ലഷ്കർ ഭീകരൻ കൈസർ ഫാറൂഖിനെ പാകിസ്ഥാനിൽ അജ്ഞാതർ വെടിവച്ചുകൊന്നതായി റിപ്പോർട്ട്

Last Updated:

2022 മാർച്ച് മുതൽ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്ന ഭീകരരുടെ എണ്ണം 17 ആയി

കൈസർ ഫാറൂഖ്
കൈസർ ഫാറൂഖ്
കറാച്ചി: 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ വലംകൈ ആയ ഭീകരൻ മുഫ്തി കൈസർ ഫാറൂഖിനെ അജ്ഞാതർ വെടിവച്ചുകൊന്നതായി റിപ്പോർട്ട്. പാക് ഭീകരസംഘടനയായ ലഷ്കർ-ഇ-തയിബയുടെ പ്രധാന നേതാവാണ് കൈസർ ഫാറൂഖ്. കറാച്ചിയിലെ സാമനാബാദിൽ ശനിയാഴ്ചയാണ് കൈസറിന് വെടിയേറ്റത്. പിന്നിൽ നിന്നു വെടിയേറ്റ കൈസർ ആശുപത്രിയിലാണ് മരിച്ചത്.
സംഭവത്തെ തുടർന്ന് കറാച്ചിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാക് രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉളവാക്കാൻ സാധ്യതയുള്ളതാണ് കൈസറിന്റെ വധമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫാറൂഖിനൊപ്പം വെടിയേറ്റ വിദ്യാർത്ഥിയായ ഫാറൂഖ് ഷക്കീറിന്റെ (10) നില ഗുരുതരമായി തുടരുന്നു.
advertisement
2022 മാർച്ച് മുതൽ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്ന ഭീകരരുടെ എണ്ണം 17 ആയി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ കാണാതായതിന് പിന്നാലെയാണ് കൈസർ ഫാറൂഖിനെ കൊലപാതകം. സെപ്റ്റംബർ 26 മുതലാണ് കമാലുദ്ദീനെ കാണാതാകുന്നത്. പെഷവാറില്‍ വച്ച് കാറിലെത്തിയ അജ്ഞാത സംഘം കമാലൂദ്ദീനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
Summary: A close aide of the 26/11 Mumbai attack mastermind, Hafiz Saeed, was reportedly shot dead in Karachi, according to unconfirmed reports. Qaiser Farooq was gunned down by “unknown men” in Karachi. Farooq was a close associate of the Lashkar-e-Taiba (LeT) leader.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ലഷ്കർ ഭീകരൻ കൈസർ ഫാറൂഖിനെ പാകിസ്ഥാനിൽ അജ്ഞാതർ വെടിവച്ചുകൊന്നതായി റിപ്പോർട്ട്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement