advertisement

യുവതിക്ക് ഇരുചക്ര വാഹനം ഓടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് നിഷേധിച്ചു; പാക് അധികൃതരുടെ വിചിത്ര വാദം

Last Updated:

ഡ്രൈവിങ് ലൈസൻസ് അപേക്ഷയുമായി എത്തിയ യുവതിയോട് ഓഫീസിന് പുറത്തുപോകാനാണ് ജീവനക്കാർ ആവശ്യപ്പെട്ടത്.

കറാച്ചി: സമൂഹത്തിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാമുഖ്യം ലഭിക്കുന്ന കാലഘട്ടമാണിത്. പുരുഷൻമാർ കൈകാര്യം ചെയ്തിരുന്ന എല്ലാ ജോലികളും ചുമതലകളും ഇപ്പോൾ സ്ത്രീകൾ നിർവ്വഹിക്കുന്നുണ്ട്. എന്നാൽ കടുത്ത ലിംഗവിവേചനം തുടരുന്ന ചില രാജ്യങ്ങളുണ്ട്. അതിൽ മുൻനിരയിലാണ് നമ്മുടെ അയൽക്കാരായ പാകിസ്ഥാൻ. അടുത്തിടെ ഇരുചക്രം വാഹനം ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസൻസിന് അപേക്ഷിച്ച യുവതിക്ക് ഉണ്ടായ അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
സ്ത്രീകൾ വിമാനം വരെ പറത്തുന്ന ഇക്കാലത്ത് ഇരുചക്രവാഹനം ഓടിക്കാനുള്ള ലൈസൻസ് നൽകാനാകില്ലെന്ന നിലപാടാണ് പാകിസ്ഥാനിലെ അധികൃതർ സ്വീകരിച്ചത്. കറാച്ചിയിൽ ഡ്രൈവിങ് ലൈസൻസ് അപേക്ഷയുമായി എത്തിയ യുവതിയോട് ഓഫീസിന് പുറത്തുപോകാനാണ് ജീവനക്കാർ ആവശ്യപ്പെട്ടത്.
കറാച്ചിയുടെ ക്ലിഫ്ടണിലെ ലൈസൻസ് ഓഫീസിൽ അനുഭവിക്കേണ്ടിവന്ന വിവേചനപരമായ അനുഭവം ഷിരീൻ ഫിറോസ്പൂർവല്ല എന്ന യുവതി ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ടാഗുചെയ്ത് ഫിറോസ്പൂർവല്ല ട്വിറ്ററിൽ ഇങ്ങനെ എഴുതി: “ഒരു സ്ത്രീക്ക് പാകിസ്ഥാനിൽ ബൈക്ക് ഓടിക്കാൻ കഴിയില്ലേ? സ്ത്രീകൾക്ക് ബൈക്ക് സവാരി ലൈസൻസ് നൽകില്ലെന്ന് ലൈസൻസ് ഓഫീസ് എന്നെ അറിയിച്ചു. അവർ പറഞ്ഞത് ഞാൻ ആവർത്തിക്കുന്നു: ‘ലാർക്കിയോ കോ ബൈക്ക് കാ ലൈസൻസ് നഹി ഡിറ്റെ, ആപ് ഗാരി ചാലേ.’ എന്തുകൊണ്ട്? ഇത് ഏത് തരത്തിലുള്ള നിയമമാണ്? ദയവായി പ്രതികരിക്കുക."
advertisement
You may also like:കേന്ദ്രസർക്കാരിന്‍റെ നൂറിലധികം കമ്പ്യൂട്ടറുകളിൽ മാൽവെയർ ആക്രമണം; മെയിലുകൾ വന്നത് ബെംഗളൂരുവിലെ ഐടി കമ്പനിയിൽ നിന്ന് [NEWS]നഴ്സിംഗ് വിദ്യാർഥിനിയുടെ ആത്മഹത്യ: ഒരുവർഷം മുമ്പ് തന്നെ ബന്ധം അവസാനിപ്പിച്ചുവെന്ന് ആരോപണവിധേയനായ യുവാവ് [NEWS] ഏകവരുമാനമാർഗമായ പശുവിനെ കൊന്നുതിന്ന പുലിയെ ഒന്നരവർഷംകാത്തിരുന്നു വകവരുത്തി; 'പുലിമുരുകൻ' പിടിയിൽ [NEWS]
ഏറെനേരത്തെ തർക്കത്തിനൊടുവിൽ ഫിറോസ്പൂർവല്ല നിരാശയായി ലൈസൻസ് ഓഫീസ് വിട്ടു. തന്നോട് പറഞ്ഞ കാര്യങ്ങൾ സത്യമാണോയെന്ന് സ്ഥിരീകരിക്കാൻ മറ്റൊരു ലൈസൻസ് ഓഫീസിൽ ജോലി ചെയ്യുന്ന തന്റെ പരിചയക്കാരിലൊരാളെ പിന്നീട് വിളിച്ചു. “അവർ ശരിക്കും സ്ത്രീകൾക്ക് ബൈക്ക് ലൈസൻസ് നൽകിയിട്ടില്ല എന്നാണ് അദ്ദേഹം അറിയിച്ചത്.”
advertisement
ഏതായാലും പാകിസ്ഥാൻ പ്രധാനമന്ത്രിയെ ടാഗ് ചെയ്തത് വെറുതെയായില്ല. യുവതിക്ക് ഉടൻ തന്നെ ലൈസൻസ് നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫിറോസ്പൂർവല്ല ട്വിറ്ററിൽ ഇങ്ങനെ കുറിച്ച്, “ഒടുവിൽ കൂടുതൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ എന്റെ ലൈസൻസ് ലഭിച്ചു. ഈ പ്രശ്നം പരിഹരിക്കാൻ സഹായം വാഗ്ദാനം ചെയ്ത എല്ലാവർക്കും നന്ദി. ”.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
യുവതിക്ക് ഇരുചക്ര വാഹനം ഓടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് നിഷേധിച്ചു; പാക് അധികൃതരുടെ വിചിത്ര വാദം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement