എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ മടങ്ങാനുള്ള വാഗ്ദാനം നിരസിച്ച് ജസ്റ്റിന്‍ ട്രൂഡോ; കനേഡിയന്‍ വിമാനം എത്തുന്നത് വരെ കാത്തിരുന്നു

Last Updated:

കാനഡയില്‍ നിന്നുള്ള വിമാനം എത്തിയതിനുശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹവും പ്രതിനിധി സംഘവും മടങ്ങിയത്.

വിമാനം തകരാറിലായതിനെത്തുടര്‍ന്ന് ജി20 സമ്മേളനത്തിന് ന്യൂഡല്‍ഹിയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ കുടുങ്ങിയത് രണ്ട് ദിവസം. തുടര്‍ന്ന് അദ്ദേഹത്തിന് മടങ്ങുന്നതിനായി എയര്‍ ഇന്ത്യ വണ്‍ വിമാനം ഏര്‍പ്പാടാക്കി നല്‍കിയെങ്കിലും ജസ്റ്റിന്‍ ട്രൂഡോ അത് നിരസിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. കാനഡയില്‍ നിന്നുള്ള വിമാനം എത്തിയതിനുശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹവും പ്രതിനിധി സംഘവും മടങ്ങിയത്.
ജി20 സമ്മേളനത്തിന് ശേഷം ഞായറാഴ്ച തന്നെ മടങ്ങാനായിരുന്നു ജസ്റ്റിന്‍ ട്രൂഡോയും സംഘവും തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇവരെത്തിയ വിമാനത്തിന് സാങ്കേതികത്തകരാര്‍ സംഭവിക്കുകയായിരുന്നു.
ജസ്റ്റിന്‍ ട്രൂഡോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ കനേഡിയന്‍ സര്‍ക്കാരിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്തഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കാനഡയില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ”കാനഡയിലെ തീവ്രവാദ സംഘടന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെക്കുറിച്ചുള്ള ശക്തമായ ആശങ്ക പ്രധാനമന്ത്രി അറിയിച്ചു. അവര്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരേ അക്രമം അഴിച്ചുവിടുകയും സ്ഥാനപതി കാര്യാലയത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നു. ഇത് കൂടാതെ ഇന്ത്യന്‍ സമൂഹത്തെയും അവരുടെ ആരാധനാലയങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു,”കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
advertisement
കാനഡയില്‍ വര്‍ധിച്ചുവരുന്ന ഖലിസ്താന്‍ അനുകൂല സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കനേഡിയന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് ദിവസങ്ങള്‍ക്കുശേഷം കാനഡയില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്രജ്ഞന്മാരുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്ററുകള്‍ കാനഡയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജൂണില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഒരു ഫ്‌ളോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബ്രാംപ്ടണില്‍ ചില ഖലിസ്താന്‍ അനുകൂല സംഘടനകള്‍ നടത്തിയ പരേഡിന്റെ ഭാഗമായിരുന്നു അത്.
ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ രാജ്യം എപ്പോഴും സമാധാനപരമായ പ്രതിഷേധത്തിനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നും അതേസമയം, എപ്പോഴും അക്രമസംഭവങ്ങളെ തടയുമെന്നും വിദ്വേഷപ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുമെന്നും പത്രസമ്മേളനത്തില്‍ ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
advertisement
ഇതിനിടെ, കാനഡയിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ വിരുദ്ധ സംഘടനയുടെ ഭീഷണിയും എത്തിയിരുന്നു. ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഭീഷണി സന്ദേശമെത്തിയത്. കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് കുമാര്‍ വര്‍മയെ തിരിച്ചുവിളിക്കണമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. ഉച്ചകോടിക്കിടെ ട്രൂഡോയോട് അനാദരവ് കാണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഉത്തരവാദിയെന്നും ഭീഷണി മുഴക്കിയ തീവ്രവാദ സംഘടന പറഞ്ഞു. 48 മണിക്കൂറിനിടെ ലഭിച്ച രണ്ടാമത്തെ ഭീഷണി സന്ദേശമാണിതെന്ന് സര്‍ക്കാര്‍ സ്രോതസ്സുകള്‍ പറയുന്നു. കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതിയെ പ്രധാനമന്ത്രി മോദി തിരികെ വിളിക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹം ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ മടങ്ങാനുള്ള വാഗ്ദാനം നിരസിച്ച് ജസ്റ്റിന്‍ ട്രൂഡോ; കനേഡിയന്‍ വിമാനം എത്തുന്നത് വരെ കാത്തിരുന്നു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement