'കിട്ടേണ്ടത് കിട്ടിയപ്പോള്‍ ബോധോദയം'; കേദാര്‍ ജാദവിനെ തിരിച്ച് വിളിക്കുമെന്ന് കോഹ്‌ലി

Last Updated:
പൂണൈ: ടെസ്റ്റ് പരമ്പരയിലെ ഗംഭീര ജയത്തിനു പിന്നാലെ ഏകദിന പരമ്പരയ്ക്കിറങ്ങിയ ഇന്ത്യ ഓരോ മത്സരം കഴിയുംതോറും പിന്നോട്ട് വരികയാണ്. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ സമനിലയും മൂന്നാമത്തേതില്‍ തോല്‍വിയും വഴങ്ങിയിരിക്കുകയാണ്. ബാറ്റിങ്ങില്‍ കോഹ്‌ലി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ സ്ഥിരത പുലര്‍ത്തുന്നത്. ബൗളിങ്ങില്‍ കഴിഞ്ഞ മത്സരത്തില്‍ ബൂംറയും ഭൂവനേശ്വറും തിരിച്ചെത്തിയതോടെ ഇന്ത്യ ശക്തി തെളിയിച്ചിരുന്നു.
എന്നാല്‍ ബാറ്റിങ്ങില്‍ സഹതാരങ്ങളില്‍ നിന്ന് കോഹ്‌ലിക്ക് പിന്തുണ കിട്ടാതെ വന്നതോടെ ഇന്ത്യ 43 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ബാറ്റിങ്ങില്‍ ഏഷ്യാകപ്പ് മുതല്‍ ദയനീയ പരാജയമായ ധോണി ടീമില്‍ തുടരുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരവേയാണ് മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് കേദാര്‍ ജാദവിനെ ഒഴിവാക്കി സെലക്ടര്‍മാര്‍ ടീം പ്രഖ്യാപനം നടത്തുന്നത്.
തന്നെ പുറത്താക്കിയതിന്റെ കാരണം അറിയണമെന്നാവശ്യപ്പെട്ട് ജാദവ് രംഗത്തെത്തുകയും ചെയ്തിരുന്നു. മികച്ച ഔള്‍റൗണ്ടുടെ അഭാവം ടീം നേരിടുമ്പോഴാണ് താരത്തെ ഒഴിവാക്കിയിള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം. എന്നാല്‍ മൂന്നാം മത്സരത്തിലെ തോല്‍വിയോടെ ജാദവിനെ തിരികെ വിളിക്കുമെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറയുന്നത്. മത്സരശേഷമായിരുന്നു വിരാടിന്റെ പ്രകികരണം.
advertisement
രവീന്ദ്ര ജഡേജയെ പുറത്തിരുത്തി അഞ്ച് മുന്‍നിര ബൗളര്‍മാരെയാണ് ഇന്നലെ ഇന്ത്യ കളിപ്പിച്ചത്. ഇത് ടീമിന്റെ ബാലന്‍സിനെ ബാധിച്ചെന്നാണ് കോഹ്‌ലി പറയുന്നത്. ' ഹര്‍ദിക്കും കേദാറും ടീമിലുണ്ടെങ്കില്‍ നമുക്ക് ഒരു ഓപ്ഷന്‍ അധികം ലഭിക്കും. ബാറ്റുകൊണ്ടും ബോളുകൊണ്ടും സംഭാവന ചെയ്യുന്ന ഹര്‍ദ്ദിക്കിനെ പോലെയൊരാള്‍ കളിക്കാതിരിക്കുമ്പോള്‍ അത് ടീമിനെ ബാധിക്കും. അടുത്ത മത്സരത്തില്‍ കേദാര്‍ ടീമിലെത്തിയാല്‍ അത് ബാറ്റിങ്ങ് ഓര്‍ഡറിനെ ശക്തിപ്പെടുത്തും. ടീമിന്റെ ബാലന്‍സിങ്ങ് പ്രധാനമാണ്.' കോഹ്‌ലി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കിട്ടേണ്ടത് കിട്ടിയപ്പോള്‍ ബോധോദയം'; കേദാര്‍ ജാദവിനെ തിരിച്ച് വിളിക്കുമെന്ന് കോഹ്‌ലി
Next Article
advertisement
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന്  പേരുള്ളതായി  കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement