advertisement

'ആക്രമിക്കൂ, ചർച്ച വേണ്ട'; ജീവനൊടുക്കുന്നതിന് മുൻപ് ട്രംപിന് ഇറാനി യുവാവിന്റെ വീഡിയോ സന്ദേശം

Last Updated:

ഇറാനിലെ ഭരണകൂടവുമായി യാതൊരു കരാറിലും ഏർപ്പെടരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഹമീദി അഭ്യർത്ഥിച്ചു. നയതന്ത്ര ചർച്ചകൾ പ്രതിഷേധങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള വഞ്ചനയാകുമെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു

പൗരിയ ഹമീദി (Image: X)
പൗരിയ ഹമീദി (Image: X)
ഇറാനിലെ ഭരണകൂടവുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചതിന് പിന്നാലെ, തെക്കൻ തുറമുഖ നഗരമായ ബുഷെഹ്റിൽ നിന്നുള്ള ഇറാനി യുവാവ് ജീവനൊടുക്കിയതായി റിപ്പോർട്ട്.
പൗരിയ ഹമീദി എന്ന യുവാവ്, ഇംഗ്ലീഷിൽ റെക്കോർഡ് ചെയ്ത 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഈ വാരാന്ത്യത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ അക്രമാസക്തമായ അടിച്ചമർത്തലുകളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കാനും ഭരണകൂടത്തിനെതിരെ വിദേശ ഇടപെടൽ ആവശ്യപ്പെടാനുമാണ് ഹമീദി ഈ വീഡിയോയിലൂടെ ശ്രമിച്ചത്.
"അമേരിക്ക ഇറാനെ ആക്രമിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ഞങ്ങളുടെ ഏക പ്രതീക്ഷ," പൗരിയ ഹമീദി പറഞ്ഞു. "ഞങ്ങൾക്ക് ഈ ഭരണകൂടത്തോട് ഒറ്റയ്ക്ക് പോരാടാൻ കഴിയില്ല. ഞങ്ങളുടെ ജനങ്ങൾക്ക് വിദേശ ഇടപെടൽ ആവശ്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
വീഡിയോയുടെ തുടക്കത്തിൽ തന്നെ, ഈ സന്ദേശം മറ്റുള്ളവർ കാണുമ്പോഴേക്കും താൻ ജീവനോടെ ഉണ്ടാകില്ലെന്ന് ഹമീദി സൂചിപ്പിച്ചിരുന്നു. ഈ വർഷം ആദ്യം നടന്ന പ്രതിഷേധങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ അധികൃതർ നടത്തുന്ന കൂട്ടക്കൊല ലോകത്തിന് മുന്നിലെത്തിക്കാനാണ് ഈ വീഡിയോ എന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ ഈ അവകാശവാദങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
advertisement
അമേരിക്കൻ നേതാക്കളെ നേരിട്ട് അഭിസംബോധന ചെയ്ത ഹമീദി, ഇറാനുമായി യാതൊരു കരാറിലും ഏർപ്പെടരുതെന്ന് ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകൾ പ്രതിഷേധങ്ങളിൽ മരിച്ചവരോടുള്ള വഞ്ചനയായിരിക്കുമെന്ന് അദ്ദേഹം വാദിച്ചു. "ദയവായി, ഈ കരാർ തടയാൻ നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യൂ," അന്താരാഷ്ട്ര സമ്മർദമുണ്ടാകുമെന്ന് വിശ്വസിച്ചാണ് ജനങ്ങൾ പ്രതിഷേധം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആയുധധാരിയായ ഒരു ഭരണകൂടത്തെ നേരിടാൻ സാധാരണക്കാരായ ഇറാനികൾക്ക് കഴിയില്ലെന്നും അമേരിക്കയുടെ നേതൃത്വത്തിലുള്ള വിദേശ ഇടപെടലിന് മാത്രമേ മാറ്റം കൊണ്ടുവരാൻ കഴിയൂ എന്നും ഹമീദി വീഡിയോയിൽ പറഞ്ഞു. ഇറാനിലെ മതനേതൃത്വത്തെ വിമർശിച്ച അദ്ദേഹം, പ്രവാസത്തിലുള്ള റേസ പഹ്‌ലവിയെ ഒരു താൽക്കാലിക സർക്കാരിന്റെ നേതാവായി പിന്തുണയ്ക്കുകയും വിദേശത്തുള്ള പ്രതിപക്ഷ ഗ്രൂപ്പുകളോട് ഒന്നിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
advertisement
ഇറാനിലെ ജനങ്ങൾക്കിടയിൽ വലിയ നിരാശയാണുള്ളതെന്നും പലർക്കും തങ്ങളുടെ ഭാവിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടതായും ഹമീദി വിവരിക്കുന്നു. വീഡിയോയുടെ ആധികാരികതയോ ഹമീദിയുടെ മരണത്തിന്റെ സാഹചര്യങ്ങളോ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ മാധ്യമങ്ങൾക്ക് സാധിച്ചിട്ടില്ല.
ശക്തമായ അടിച്ചമർത്തലിലൂടെ ഇറാൻ അധികൃതർ രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ ഒതുക്കിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ സംഭവം. മരണസംഖ്യയെക്കുറിച്ച് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
‌Summary: A tragic report has emerged from the Iranian city of Bushehr, where a man identified as Pouria Hamidi reportedly took his own life after releasing a viral 10-minute video message addressed to U.S. President Donald Trump.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'ആക്രമിക്കൂ, ചർച്ച വേണ്ട'; ജീവനൊടുക്കുന്നതിന് മുൻപ് ട്രംപിന് ഇറാനി യുവാവിന്റെ വീഡിയോ സന്ദേശം
Next Article
advertisement
'ആക്രമിക്കൂ, ചർച്ച വേണ്ട'; ജീവനൊടുക്കുന്നതിന് മുൻപ് ട്രംപിന് ഇറാനി യുവാവിന്റെ വീഡിയോ സന്ദേശം
'ആക്രമിക്കൂ, ചർച്ച വേണ്ട'; ജീവനൊടുക്കുന്നതിന് മുൻപ് ട്രംപിന് ഇറാനി യുവാവിന്റെ വീഡിയോ സന്ദേശം
  • ഇറാനിലെ ബുഷെഹ്റിൽ നിന്നുള്ള ഹമീദി ട്രംപിനോട് ഇറാനുമായി യാതൊരു കരാറിലും ഏർപ്പെടരുതെന്ന് അഭ്യർത്ഥിച്ചു

  • ഇറാനിലെ ഭരണകൂടത്തിനെതിരെ വിദേശ ഇടപെടലും അമേരിക്കയുടെ ആക്രമണവും മാത്രമാണ് ജനങ്ങൾക്ക് പ്രതീക്ഷ

  • ഹമീദി ജീവൻ നഷ്ടപ്പെട്ടതിന്റെ റിപ്പോർട്ടുകൾക്ക് സ്വതന്ത്രമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല

View All
advertisement