അവസാന നിമിഷം ആഞ്ഞടിച്ച് കരീബിയന്‍ പട; ഇന്ത്യക്ക് 284 റണ്‍സ് വിജയലക്ഷ്യം
Last Updated:
പൂനെ: ഇന്ത്യ വിന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 284 റണ്‍സ് വിജയലക്ഷ്യം. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മധ്യനിരയും വാലറ്റവും തകര്‍ത്തടിച്ചതാണ് വിന്‍ഡീസിന് തുണയായത്. അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ ഷായ് ഹോപ്പ് സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെയാണ് വീണത്. 38 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായതിനു ശേഷമാണ് വിന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ച് വന്നത്.
കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസിന് സമനില സമ്മാനിച്ച ഷായി ഹോപ് തന്നെയാണ് ഇന്നും തിളങ്ങിയത്. 113 പന്തില്‍ 95 റണ്‍സാണ് ഹോപ്പ് എടുത്തത്. ഷിമ്രോണ്‍ ഹെറ്റ്‌മെര്‍ 37 റണ്‍സും ഹോള്‍ഡര്‍ 32 റണ്‍സും എടുത്തപ്പോള്‍ അവസാന നിമിഷം ആഞ്ഞടിച്ച നഴ്‌സാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
22 പന്തുകളില്‍ നിന്ന് 40 റണ്‍സാണ് നഴ്‌സ് അടിച്ചെടുത്തത്. 19 പന്തുകളില്‍ നിന്ന് 15 റണ്‍സുമായി കെമര്‍ റോച്ച് പുറത്താകാതെ നിന്നു. ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ജസ്പ്രീത് ബൂംറയാണ് ഇന്ത്യന്‍ പേസാക്രമണം നയിച്ചത്.
advertisement
10 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് വീഴ്ത്തിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഭൂവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും ചാഹലും ഓരോ വിക്കറ്റുകള്‍ നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അവസാന നിമിഷം ആഞ്ഞടിച്ച് കരീബിയന്‍ പട; ഇന്ത്യക്ക് 284 റണ്‍സ് വിജയലക്ഷ്യം