ഗർഭിണിയായ ഇന്ത്യൻ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പോർച്ചുഗൽ ആരോഗ്യമന്ത്രി രാജിവെച്ചു

Last Updated:

അടിയന്തര പ്രസവ ചികിത്സ അവസാനിപ്പിച്ചതോടെ പ്രസവവേദനയുമായെത്തുന്ന ഗർഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യമാണ് പോർച്ചുഗലിൽ ഉണ്ടായിരുന്നത്

ലിസ്ബൺ: ഗർഭിണിയായ ഇന്ത്യൻ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പോർച്ചുഗൽ ആരോഗ്യമന്ത്രി മാർട്ട ടെമിഡോ രാജിവച്ചു. രാജ്യത്തെ അടിയന്തരമായ പ്രസവ ചികിത്സാ സംവിധാനങ്ങൾ താത്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനത്തെത്തുടർന്നാണ് ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യൻ യുവതിക്ക് ചികിത്സ ലഭിക്കാതെ പോയത്.
അടിയന്തര പ്രസവ ചികിത്സ അവസാനിപ്പിച്ചതോടെ പ്രസവവേദനയുമായെത്തുന്ന ഗർഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യമാണ് പോർച്ചുഗലിൽ ഉണ്ടായിരുന്നത്. അതിനിടെയാണ് വിനോദസഞ്ചാര വിസയിലെത്തിയ ഇന്ത്യൻ യുവതി മരിച്ചത്. ഈ സംഭവം ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു.
യുവതി മരിച്ച് മണിക്കൂറുകൾക്കകമാണ് ആരോഗ്യമന്ത്രി രാജിവെച്ചത്. ഇനി ഓഫീസിൽ തുടരാനുള്ള സാഹചര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ടെമിഡോ സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്താ മരിയയിൽ നിയോനാറ്റോളജി വിഭാഗത്തിൽ ഒഴിവില്ലാത്തതിനെ തുടർന്ന് തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് ഗർഭിണിയായ ഇന്ത്യൻ യുവതി മരിച്ചത്.
advertisement
റിപ്പബ്ലിക് പ്രസിഡൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ, ആരോഗ്യമന്ത്രി മാർട്ട ടെമിഡോയുടെ രാജി അഭ്യർത്ഥനയ്ക്കും പകരം നിയമിക്കാനുള്ള നിർദ്ദേശത്തിനും താൻ കാത്തിരിക്കുകയാണെന്ന് മാർസെലോ റെബെലോ ഡി സൂസ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
"ആരോഗ്യമന്ത്രി മാർട്ട ടെമിഡോ തന്റെ ചുമതലകൾ അവസാനിപ്പിക്കാനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റിനെ പ്രധാനമന്ത്രി അറിയിച്ചു, അത് അവർ സ്വീകരിച്ചു", പ്രസിഡൻസിയുടെ പേജിൽ പോസ്റ്റ് ചെയ്ത ഒരു വാചകം വായിക്കുന്നു "ആരോഗ്യമന്ത്രിയുടെ ചുമതലകൾ അവസാനിപ്പിക്കാനുള്ള ഉദ്ദേശ്യത്തെക്കുറിച്ചുള്ള കുറിപ്പ്" എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.
advertisement
നിയോനാറ്റോളജി സേവനത്തിൽ ഒഴിവുകൾ ഇല്ലാത്തതിനാൽ സാന്താ മരിയ ഹോസ്പിറ്റലിൽ നിന്ന് സാവോ ഫ്രാൻസിസ്കോ സേവിയർ ഹോസ്പിറ്റലിലേക്ക് ചൊവ്വാഴ്ച മാറ്റുന്നതിനിടെ ഗർഭിണിയായ ഒരു ഇന്ത്യൻ സ്ത്രീ ശനിയാഴ്ചയാണ് മരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/World/
ഗർഭിണിയായ ഇന്ത്യൻ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പോർച്ചുഗൽ ആരോഗ്യമന്ത്രി രാജിവെച്ചു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement