'എന്തൊരു നടിയാണ്! അവസാന 10 മിനിറ്റില്‍ നിങ്ങളെന്റെ ശ്വാസമെടുത്തു'; സായ്‌പല്ലവിയെയും 'അമരൻ' ടീമിനെയും അഭിനന്ദിച്ച് ജ്യോതിക

Last Updated:
വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താന്‍ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ജ്യോതിക പറഞ്ഞു
1/6
 ശിവകാര്‍ത്തികേയൻ-സായ്‌പല്ലവി കോംബോയിൽ എത്തിയ ചിത്രമാണ് 'അമരൻ'. ചിത്രം ആഗോളതലത്തില്‍ 150 കോടി ക്ലബിൽ ഇടം നേടി കളിഞ്ഞു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചു രംഗത്തെത്തുന്നത്.
ശിവകാര്‍ത്തികേയൻ-സായ്‌പല്ലവി കോംബോയിൽ എത്തിയ ചിത്രമാണ് 'അമരൻ'. ചിത്രം ആഗോളതലത്തില്‍ 150 കോടി ക്ലബിൽ ഇടം നേടി കളിഞ്ഞു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചു രംഗത്തെത്തുന്നത്.
advertisement
2/6
 ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടി ജ്യോതിക. ഓരോരുത്തരെയും പേരെടുത്ത് അഭിന്ദിച്ചിരിക്കുകയാണ് താരം. വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താന്‍ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ജ്യോതിക സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടി ജ്യോതിക. ഓരോരുത്തരെയും പേരെടുത്ത് അഭിന്ദിച്ചിരിക്കുകയാണ് താരം. വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താന്‍ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ജ്യോതിക സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
advertisement
3/6
 'അമരനും ടീമിനും സല്യൂട്ട്, സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി ഒരു വജ്രമാണ് നിങ്ങള്‍ സൃഷ്ടിച്ചത്. ജയ്ഭീമിന് ശേഷം തമിഴ് സിനിമയില്‍ മറ്റൊരു ക്ലാസിക് കൂടി. അഭിനന്ദനങ്ങള്‍ ശിവകാര്‍ത്തികേയന്‍. ഈ വേഷം കൈകാര്യം ചെയ്യാനുളള നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും ഊഹിക്കാന്‍ കഴിയും. സായിപല്ലവി എന്തൊരു നടിയാണ് നിങ്ങള്‍. അവസാനത്തെ 10 മിനിറ്റില്‍ നിങ്ങള്‍ എന്റെ ഹൃദയവും ശ്വാസവും എടുത്തു. നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു'.
'അമരനും ടീമിനും സല്യൂട്ട്, സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി ഒരു വജ്രമാണ് നിങ്ങള്‍ സൃഷ്ടിച്ചത്. ജയ്ഭീമിന് ശേഷം തമിഴ് സിനിമയില്‍ മറ്റൊരു ക്ലാസിക് കൂടി. അഭിനന്ദനങ്ങള്‍ ശിവകാര്‍ത്തികേയന്‍. ഈ വേഷം കൈകാര്യം ചെയ്യാനുളള നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും ഊഹിക്കാന്‍ കഴിയും. സായിപല്ലവി എന്തൊരു നടിയാണ് നിങ്ങള്‍. അവസാനത്തെ 10 മിനിറ്റില്‍ നിങ്ങള്‍ എന്റെ ഹൃദയവും ശ്വാസവും എടുത്തു. നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു'.
advertisement
4/6
 'ശ്രീമതി ഇന്ദു റിബേക്ക വര്‍ഗീസ് നിങ്ങളുടെ ത്യാഗവും പോസിറ്റിവിറ്റിയും ഞങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ആത്മാവിനെ പ്രകാശിപ്പിക്കുകയും ചെയ്തു. മേജര്‍ മുകുന്ദ് വരദരാജന്‍ ഓരോ പൗരനും നിങ്ങളുടെ വീര്യം ആഘോഷിക്കുന്നു, ഞങ്ങളുടെ കുട്ടികളെ നിങ്ങളെപ്പോലെ വളര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ഇന്ത്യന്‍ സൈന്യത്തിനുളള ഉചിതമായ ആദരാഞ്ജലിയാണ്. ജയ് ഹിന്ദ്, ദയവായി ഈ വജ്രം പ്രേക്ഷകരെ കാണാതെ പോകരുത്', ജ്യോതികയുടെ വാക്കുകള്‍.
'ശ്രീമതി ഇന്ദു റിബേക്ക വര്‍ഗീസ് നിങ്ങളുടെ ത്യാഗവും പോസിറ്റിവിറ്റിയും ഞങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ആത്മാവിനെ പ്രകാശിപ്പിക്കുകയും ചെയ്തു. മേജര്‍ മുകുന്ദ് വരദരാജന്‍ ഓരോ പൗരനും നിങ്ങളുടെ വീര്യം ആഘോഷിക്കുന്നു, ഞങ്ങളുടെ കുട്ടികളെ നിങ്ങളെപ്പോലെ വളര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ഇന്ത്യന്‍ സൈന്യത്തിനുളള ഉചിതമായ ആദരാഞ്ജലിയാണ്. ജയ് ഹിന്ദ്, ദയവായി ഈ വജ്രം പ്രേക്ഷകരെ കാണാതെ പോകരുത്', ജ്യോതികയുടെ വാക്കുകള്‍.
advertisement
5/6
 മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയി സായ് പല്ലവിയും.
മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയി സായ് പല്ലവിയും.
advertisement
6/6
 ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് അമരന്‍ നിര്‍മിച്ചിരിക്കുന്നത്.
ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് അമരന്‍ നിര്‍മിച്ചിരിക്കുന്നത്.
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement