Oommen Chandy | ജനങ്ങളെ കണ്ടാൽ ഭക്ഷണം മറക്കും, കുഞ്ഞൂഞ്ഞിനെ എട്ട് മണിക്ക് പ്രാതൽ കഴിപ്പിച്ചത് മറിയാമ്മ
- Published by:user_57
- news18-malayalam
Last Updated:
തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയാൽ പിന്നെ കുഞ്ഞൂഞ്ഞിനെ പിടിച്ചാൽ കിട്ടില്ല എന്ന് മറിയാമ്മയ്ക്ക് നിശ്ചയമുണ്ട്. അതുകൊണ്ട് തന്നെ പ്രാതലിന്റെ കാര്യത്തിൽ ഭാര്യയുടെ മേൽനോട്ടമുണ്ടാകും
പുതുപ്പള്ളിയിൽ നിന്നും ജനവിധി തേടുന്ന യുവ രാഷ്ട്രീയ പ്രവർത്തകന്റെ മണവാട്ടിയാകാൻ കാത്തിരുന്ന കരുവാറ്റ കുഴിത്താറ്റിൽ വീട്ടിൽ മറിയാമ്മ എന്ന നാട്ടിൻപുറത്തുകാരിക്ക് രാഷ്ട്രീയം എന്തെന്ന് പോലും അക്കാലത്ത് തിട്ടമില്ലായിരുന്നു. ഭാവിയിൽ മുഖ്യമന്ത്രിയുടെ പത്നി എന്ന നിലയിലേക്കെത്തുമ്പോൾ അദ്ദേഹത്തിന്റെ നിഴലായി മറിയാമ്മ എപ്പോഴുമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി (Oommen Chandy)എന്ന നേതാവിന് തന്റെ പാർട്ടി പ്രവർത്തകരെയും പ്രിയപ്പെട്ട ജനങ്ങളെയും കണ്ടാൽ പിന്നെ ആരോഗ്യവും ഭക്ഷണവും ചിന്തയിൽ പോലും ഇല്ല. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയാൽ പിന്നെ പറയുകയേ വേണ്ട. കുഞ്ഞൂഞ്ഞിന്റെ ഈ സ്വഭാവം അറിഞ്ഞ് പ്രവർത്തിച്ചത് മറിയാമ്മയാണ് (ഫോട്ടോ: അരുൺ മോഹൻ)
advertisement
തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയാൽ തിരക്കുകളിൽ മുഴുകുന്നതിനു മുൻപേ ഉമ്മൻ ചാണ്ടിയെ രാവിലെ എട്ടുമണിക്ക് തന്നെ മറിയാമ്മ പ്രാതൽ കഴിപ്പിക്കും. ജനസമ്പർക്ക പരിപാടിയിൽ രാവ് പകലാക്കി അദ്ദേഹം പ്രവർത്തിക്കുമ്പോൾ ഭക്ഷണം പേരിനു മാത്രമായിരുന്നു. മറിയാമ്മയുടെ കൺവെട്ടത്തു നിന്നും മാറിയാകും പിന്നീടുള്ള ഭക്ഷണം (ഫോട്ടോ: അരുൺ മോഹൻ) -തുടർന്ന് വായിക്കുക-
advertisement
advertisement
advertisement
advertisement
advertisement