താരങ്ങളെത്തി; ആര്‍പ്പുവിളികളുമായി സ്വീകരിച്ച് തലസ്ഥാനം; വീഡിയോ കാണാം

Last Updated:
തിരുവനന്തപുരം: ഇന്ത്യാ വിന്‍ഡീസ് അഞ്ചാം ഏകദിനത്തിനായി ടീമുകള്‍ തിരുവനന്തപുരത്തെത്തി. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ടീമുകളെ ആര്‍പ്പുവിളികളുമായാണ് ആരാധകര്‍ സ്വീകരിച്ചത്. ദേശീയ പാതകയുമായായിരുന്നു ആരാധകര്‍ താരങ്ങളെ കാണാനെത്തിയത്. കോഹ്‌ലിയുടെ നേതൃത്വത്തിലെത്തിയ ടീം അംഗങ്ങള്‍ കോവളത്തെ ഹോട്ടലിലേക്കാണ് വിമാനത്താവളത്തില്‍ നിന്നു പോയത്.
കേരളപ്പിറവി ദിനത്തില്‍ നടക്കുന്ന മത്സരം പരമ്പരയില്‍ നിര്‍ണ്ണായകമാണ്. നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 2-1 ന് മുന്നിട്ട് നില്‍ക്കുകയാണ് ഇന്ത്യ. ആദ്യ ഏകദിന മത്സരത്തിനാണ് കാര്യവട്ടം സ്‌റ്റേഡിയം വേദിയാകുന്നത്. ഇന്നലെ മുംബൈയില്‍ നടന്ന മത്സരത്തില്‍ 224 റണ്ണിനായിരുന്നു ഇന്ത്യ ജയിച്ചത്.
ഇന്ന് ഹോട്ടലില്‍ വിശ്രമിക്കുന്ന ഇരു ടീമിലെയും താരങ്ങള്‍ നാളെ കാര്യവട്ടത്ത് പരിശീലനത്തിനിറങ്ങും. ത്സരത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പുതിയ കോര്‍പ്പറേറ്റ് ബോക്സുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. താരങ്ങളുടെ ഡ്രസിങ് റൂമും ഡഡ് ഔട്ടും പരിശീലനത്തിനുള്ള പിച്ചുകളും തയാര്‍. സുരക്ഷാ ക്രമീകരണങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. 60 ശതമാനത്തിലധികം ടിക്കറ്റുകളും വിറ്റുതീര്‍ന്നു. രണ്ടുദിവസം കൊണ്ട് മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിയുമെന്നും സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നുമുള്ള പ്രതീക്ഷയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
താരങ്ങളെത്തി; ആര്‍പ്പുവിളികളുമായി സ്വീകരിച്ച് തലസ്ഥാനം; വീഡിയോ കാണാം
Next Article
advertisement
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
  • ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

  • ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയും വിൽ യങ്ങിന്റെ 87 റൺസും കിവീസിന്റെ വിജയത്തിൽ നിർണായകമായി

  • ഇന്ത്യയ്ക്കായി കെ എൽ രാഹുലിന്റെ 112 റൺസും ജഡേജയുടെയും റെഡ്ഡിയുടെയും പങ്കും ശ്രദ്ധേയമായി

View All
advertisement