Mahela Jayawardene |'മകളെ കണ്ടിട്ട് 135 ദിവസമായി, ജൂണ്‍ മുതല്‍ ബയോ ബബിളിലാണ്'; ജയവര്‍ധനെ ലങ്കന്‍ ടീം ക്യാമ്പ് വിട്ടു

Last Updated:

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഒപ്പം തുടര്‍ന്ന ജയവര്‍ധനെ കഴിഞ്ഞ ജൂണ്‍ മുതല്‍ ബയോ ബബിളിലാണ്.

News18
News18
ഐസിസി ടി20 ലോകകപ്പില്‍(T20 World Cup 2021) കളിക്കുന്ന ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റ് ആയ മുന്‍ താരം മഹേല ജയവര്‍ധനെ(Mahela Jayawardene) ക്യാമ്പ് വിട്ടു. ലോകകപ്പിലെ സൂപ്പര്‍ 12(Super 12) പോരാട്ടങ്ങള്‍ തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ജയവര്‍ധനെയുടെ പിന്മാറ്റം ശ്രീലങ്കക്ക്(Sri Lanka) വന്‍ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.
ജൂണ്‍ മുതല്‍ ക്വാറന്റീനിലും ബയോ ബബ്ബിളിലും കഴിയുന്ന താന്‍ മകളെ കണ്ടിട്ട് 135 ദിവസമായെന്നും ഇനിയും കാത്തിരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ജയവര്‍ധനെ ടീം വിട്ടത്. ടീം വിടുന്നതിന് മുമ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്കും യോഗ്യതാ റൗണ്ടില്‍ സ്‌കോട്ലന്‍ഡിനെതിരായ അവസാന മത്സരത്തിനുമായി ടീമിനെ ഒരുക്കിയിട്ടുണ്ടെന്നും വേദികള്‍ക്ക് അനുസരിച്ച് ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തുമെന്നും ജയവര്‍ധനെ വ്യക്തമാക്കി.
അതേസമയം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശ്രീലങ്കയിലെ വീട്ടിലിരുന്ന് ടീമിനുവേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് ജയവര്‍ധനെ വ്യക്തമാക്കി. ഗ്രൂപ്പ് എയിലെ യോഗ്യതാ മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ശ്രീലങ്ക സൂപ്പര്‍ 12-ല്‍ എത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഒപ്പം തുടര്‍ന്ന ജയവര്‍ധനെ കഴിഞ്ഞ ജൂണ്‍ മുതല്‍ ബയോ ബബിളിലാണ്.
advertisement
ഇംഗ്ലണ്ടില്‍ നടന്ന 100 ടൂര്‍ണമെന്റില്‍ സതേണ്‍ ബ്രെയ്വെയ്‌സ് ടീമിന്റെ കണ്‍സള്‍ട്ടന്റായിരുന്നു ജയവര്‍ധനെ. ആദ്യ സീസണില്‍ തന്നെ ടീമിനെ കിരീടനേട്ടത്തിലേക്ക് നയിക്കാനും ജയവര്‍ധനെക്കായി. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിംഗ് ഓര്‍ഡറില്‍ ജയവര്‍ധനെ വരുത്തിയ മാറ്റങ്ങളും ടീമിന് ഗുണകരമായിരുന്നു.
T20 World Cup |ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിന്റെ വിധി നിര്‍ണയിക്കുക ഈ ഒറ്റക്കാര്യം: മാത്യു ഹെയ്ഡന്‍
ഐ സി സി ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് അരങ്ങുണരുകയാണ്. ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും ആകര്‍ഷകം ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം തന്നെയാണ്. ഒക്ടോബര്‍ 24നാണ് ഈ മത്സരം. വിജയ സാധ്യത കൂടുതല്‍ ഇന്ത്യക്കാണെങ്കിലും പാകിസ്ഥാനെ എഴുതിത്തള്ളാനാവില്ല. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല എന്ന ചരിത്രമാണ് നിലവിലുള്ളത്. ചരിത്രം നിലനിര്‍ത്താന്‍ ഇന്ത്യയും അത് തിരുത്താന്‍ പാകിസ്ഥാനും ഇറങ്ങുമ്പോള്‍ ഇത്തവണ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.
advertisement
മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ മത്സരവിജയികളെ പ്രവചിച്ചുകൊണ്ട് സജീവമായി രംഗത്തുണ്ട്. ഇപ്പോഴിതാ മത്സരത്തില്‍ ക്യാപ്റ്റന്‍സി നിര്‍ണായകമാകും എന്ന് പറയുകയാണ് പാക് ബാറ്റിംഗ് കണ്‍സള്‍ട്ടന്റും മുന്‍ ഓസീസ് സ്റ്റാര്‍ ഓപ്പണറുമായ മാത്യു ഹെയ്ഡന്‍.
'ഐ പി എല്ലില്‍ കണക്കുകള്‍ നോക്കിയാല്‍ മുന്‍ റെക്കോര്‍ഡുകള്‍ പോലെ വ്യക്തിഗത പ്രകടനം നല്ലതായിരുന്നില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ എം എസ് ധോണിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഓയിന്‍ മോര്‍ഗനും ഫൈനലിലേക്ക് നയിച്ചു. ഇതില്‍ ഇരുവര്‍ക്കും നിര്‍ണായക പങ്കുണ്ടായിരുന്നു. വരും മത്സരത്തിലും(ഇന്ത്യ-പാക്) ക്യാപ്റ്റന്‍സി നിര്‍ണായകമാകും. വളരെ ചെറിയ തെറ്റുപോലും വിധിയെഴുത്തിനെ സ്വാധീനിക്കും'- ഹെയ്ഡന്‍ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Mahela Jayawardene |'മകളെ കണ്ടിട്ട് 135 ദിവസമായി, ജൂണ്‍ മുതല്‍ ബയോ ബബിളിലാണ്'; ജയവര്‍ധനെ ലങ്കന്‍ ടീം ക്യാമ്പ് വിട്ടു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement