റസ്റ്ററന്റിലെ പിസയോടൊപ്പം കോഡ് പറഞ്ഞാൽ കൊക്കെയ്‌നും

Last Updated:

ജര്‍മനിയിലെ ഡസല്‍ഡോര്‍ഫ് നഗരത്തിലെ ഒരു പിസ റസ്റ്ററന്റിലാണ് പോലീസ് പരിശോധന നടത്തിയത്

ബെര്‍ലിന്‍: പിസയോടൊപ്പം ലഹരിപദാര്‍ത്ഥമായ കൊക്കെയ്‌നും വിതരണം ചെയ്ത പിസ റസ്റ്ററന്റ് മാനേജരെ കൈയ്യോടെ പിടികൂടി പോലീസ്. ജര്‍മനിയിലാണ് സംഭവം നടന്നത്. ജര്‍മനിയിലെ ഡസല്‍ഡോര്‍ഫ് നഗരത്തിലെ ഒരു പിസ റസ്റ്ററന്റിലാണ് പോലീസ് പരിശോധന നടത്തിയത്. ഈ റസ്റ്ററന്റ് മെനുവിലെ 40-ാം നമ്പര്‍ പിസ ഓര്‍ഡര്‍ ചെയ്യുമ്പോഴാണ് അതിനോടൊപ്പം കൊക്കെയ്‌നും ലഭിക്കുന്നത്. ഇവിടെയെത്തുന്നവരില്‍ അധികവും ഓര്‍ഡര്‍ ചെയ്യുന്ന വിഭവവും ഇതാണെന്ന് ക്രിമിനല്‍ ഡയറക്ടര്‍ മൈക്കിള്‍ ഗ്രാഫ് വോണ്‍ മോള്‍ട്ട്‌കെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് റസ്റ്ററന്റിലെ ഈ പ്രത്യേക വിഭവത്തെപ്പറ്റി പോലീസിന് രഹസ്യവിവരം ലഭിച്ചത്. പിന്നീട് ഡ്രഗ് സ്‌ക്വാഡും റസ്റ്ററന്റിനെ നിരീക്ഷിച്ചുവരികയായിരുന്നു. അപ്പോഴാണ് മെനുവിലെ 40-ാം നമ്പര്‍ വിഭവം നിരവധി പേര്‍ ഓര്‍ഡര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനുപിന്നാലെ റസ്റ്ററന്റ് മാനേജരുടെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ പോലീസ് ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍ അതിനിടെ ഇയാള്‍ ഒരു വലിയ ബാഗ് ജനലില്‍ കൂടി താഴേക്ക് വലിച്ചെറിഞ്ഞു. ഈ ബാഗ് പോലീസിന് ലഭിക്കുകയും ചെയ്തു. 1.6 കിലോഗ്രാം കൊക്കെയ്ന്‍, 400 ഗ്രാം കഞ്ചാവ്, കുറച്ച് പണം എന്നിവയായിരുന്നു ബാഗിലുണ്ടായിരുന്നതെന്ന് ഡസല്‍ഡോര്‍ഫ് പോലീസ് പറഞ്ഞു. തുടര്‍ന്ന് റസ്റ്ററന്റ് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു.
advertisement
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ ജയില്‍മോചിതനായെന്നും പോലീസ് പറഞ്ഞു. തിരിച്ചെത്തിയ ഉടനെ ഇയാള്‍ വീണ്ടും തന്റെ റസ്റ്ററന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. കൊക്കെയ്ന്‍ അടങ്ങിയപിസ ഓര്‍ഡര്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനും തുടങ്ങി. ഇതോടെ റസ്റ്ററന്റിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തെ പിടികൂടാന്‍ പോലീസ് തീരുമാനിച്ചു. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 150ലധികം വരുന്ന പോലീസ് ഉദ്യോഗസ്ഥരടങ്ങിയ സംഘം റസ്റ്ററന്റിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തെ പിടികൂടി. 22 വയസുകാരനടക്കം മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംശയം തോന്നിയ 12ലധികം പേരുടെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു.
advertisement
റെയ്ഡിനിടെ കഞ്ചാവ് കൃഷി ചെയ്തിരുന്ന രണ്ട് പ്രദേശങ്ങളും പോലീസ് കണ്ടെത്തി. കൂടാതെ ഇവരില്‍ നിന്ന് കുറച്ച് ആയുധങ്ങളും പണവും വിലകൂടിയ വാച്ചുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇതിനിടെ പിസ റസ്റ്ററന്റിന്റെ മാനേജര്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
റസ്റ്ററന്റിലെ പിസയോടൊപ്പം കോഡ് പറഞ്ഞാൽ കൊക്കെയ്‌നും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement