'തോറ്റു തൊപ്പിയിട്ട നാലു പേർ'; ഫേസ്‌ബുക്കിൽ സെൽഫ് ട്രോളുമായി പി.കെ ശ്രീമതി

Last Updated:

സന്തോഷമായാലും സന്താപമായാലും സഞ്ചരിച്ച വഴിയിലൂടെയുള്ള തിരിഞ്ഞു നടത്തം ജീവിതാനുഭവങ്ങളെ വിശകലനം ചെയ്യാനും സ്വയം വിമർശനമായി വിലയിരുത്താനും കഴിയും എന്നത്‌ തീർച്ചയായും ഗുണം ചെയ്യും

ഫേസ്‌ബുക്കിൽ സെൽഫ് ട്രോളുമായി സി.പി.എം നേതാവ് പി.കെ ശ്രീമതി ടീച്ചർ. രണ്ട് വർഷം മുമ്പ് പാർലമെന്റിൽ ബജറ്റ് അവതരണത്തിന് ശേഷമെടുത്ത ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ചാണ് ശ്രീമതി ടീച്ചറിന്റെ ട്രോൾ. 2014-19 കാലയളവിൽ ലോക്‌സഭയിൽ സി പി എം എം പിമാരായിരുന്ന പി.കെ ബിജു, ജോയ്‌സ് ജോർജ്, എം.ബി രാജേഷ് തുടങ്ങിയവർക്കൊപ്പമുളള ചിത്രത്തിന് തോറ്റു തൊപ്പിയിട്ട നാലു പേർ എന്നാണ് പികെ ശ്രീമതി ടീച്ചർ കുറിച്ചിരിക്കുന്നത്. സന്തോഷമായാലും സന്താപമായാലും സഞ്ചരിച്ച വഴിയിലൂടെയുളള തിരിഞ്ഞു നടത്തം ജീവിതാനുഭവങ്ങളെ വിശകലനം ചെയ്യാനും സ്വയം വിമർശനമായി വിലയിരുത്താനും കഴിയുമെന്നത്‌ തീർച്ചയായും ഗുണം ചെയ്യുമെന്നും അവർ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.കെ ശ്രീമതി, പി.കെ ബിജു, ജോയ്‌സ് ജോർജ്, എം.ബി രാജേഷ് എന്നിവർ പരാജയപ്പെട്ടിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർ‌ണരൂപത്തിൽ
തോറ്റു തൊപ്പിയിട്ട 4പേർ. 8 Feb 2019 ഇന്നത്തെ ദിവസം 8Feb2021നു F. B. ഓർമ്മിപ്പിച്ച ചിത്രം ബജറ്റിനുശേഷമുളള ലോകസഭയിലെ അവസാനകാലം. കഴിഞ്ഞുപോയ കാലങ്ങളിലൂടെ യാത്ര ചെയ്യിക്കുക എന്നത്‌ F. B. യുടെ ഒരു പ്രധാന വിനോദമാണു.
advertisement
സന്തോഷമായാലും സന്താപമായാലും സഞ്ചരിച്ച വഴിയിലൂടെയുള്ള തിരിഞ്ഞു നടത്തം ജീവിതാനുഭവങ്ങളെ വിശകലനം ചെയ്യാനും സ്വയം വിമർശനമായി വിലയിരുത്താനും കഴിയും എന്നത്‌ തീർച്ചയായും ഗുണം ചെയ്യും. ഇക്കാര്യത്തിൽ F. B യോട്‌ നന്ദി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'തോറ്റു തൊപ്പിയിട്ട നാലു പേർ'; ഫേസ്‌ബുക്കിൽ സെൽഫ് ട്രോളുമായി പി.കെ ശ്രീമതി
Next Article
advertisement
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം': വി ഡി സതീശൻ
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം'
  • ശബരിമലയിലെ ദ്വാരപാലക ശിൽപം കോടികൾക്ക് വിറ്റതിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് വി ഡി സതീശൻ.

  • ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനുമതിയോടെ ദ്വാരപാലക ശിൽപം വിറ്റതിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നു.

  • ദേവസ്വം മന്ത്രി രാജിവെക്കണമെന്നും, ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

View All
advertisement