്രങ്ങളുടെ തലവന്മാരാണ് ശങ്കരാചാര്യന്മാർ.
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
അയോധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ: ശൃംഗേരി ശാരദാ പീഠത്തിലെ ശങ്കരാചാര്യന്മാർ പങ്കെടുക്കും
Next Article
advertisement
'കലോത്സവം മത്സരമല്ല, ഉത്സവം;മുന്നിലുള്ള അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറുക'; മോഹൻലാൽ
'കലോത്സവം മത്സരമല്ല, ഉത്സവം;മുന്നിലുള്ള അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറുക'; മോഹൻലാൽ
  • മത്സരമല്ല, ഉത്സവമാണ് കലോത്സവം; ജയപരാജയങ്ങൾക്ക് അപ്പുറം മുന്നിലുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തണം

  • യുവ പ്രതിഭകൾ കഴിവുകൾ മിനുക്കി പുതിയ അവസരങ്ങൾ തേടണം; കലോത്സവം ആത്മവിശ്വാസം നൽകുന്നു

  • കണ്ണൂർ 1023 പോയിന്റ് നേടി സ്വർണകിരീടം സ്വന്തമാക്കി; തൃശൂർ, കോഴിക്കോട് രണ്ടാം, മൂന്നാം സ്ഥാനങ്ങൾ

View All
advertisement