'പണി കിട്ടി..'; സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിച്ച കരുണും വിജയിയും കുടുങ്ങിയേക്കും

Last Updated:
മുംബൈ: വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീം തെരഞ്ഞെടുപ്പിനെച്ചൊല്ലി സെലക്ഷന്‍ കമ്മിറ്റിക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയ മലയാളി താരം കരുണ്‍ നായര്‍ക്കും മുരളി വിജയിക്കും എതിരെ നടപടിക്ക് സാധ്യത. സെലക്ഷനെതിരെ പരസ്യമായ പരാമര്‍ശങ്ങള്‍ നടത്തിയതാണ് താരങ്ങള്‍ക്ക് വിനയായിരിക്കുന്നത്.
ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനത്തിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടീമില്‍ ഇടം ലഭിച്ചിട്ടും ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്താതിരുന്ന കരുണിനെ വിന്‍ഡീസിനെതിരായ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതോടെയായിരുന്നു താരം തന്നെ പുറത്താക്കിയതിനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന പ്രസ്താവനയുമായി രംഗത്ത് വന്നത്.
ക്രിക്ബസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കരുണ്‍ തന്നെ ടീമിലെടുക്കാത്തിന്റെ കാരണം അറിയില്ലെന്നും സെലക്ടര്‍മാര്‍ താനുമായി സംസാരിച്ചില്ലെന്നും പറഞ്ഞത്. എന്നാല്‍ താരത്തിന്റെ ആരോപണം തള്ളിയ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് താരങ്ങളുമായി കൃത്യമായ ആശയവിനിമയം നടത്താറുണ്ടെന്നും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു സമാനമായ ആരോപണവുമായി മുരളി വിജയ് രംഗത്തെത്തുന്നത്.
advertisement
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തന്നെ പുറത്തിരുത്തിയത് മുതലുള്ള കാര്യങ്ങളെക്കുറിച്ച് തന്നോട് സംസാരിച്ചില്ലെന്നായിരുന്നു വിജയിയുടെ പ്രതികരണം. ഇതോടെ മുതിര്‍ന്ന താരമായ ഹര്‍ജന്‍ സിങ്ങും കമ്മിറ്റിക്കെതിരൈ രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ രൂക്ഷമായപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി പ്രതിരോധത്തിലാവുകയും ചെയ്തു.
എന്നാല്‍ ബിസിസിഐയുമായി കരാറിലുള്ള താരങ്ങള്‍ പരസ്യ പ്രതികരണം നടത്തിയത് അടുത്ത ഉന്നതാധികാര സമിതിയോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ ഒക്ടോബര്‍ 11 ന് ചേരുന്ന യോഗത്തിലാകും താരങ്ങളുടെ നടപടി ചര്‍ച്ചചെയ്യുക.
advertisement
സെലക്ടര്‍മാര്‍ സ്വതന്ത്രമായാണ് ജോലി ചെയ്യുന്നതെന്നും താരങ്ങളുടെ ആരോപണത്തെക്കുറിച്ച് കമ്മിറ്റി തന്നെ തീരുമാനിക്കട്ടെയെന്നും സിഒഎ വിനോദ് റായിയും പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പണി കിട്ടി..'; സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിച്ച കരുണും വിജയിയും കുടുങ്ങിയേക്കും
Next Article
advertisement
ടോയ്ലറ്റിൽ‌ കഞ്ചാവുചെടി വളർത്തിയ യുവാവ് പൊന്നാനിയിൽ പിടിയിൽ
ടോയ്ലറ്റിൽ‌ കഞ്ചാവുചെടി വളർത്തിയ യുവാവ് പൊന്നാനിയിൽ പിടിയിൽ
  • പൊന്നാനിയിൽ കക്കൂസിനകത്ത് കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

  • രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പതിനഞ്ച് കഞ്ചാവ് ചെടികൾ കണ്ടെടുത്തു.

  • വാഹനാപകടത്തിൽ കാല്പാദം നഷ്ടപ്പെട്ട യുവാവ് പിന്നീട് ലഹരി വിൽപനയിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലീസ്.

View All
advertisement