മുംബൈ: വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരമ്പരയില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന് ധോണി വിട്ടുവില്ക്കുന്ന സാഹചര്യത്തില്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാവുക. നേരത്തെ നായകന് വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരം തന്നെയാണ് ടീമിനെ നയിക്കുക. ലോകകപ്പിനിടെ പരിക്കേറ്റ ശിഖര്‍ ധവാന് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
നവ്ദീപ് സൈനി, രാഹുല്‍ ചാഹര്‍, എന്നിവര്‍ ടി20 ടീമില്‍ ഇടംപിടിച്ചപ്പോള്‍ യൂസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും പുറത്തായി. ഇരുവരും ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ലോകകപ്പ് ടീമില്‍ ഇല്ലാതിരുന്ന മനീഷ് പാണ്ഡെ, ശ്രേയസ്സ അയ്യര്‍,ഖലീല്‍ അഹമ്മദ്, നവദീപ് സൈനി എന്നിവര്‍ക്ക് ഏകദിന ടീമില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്. കോഹ്ലി, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമിലും ഉള്‍പ്പെട്ട താരങ്ങള്‍.
Also Read: 'അടുത്ത ടി20 ലോകകപ്പ് വരെ ധോണിക്ക് കളിക്കാന്‍ സാധിക്കും' മഹി വിരമിക്കാറായിട്ടില്ലെന്ന് ബാല്യകാല പരിശീലകന്ടെസ്റ്റ് ടീമിലേക്ക് പരിക്കിന്റെ പിടിയിലായിരുന്ന വൃദ്ധിമാന്‍ സാഹയും തിരിച്ചെത്തിയിട്ടുണ്ട്. സൂപ്പര്‍ താരം ജസ്പ്രീത് ബൂമ്രയ്ക്ക് പരിമിത ഓവര്‍ മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചിട്ടുമുണ്ട്. ഹര്‍ദിക്കിനും വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ആഗസ്റ്റ് മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്.
ടി20 ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി
ഏകദിന ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, കെ എല്‍ രാഹുല്‍, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി.
ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര് അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസപ്രീത് ബൂമ്ര, ഉമേഷ് യാദവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.