WTC final| ടോസിൽ ക്ലിക്കാവാതെ കോഹ്ലി; ഇന്ത്യൻ ക്യാപ്റ്റൻ്റെ ടോസ് റെക്കോർഡിൽ ആരാധകർക്ക് ആശങ്ക

Last Updated:

ടോസ് ഇന്ത്യൻ ക്യാപ്റ്റൻ്റെ ഒപ്പം നിന്ന മല്‍സരങ്ങില്‍ ഇന്ത്യ വിജയിക്കുകയും  ടോസ് നഷ്ടമായ മത്സരങ്ങൾ ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു. ഈ ഒരു കാര്യത്തിലാണ് ആരാധകരുടെ ആശങ്ക.

ICC World Test Championship
ICC World Test Championship
ക്യാപ്റ്റനെന്ന നിലയില്‍ ന്യൂസിലൻഡിനെതിരെ കോഹ്ലിയുടെ ആറാമത്തെ ടെസ്റ്റ് മത്സരമാണ് ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. കിവീസിനെതിരെ കളിച്ച ഇതിന് മുൻപത്തെ അഞ്ചു ടെസ്റ്റുകളില്‍ മൂന്നു തവണയാണ് കോഹ്ലിക്കു ടോസ് ജയിക്കാനായത്. ടോസ് ഇന്ത്യൻ ക്യാപ്റ്റൻ്റെ ഒപ്പം നിന്ന മല്‍സരങ്ങില്‍ ഇന്ത്യ വിജയിക്കുകയും  ടോസ് നഷ്ടമായ മത്സരങ്ങൾ ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു. ഈ ഒരു കാര്യത്തിലാണ് ആരാധകരുടെ ആശങ്ക. ഈ റെക്കോർഡ് വച്ച് നോക്കുമ്പോൾ ടോസ് നഷ്ടപ്പെട്ടത് അവരുടെ സ്വന്തം ടീമിന് തിരിച്ചടിയാകുമോ എന്നതാണ് അവർ ഭയക്കുന്നത്.
advertisement
ഇന്നത്തെ ടോസ് നഷ്ട്ടം കണക്കിലെടുക്കുമ്പോൾ തുടര്‍ച്ചയായ മൂന്നാമത്തെ ടോസാണ് ഇത്തവണ ഫൈനലില്‍ കോലിക്കു നഷ്ടമായിരിക്കുന്നത്. നേരത്തേ ന്യൂസിലന്‍ഡില്‍ 2020ന്റെ തുടക്കത്തില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും അദ്ദേഹത്തിനു ടോസ് ലഭിച്ചിരുന്നില്ല. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായ ഈ പരമ്പരയിൽ ഇന്ത്യ ദയനീയമായി തോൽക്കുകയും ചെയ്തിരുന്നു.
advertisement
അതേസമയം, യഥാർഥത്തിൽ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൻ്റെ രണ്ടാം ദിവസമാണ് ഇന്നെങ്കിലും ആദ്യദിനമായ ഇന്നലെ മഴ കാരണം മത്സരം തടസപ്പെട്ടതിനാൽ റിസർവ് ദിനമായി നിശ്ചയിച്ചിരിക്കുന്ന ജൂൺ 23 ടെസ്റ്റിൻ്റെ അഞ്ചാം ദിനമായി മാറും. ഇന്നലെ ശക്തമായ മഴ കാരണം ടോസ് പോലും ഇടാൻ പറ്റാതെയാണ് ഒന്നാംദിനത്തിലെ കളി ഉപേക്ഷിച്ചത്. 
മഴ കാരണം മൂടിനിൽക്കുന്ന അന്തരീക്ഷമായതിനാൽ പേസ് ബൗളർമാർക്ക് അനുകൂലമായ സാഹചര്യമായിരിക്കും. ഇതും ഇന്ത്യക്ക് തിരിച്ചടിയാണ്. കാരണം ഇന്ത്യ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് അവരുടെ അവസാന ഇലവൻ പ്രഖ്യാപിച്ചത്. അതേസമയം, ന്യൂസിലൻഡ് ഇറങ്ങുന്നത് പേസ് ബൗളിംഗിന് മുൻതൂക്കം നൽകിക്കൊണ്ടാണ്. 
advertisement
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീം 13.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 41 റൺസ് എന്ന നിലയിലാണ്. 46 പന്തിൽ 21 റൺസുമായി രോഹിത് ശർമയും 34 പന്തിൽ 19 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ നിൽക്കുന്നത്. പേസർമാർക്ക് അനുകൂല സാഹചര്യമായതിനാൽ ഇരുവരും വളരെ ശ്രദ്ധയോടെ എതിർ ടീമിന് അധികം അവസരം നൽകാതെയാണ് കളിക്കുന്നത്.
advertisement
പ്ലെയിങ് ഇലവന്‍
ഇന്ത്യ- 
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ന്യൂസിലന്‍ഡ്-
ടോം ലാതം, ഡെവോൺ കോണ്‍വേ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെൻറി നിക്കോള്‍സ്, ബിജെ വാട്‌ലിങ് (വിക്കറ്റ് കീപ്പര്‍), കോളിന്‍ ഡി ഗ്രാൻഡ്ഹോം, കൈല്‍ ജാമിസൻ, ടിം സൗത്തി, നീല്‍ വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട്.
advertisement
Summary
Virat Kohli's unfortune at toss continues, tension mounts among the Indian fans over the superstition of their Captain’s record at toss
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
WTC final| ടോസിൽ ക്ലിക്കാവാതെ കോഹ്ലി; ഇന്ത്യൻ ക്യാപ്റ്റൻ്റെ ടോസ് റെക്കോർഡിൽ ആരാധകർക്ക് ആശങ്ക
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement