'എല്ലാ രാഷ്ട്രീയ അതിർവരമ്പുകളും ബഹിരാകാശത്ത് അലിഞ്ഞില്ലാതാകുന്നു': ചന്ദ്രയാൻ-2 ദൗത്യത്തെ അഭിനന്ദിച്ച് പാക് ബഹിരാകാശ യാത്രിക

Last Updated:

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പാക് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നേട്ടത്തെ പുകഴ്ത്തി നമീറയുടെ പ്രതികരണം.

കറാച്ചി: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സാന്നിധ്യം അറിയിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ അഭിനന്ദിച്ച് പാക് ബഹിരാകാശ ഗവേഷക നമീറ സലീം. ഒരു ഡിജിറ്റൽ ശാസ്ത്ര മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിക്രം ലാൻഡറിനെ വിജയകരമായി ചന്ദ്രോപരിതലത്തിലെത്തിക്കാനുള്ള ചരിത്രപരമായ ശ്രമത്തിന് ഇന്ത്യയ്ക്കും ഐഎസ്ആർഓയ്ക്കും നമീറ അഭിനന്ദനങ്ങൾ അറിയിച്ചത്.
' ദക്ഷിണേഷ്യയുടെ ഒരു വലിയ മുന്നേറ്റമാണ് ചന്ദ്രയാന്‍-2 ദൗത്യം. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് മാത്രമല്ല ആഗോള ബഹിരാകാശ രംഗത്തിന് തന്നെ അഭിമാനകരമായ ദൗത്യം... ഏത് രാജ്യം നയിക്കുന്നു എന്നതിലുപരി ബഹിരാകാശ രംഗത്ത് ദക്ഷിണേഷ്യ നടത്തുന്ന മുന്നേറ്റങ്ങൾ അഭിനന്ദനാര്‍ഹം തന്നെയാണ്... എല്ലാ രാഷ്ട്രീയ അതിർവരമ്പുകളും ബഹിരാകാശത്ത് അലിഞ്ഞില്ലാതാകുന്നു.. ഭൂമിയിൽ നമ്മളെ വിഭജിക്കുന്നതൊക്കെ അവിടെ നമ്മെ ഒന്നിപ്പിക്കുന്നു..' എന്നായിരുന്നു നമീറയുടെ പ്രസ്താവന. പാകിസ്താനിൽ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രിക കൂടിയാണ് നമീറ.
advertisement
ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പാക് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നേട്ടത്തെ പുകഴ്ത്തി നമീറയുടെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
'എല്ലാ രാഷ്ട്രീയ അതിർവരമ്പുകളും ബഹിരാകാശത്ത് അലിഞ്ഞില്ലാതാകുന്നു': ചന്ദ്രയാൻ-2 ദൗത്യത്തെ അഭിനന്ദിച്ച് പാക് ബഹിരാകാശ യാത്രിക
Next Article
advertisement
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
  • മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ ഉത്തരവിട്ടു.

  • ഭൂമിയുടെ തൽസ്ഥിതി തുടരാമെന്നും അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.

  • ജനുവരി 27 വരെ തൽസ്ഥിതി തുടരാനാണ് നിർദേശം, ഹർജിക്ക് മറുപടി നൽകാൻ 6 ആഴ്ച സമയം അനുവദിച്ചു.

View All
advertisement