ഒന്നാം ടെസ്റ്റില്‍ കിവികളെ പറത്തി; ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം

Last Updated:

വിക്കറ്റ് നഷ്ടപ്പെടാതെ 133 എന്ന നിലയിലായിരുന്നു ലങ്ക അവസാന ദിവസത്തെ കളി ആരംഭിച്ചത്.

കൊളംബോ: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക 1- 0 ത്തിന് മുന്നിലെത്തി. മത്സരത്തിന്റെ അവസാന ദിവസം കിവികള്‍ ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദ്വീപുകാര്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ജയം നേടിയത്.
വിക്കറ്റ് നഷ്ടപ്പെടാതെ 133 എന്ന നിലയിലായിരുന്നു ലങ്ക അവസാന ദിവസത്തെ കളി ആരംഭിച്ചത്. ടീം ടോട്ടല്‍ 161 റണ്‍സെത്തുമ്പോഴാണ് ആതിഥേയരുടെ ആദ്യവിക്കറ്റ് വീഴുന്നത്. കരുണരത്‌നെയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. 122 റണ്‍സാണ് കരുണരത്‌നെ നേടിയത്. ലാഹിരു തിരിമനെ 64 റണ്‍സെടുത്തു.
Also Read: ഇംഗ്ലണ്ടിന് എട്ടുറൺസ് ലീഡ്: ഓസ്ട്രേലിയ 250ന് പുറത്ത്
ഇതാദ്യമായാണ് തന്റെ ടെസ്റ്റ് കരിയറില്‍ ഒരു മത്സരത്തിന്റെ നാലാം ഇന്നിങ്‌സില്‍ കരുണരത്‌നെ സെഞ്ച്വറി നേടുന്നത്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 18 റണ്‍സ് ലീഡ് വഴങ്ങിയ കീവീസ് 285 റണ്‍സിനാണ് രണ്ടാം ഇന്നിങ്‌സില്‍ ഓള്‍ ഔട്ടാകുന്നത്. ലങ്കന്‍ നിരയില്‍ നാല് വിക്കറ്റെടുത്ത ലസിത് എംബല്‍ഡെനിയയും, മൂന്ന് വിക്കറ്റെടുത്ത ധനഞ്ജയ ഡിസില്‍വയുമാണ് കിവികള്‍ക്ക് പ്രഹരം നല്‍കിയത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഒന്നാം ടെസ്റ്റില്‍ കിവികളെ പറത്തി; ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement