advertisement

സ്‌കൂള്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സംവിധാനവുമായി ആന്ധ്രപ്രദേശ് സർക്കാർ

Last Updated:

മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 10 വരെ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനം ഏകീകരിക്കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനമൊരുക്കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സാമൂഹിക, സാമ്പത്തിക പശ്ചാത്തലം മാനദണ്ഡമാകാതെ എല്ലാ കുട്ടികള്‍ക്കും പ്രവേശനം സാധ്യമാക്കുന്നതിന് പുതിയ സംവിധാനം ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 10 വരെ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാം.
വിദ്യാഭ്യാസ അവകാശ നിയമം സെക്ഷന്‍ 12(1) (c) പ്രകാരം സ്വകാര്യ സ്‌കൂളുകളിലെ (അണ്‍എയ്ഡഡ്/ഐ.ബി/ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, സ്‌റ്റേറ്റ് സിലബസ്) 25 ശതമാനം സീറ്റുകള്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി സംവരണം ചെയ്യണം. ഈ സീറ്റുകളിലേക്കുള്ള പ്രവേശനമാണ് ഓണ്‍ലൈന്‍ പ്രവേശന സംവിധാനം വഴി സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്. സംവരണം നടപ്പാക്കി രണ്ടാം വര്‍ഷത്തിലാണ് സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കിയിരിക്കുന്നത്.
advertisement
കഴിഞ്ഞ അധ്യയന വര്‍ഷമാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സ്വകാര്യ സ്‌കൂളുകളില്‍ ആന്ധ്രസര്‍ക്കാര്‍ സംവരണം നടപ്പാക്കിയത്. രാജ്യത്ത് നിരവധി സംസ്ഥാനങ്ങളില്‍ ഇതിനോടകം പദ്ധതി നടപ്പാക്കുകയും പ്രവേശനം ഓണ്‍ലൈന്‍ സംവിധാനം വഴി ഏകീകരിക്കുകയും ചെയ്തിട്ടുണ്ട്. അപേക്ഷാസംബന്ധിയായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി 14417 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിക്കാം. വിശദവിവരങ്ങള്‍ക്കായയി cse.ap.gov.in. പരിശോധിക്കാം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
സ്‌കൂള്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സംവിധാനവുമായി ആന്ധ്രപ്രദേശ് സർക്കാർ
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement