കോടികള്‍ നല്‍കി വിഹാരിയെ ഡല്‍ഹി സ്വന്തമാക്കി; പൂജാരയെ ആര്‍ക്കും വേണ്ട

Last Updated:
ജയ്പൂര്‍: ഐപിഎല്‍ പന്ത്രണ്ടാം സീസണിലേക്കുള്ള താരലേലത്തില്‍ ആദ്യ നേട്ടം ഹനുമ വിഹാരിയ്ക്ക്. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2 കോടി നല്‍കി ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും രംഗത്തെത്തിയെങ്കിലും 2 കോടി നല്‍കി ഡല്‍ഹി താരത്തെ സ്വന്തമാക്കുകയായിരുന്നു.
ആദ്യം ലേലത്തട്ടിലെത്തിയ മനോജ് തിവാരിയെ ആരും സ്വന്തമാക്കിയില്ല. ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയ്ക്ക് വേണ്ടിയും ടീമുകളൊന്നും രംഗത്തെത്തിയില്ല. ടി20 സ്‌പെഷ്യലിസ്റ്റായ ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്ല്‍സും അണ്‍സോള്‍ഡ് ആവുകയായിരുന്നു.
Also Read:  ലേലത്തില്‍ സമ്പന്നര്‍ പഞ്ചാബ്; കാഴ്ചക്കാരാകാന്‍ ചെന്നൈ
മെയ് ആദ്യവാരം നടക്കുന്ന ലോകകപ്പിനു മുന്നോടിയായി ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക മടങ്ങും എന്നത് കൊണ്ട് തന്നെ ഇംഗ്ലീഷ് താരങ്ങള്‍ക്കായി ടീമുകള്‍ വലിയ സംഖ്യ ചെലവഴിക്കില്ല എന്നത് വ്യക്തമാക്കുന്നതാണ് ഹെയ്ല്‍സിന്റെ ലേലം വ്യക്തമാക്കുന്നത്.
advertisement
Dont Miss: ലേലം തുടങ്ങും മുമ്പേ മുംബൈ തുടങ്ങി; സഹീര്‍ വീണ്ടും മുംബൈ ഇന്ത്യന്‍സില്‍
അതേസമയം വിന്‍ഡീസ് താരം ഹെറ്റിമറിനെ 4.2 കോടി നല്‍കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ടീമിലെത്തിച്ചു. രാജസ്ഥാനും പഞ്ചാബും ഹെറ്റിമറിനായി രംഗത്തെത്തിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോടികള്‍ നല്‍കി വിഹാരിയെ ഡല്‍ഹി സ്വന്തമാക്കി; പൂജാരയെ ആര്‍ക്കും വേണ്ട
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement