കോടികള്‍ കൊയ്ത് യുവതാരം; തമിഴ്‌നാട് താരത്തിന് ലഭിച്ചത് 8.4 കോടി

Last Updated:
ജയ്പൂര്‍: താരലേലത്തില്‍ താരമായി തമിഴ്‌നാട് ബൗളര്‍ വരുണ്‍ ചക്രവര്‍ത്തി. ഇതുവരെയും ദേശീയ ടീമിലേക്ക് പ്രവേശനം ലഭിക്കാത്ത യുവതാരത്തിനെ 8.4 കോടി നല്‍കി കിങ്ങ്‌സ് ഇലവന്‍ പഞ്ചാബാണ് സ്വന്തമാക്കിയത്. വെറും 20 ലക്ഷം രൂപയായിരുന്നു വരുണിന്റെ അടിസ്ഥാന വില. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന്റെ മൂല്യം ഉയര്‍ത്തിയത്.
ലേലത്തട്ടില്‍ വരുണ്‍ ചക്രവര്‍ത്തി എത്തിയപ്പോള്‍ തന്നെ എല്ലാ ടീമുകളും താരത്തിനായ് രംഗത്തെത്തിയിരുന്നു. എന്നാല്‍ പണമെറിഞ്ഞുള്ള മത്സരത്തില്‍ പഞ്ചാബ് വിജയിക്കുകയായിരുന്നു. ഇത്തവണത്തെ ലേലത്തിലെ ഉയര്‍ന്ന തുകയാണ് യുവതാരത്തിന് ലഭിച്ചത്. നേരത്തെ ഇതേ തുകയ്ക്ക് ജയദേവ് ഉനദ്കടിനെ രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.
Also Read:  കോടികളുമായി ഉനദ്കട്; ഉയര്‍ന്ന തുകയ്ക്ക് വീണ്ടും രാജസ്ഥാനില്‍
അതേസമയം ഔള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കായും ഫ്രാഞ്ചൈസികള്‍ മത്സരിച്ചു. കൂറ്റനടിക്കാരനായ താരത്തിനായി ഡല്‍ഹിയും പഞ്ചാബും മുംബൈയും രംഗത്തെത്തിയതോടെ മൂല്യം ഉയരുകയായിരുന്നു. ഒടുവില്‍ 5 കോടി നല്‍കി ബാംഗ്ലൂരാണ് താരത്തെ സ്വന്തമാക്കിയത്.
advertisement
Also Read:  യുവരാജിനെ ആര്‍ക്കും വേണ്ട; അക്‌സറിന് അഞ്ച് കോടി
മുഹമ്മദ് ഷമിയെ 4.8 കോടി രൂപയ്ക്ക് കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയിരുന്നു. വരുണ്‍ ആരോണിനെ 2.4 കോടിയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍, മോഹിത് ശര്‍മയെ 5 കോടി നല്‍കി ചെന്നൈ ടീമിലേക്ക് തിരികെയെത്തിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോടികള്‍ കൊയ്ത് യുവതാരം; തമിഴ്‌നാട് താരത്തിന് ലഭിച്ചത് 8.4 കോടി
Next Article
advertisement
നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി ഇന്ന്; ദിലീപ് കുറ്റവിമുക്തനായതെങ്ങനെ എന്ന് വിധിപ്പകർപ്പ് പറയും
നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി ഇന്ന്; ദിലീപ് കുറ്റവിമുക്തനായതെങ്ങനെ എന്ന് വിധിപ്പകർപ്പ് പറയും
  • നടി ആക്രമിക്കപ്പെട്ട കേസിൽ ആറു പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും, വാദം കേട്ടശേഷം വിധി പ്രഖ്യാപിക്കും

  • കുറ്റവിമുക്തനായ ദിലീപ് അടക്കമുള്ളവരെ എന്തുകൊണ്ടാണ് ഒഴിവാക്കിയെന്നത് വിധിപ്പകർപ്പ് വ്യക്തമാക്കും

  • പ്രോസിക്യൂഷൻ ജീവപര്യന്തം ശിക്ഷ ആവശ്യപ്പെടും, പ്രതികൾ ശിക്ഷയിൽ ഇളവ് വേണമെന്ന നിലപാടിലാണ്

View All
advertisement