ഇന്ത്യ വിന്‍ഡീസ് രണ്ടാം ടി20 ഇന്ന്; ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര

Last Updated:

തുടര്‍ച്ചയായ രണ്ടാം ജയം തേടി ഇന്ത്യ ഇറങ്ങുമ്പോള്‍ ജയത്തോടെ തിരിച്ച് വരാനാകും വിന്‍ഡീസ് ലക്ഷ്യമിടുക

ഫ്‌ളോറിഡ: ഇന്ത്യ- വിന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഫ്‌ളോറിഡയില്‍ രാത്രി എട്ടിനാണ് മത്സരം. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിനു ജയിച്ചിരുന്നു. ഇന്നും ജയിക്കനായാല്‍ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാകും. തുടര്‍ച്ചയായ രണ്ടാം ജയം തേടി ഇന്ത്യ ഇറങ്ങുമ്പോള്‍ ജയത്തോടെ തിരിച്ച് വരാനാകും വിന്‍ഡീസ് ലക്ഷ്യമിടുക.
ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കും അപകടം മണത്തെങ്കിലും 17.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 24 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
Also Read: 'പന്തെറിയും മുന്‍പ് തന്നെ നീ രണ്ട് വിക്കറ്റുകള്‍ നേടി'; സെയ്‌നിയുടെ തകര്‍പ്പന്‍ പ്രകടനം; മുന്‍താരങ്ങള്‍ക്കെതിരെ ഗംഭീര്‍
അരങ്ങേറ്റ മത്സരത്തില്‍ തന്നെ മൂന്നു വിക്കറ്റ് നേടിയ നവദീപ് സെയ്‌നിയുടെ മികവിലായിരുന്നു ഇന്ത്യ വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഭൂവി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യ വിന്‍ഡീസ് രണ്ടാം ടി20 ഇന്ന്; ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര
Next Article
advertisement
'മാറാട് കലാപം വീണ്ടും പറഞ്ഞു മനസ്സ് വേദനിപ്പിക്കരുത്; മാറാട് കലാപവും ബാബരി വിഷയവും രണ്ടാണ്': ഖലീൽ ബുഖാരി തങ്ങൾ
'മാറാട് കലാപം വീണ്ടും പറഞ്ഞു മനസ്സ് വേദനിപ്പിക്കരുത്; മാറാട് കലാപവും ബാബരി വിഷയവും രണ്ടാണ്': ഖലീൽ ബുഖാരി തങ്ങൾ
  • മാറാട് കലാപം വീണ്ടും ചർച്ച ചെയ്ത് ജനങ്ങളുടെ മനസ്സ് വേദനിപ്പിക്കരുതെന്ന് ഖലീൽ ബുഖാരി തങ്ങൾ

  • മാറാട് കലാപം എല്ലാവരും മറന്നുതുടങ്ങിയ വിഷയമാണെന്ന് ബാബരി വിഷയവുമായി താരതമ്യം ചെയ്ത് അദ്ദേഹം പറഞ്ഞു.

  • എറണാകുളം ജില്ലയുടെ വികസനത്തിന് പുതിയ ജില്ല, എഡ്യു ഹബ്, മെഡിക്കൽ കോളേജ് നവീകരണം നിർദേശിച്ചു.

View All
advertisement