കുരങ്ങിന്‍റെ വികൃതി: 75000 രൂപയുടെ ഐഫോൺ കൊക്കയിലെറിഞ്ഞു; തിരിച്ചെടുത്ത് നൽകി അഗ്നിശമനസേന

Last Updated:
കുരങ്ങ് ജീപ്പിൽനിന്ന് ഫോണെടുത്ത് കൊക്കയിലേക്ക് എറിയുമ്പോൾ നിസഹായനായി നോക്കിനിൽക്കാനെ ജാസിമിനും കൂട്ടർക്കും സാധിച്ചുള്ളു
1/6
wayanad_pass_monkey_iphone
കൽപ്പറ്റ: കോഴിക്കോട് നിന്ന് ചുരം കയറി വയനാട് കാണാനെത്തുമ്പോൾ ജാസിം എന്ന ചെറുപ്പക്കാരൻ ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ലക്കിടിക്ക് മുമ്പുള്ള ചുരം വ്യൂ പോയിന്‍റിൽ ജസിമും കൂട്ടരും എത്തിയ ജീപ്പ് നിർത്തി. ഈ സമയം ജീപ്പിലുണ്ടായിരുന്ന ഐഫോൺ അവിടെയുണ്ടായിരുന്ന കുരങ്ങ് എടുക്കുകയും, അത് കൊക്കയിലേക്ക് വലിച്ചെറിയുകയും ചെയ്തു.
advertisement
2/6
 കുരങ്ങ് ജീപ്പിൽനിന്ന് ഫോണെടുത്ത് കൊക്കയിലേക്ക് എറിയുമ്പോൾ നിസഹായനായി നോക്കിനിൽക്കാനെ ജാസിമിനും കൂട്ടർക്കും സാധിച്ചുള്ളു. കോഴിക്കോട് സ്വദേശി ജാസിമിന്റെ 75,000 രൂപ വിലമതിക്കുന്ന ഐഫോണ്‍ 12 പ്രോ ആണ് കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്.
കുരങ്ങ് ജീപ്പിൽനിന്ന് ഫോണെടുത്ത് കൊക്കയിലേക്ക് എറിയുമ്പോൾ നിസഹായനായി നോക്കിനിൽക്കാനെ ജാസിമിനും കൂട്ടർക്കും സാധിച്ചുള്ളു. കോഴിക്കോട് സ്വദേശി ജാസിമിന്റെ 75,000 രൂപ വിലമതിക്കുന്ന ഐഫോണ്‍ 12 പ്രോ ആണ് കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്.
advertisement
3/6
 വ്യൂ പോയിന്‍റിൽനിന്ന് ചുരത്തിന്‍റെ മനോഹാരിത ആസ്വദിക്കുകയായിരുന്നു ജാസിമും കൂട്ടരും. അപ്പോഴാണ് ഹൃദയം പിളർത്തുന്ന ആ കാഴ്ച കണ്ടത്. തങ്ങളുടെ ജീപ്പിൽനിന്ന് ഐഫോൺ കൈക്കലാക്കി കുരങ്ങ് കൊക്കയിലേക്ക് എറിയുകയായിരുന്നു.
വ്യൂ പോയിന്‍റിൽനിന്ന് ചുരത്തിന്‍റെ മനോഹാരിത ആസ്വദിക്കുകയായിരുന്നു ജാസിമും കൂട്ടരും. അപ്പോഴാണ് ഹൃദയം പിളർത്തുന്ന ആ കാഴ്ച കണ്ടത്. തങ്ങളുടെ ജീപ്പിൽനിന്ന് ഐഫോൺ കൈക്കലാക്കി കുരങ്ങ് കൊക്കയിലേക്ക് എറിയുകയായിരുന്നു.
advertisement
4/6
 ഇതോടെ വിവരം ജാസിം അഗ്നിരക്ഷാസേനയെ അറിയിച്ചു. രാവിലെ ഒമ്പത് മണിയോടെ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. കൊക്കയിൽനിന്ന് ജാസിമിന്‍റെ വിലപിടിപ്പുള്ള ഐഫോൺ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
ഇതോടെ വിവരം ജാസിം അഗ്നിരക്ഷാസേനയെ അറിയിച്ചു. രാവിലെ ഒമ്പത് മണിയോടെ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. കൊക്കയിൽനിന്ന് ജാസിമിന്‍റെ വിലപിടിപ്പുള്ള ഐഫോൺ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
advertisement
5/6
wayanad_pass_monkey_iphone
ഫയര്‍മാനായ ജിതിൻ കുമാര്‍ എം റോപ്പ് കെട്ടി താഴേക്കിറങ്ങി. എല്ലാവരും ശ്വാസമടക്കിപ്പിടിച്ചാണ് അത് നോക്കിനിന്നത്. ഏകദേശ അരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ ജിതിൻ കുമാർ ഫോൺ കണ്ടെത്തി. അത് വീണ്ടെടുത്ത് റോപ്പിൽ തൂങ്ങി മുകളിലേക്ക് എത്തി.
advertisement
6/6
 ഫോൺ ജാസിമിന് കൈമാറിയപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്. അത്രയും ആഴത്തിലേക്ക് വീണെങ്കിലും ഫോണിന് കേടുപാടൊന്നും സംഭവിച്ചിരുന്നില്ല.
ഫോൺ ജാസിമിന് കൈമാറിയപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്. അത്രയും ആഴത്തിലേക്ക് വീണെങ്കിലും ഫോണിന് കേടുപാടൊന്നും സംഭവിച്ചിരുന്നില്ല.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement