ക്രിക്കറ്റ് കളിക്കിടെ സംഘർഷം; വെടിവയ്പ്പിൽ ഏഴ് മരണം

Last Updated:
പെഷവാർ: ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ തര്‍ക്കം പാകിസ്താനിൽ ഏഴുപേരുടെ ജീവനെടുത്തു. പാകിസ്താനിലെ ഖെബര്‍ പക്ഷ്ത്വാ പ്രവിശ്യയിലെ അബോട്ടാബാദ് ജില്ലയിലാണ് സംഭവം. കുട്ടികളുടെ ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പരാതിപ്പെടാന്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തിയ ഇരു സംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു.
എന്നാല്‍ പൊലീസ് പോസ്റ്റില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് തിരിയുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം വെടിയുതിര്‍ത്തതോടെയാണ് ഏഴ് പേര്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റു. ഒരു സംഘത്തിലെ മുന്നുപേരും എതിര്‍ സംഘത്തിലെ നാലുപേരുമാണ് പേരുമാണ് മരിച്ചത്.
റാഷ്ദ് ഖാന്‍, ഷൊഹറാബ് ഖാന്‍, ഉസ്മാന്‍ എന്നിവരും മറു സംഘത്തിലെ മുഖ്താര്‍ ഷാ, അന്‍വര്‍ ഷാ, ഷൗക്കത്ത് ഷാ എന്നിവരുമാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. പരിക്കേറ്റ സലീം എന്ന യുവാവിനെ അബോട്ടാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/World/
ക്രിക്കറ്റ് കളിക്കിടെ സംഘർഷം; വെടിവയ്പ്പിൽ ഏഴ് മരണം
Next Article
advertisement
മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?
മൗദൂദിയെ ജനകീയമാക്കാന്‍ സോളിഡാരിറ്റി; തിരഞ്ഞടുപ്പിൽ കോൺഗ്രസിന് തലവേദനയാകുമോ ജമാ അത്തെ ഇസ്ലാമി നീക്കം?
  • സോളിഡാരിറ്റി മൗദൂദിയുടെ പ്രത്യയശാസ്ത്രം ജനകീയമാക്കാൻ മലപ്പുറത്ത് സംവാദം സംഘടിപ്പിക്കുന്നു.

  • ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നീക്കം യുഡിഎഫിന് സഹായകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

  • ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സൂചന.

View All
advertisement