കോടികള്‍ കൊയ്ത് യുവതാരം; തമിഴ്‌നാട് താരത്തിന് ലഭിച്ചത് 8.4 കോടി

Last Updated:
ജയ്പൂര്‍: താരലേലത്തില്‍ താരമായി തമിഴ്‌നാട് ബൗളര്‍ വരുണ്‍ ചക്രവര്‍ത്തി. ഇതുവരെയും ദേശീയ ടീമിലേക്ക് പ്രവേശനം ലഭിക്കാത്ത യുവതാരത്തിനെ 8.4 കോടി നല്‍കി കിങ്ങ്‌സ് ഇലവന്‍ പഞ്ചാബാണ് സ്വന്തമാക്കിയത്. വെറും 20 ലക്ഷം രൂപയായിരുന്നു വരുണിന്റെ അടിസ്ഥാന വില. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന്റെ മൂല്യം ഉയര്‍ത്തിയത്.
ലേലത്തട്ടില്‍ വരുണ്‍ ചക്രവര്‍ത്തി എത്തിയപ്പോള്‍ തന്നെ എല്ലാ ടീമുകളും താരത്തിനായ് രംഗത്തെത്തിയിരുന്നു. എന്നാല്‍ പണമെറിഞ്ഞുള്ള മത്സരത്തില്‍ പഞ്ചാബ് വിജയിക്കുകയായിരുന്നു. ഇത്തവണത്തെ ലേലത്തിലെ ഉയര്‍ന്ന തുകയാണ് യുവതാരത്തിന് ലഭിച്ചത്. നേരത്തെ ഇതേ തുകയ്ക്ക് ജയദേവ് ഉനദ്കടിനെ രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.
Also Read:  കോടികളുമായി ഉനദ്കട്; ഉയര്‍ന്ന തുകയ്ക്ക് വീണ്ടും രാജസ്ഥാനില്‍
അതേസമയം ഔള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കായും ഫ്രാഞ്ചൈസികള്‍ മത്സരിച്ചു. കൂറ്റനടിക്കാരനായ താരത്തിനായി ഡല്‍ഹിയും പഞ്ചാബും മുംബൈയും രംഗത്തെത്തിയതോടെ മൂല്യം ഉയരുകയായിരുന്നു. ഒടുവില്‍ 5 കോടി നല്‍കി ബാംഗ്ലൂരാണ് താരത്തെ സ്വന്തമാക്കിയത്.
advertisement
Also Read:  യുവരാജിനെ ആര്‍ക്കും വേണ്ട; അക്‌സറിന് അഞ്ച് കോടി
മുഹമ്മദ് ഷമിയെ 4.8 കോടി രൂപയ്ക്ക് കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയിരുന്നു. വരുണ്‍ ആരോണിനെ 2.4 കോടിയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍, മോഹിത് ശര്‍മയെ 5 കോടി നല്‍കി ചെന്നൈ ടീമിലേക്ക് തിരികെയെത്തിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോടികള്‍ കൊയ്ത് യുവതാരം; തമിഴ്‌നാട് താരത്തിന് ലഭിച്ചത് 8.4 കോടി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement