പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സൈക്കിളും സ്കൂട്ടറുകളും; 425 കോടിയുടെ പദ്ധതിയുമായി ആസാം സർക്കാർ

Last Updated:

പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സൈക്കിളുകളും സ്കൂട്ടറും

സംസ്ഥാനത്തെ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സൈക്കിളുകളും സ്കൂട്ടറുകളും വിതരണം ചെയ്യാനൊരുങ്ങി ആസാം സർക്കാർ. ഇതിനായി 425 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ അറിയിച്ചു.
" സംസ്ഥാനത്തെ 4.15 ലക്ഷം വിദ്യാർത്ഥികൾക്ക് സൈക്കിളുകളും ഇരുചക്ര വാഹനങ്ങളും വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് സർക്കാർ 425 കോടി രൂപ നിക്ഷേം നടത്തി. സംസ്ഥാനത്തുടനീളമുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് 35,770 സ്കൂട്ടറുകൾ മന്ത്രിസഭാംഗങ്ങൾ കഴിഞ്ഞ ആഴ്ച കൈമാറി" ശർമ്മ തന്റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു.
advertisement
ആസാമീസ് ഭാഷയിലെ ശ്രദ്ധേയനായ സാഹിത്യകാരൻ ബനികാന്ത കാകതിയുടെ പേരിലുള്ള അവാർഡിന് കീഴിലാണ് സംസ്ഥാനത്തെ മിടുക്കരായ വിദ്യാർത്ഥികൾക്ക് സർക്കാർ ഇരു ചക്ര വാഹനങ്ങൾ നൽകുന്നത്. 12-ാം ക്ലാസ്സ് പരീക്ഷയിൽ 75 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ ആൺകുട്ടികൾക്കും 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ പെൺകുട്ടികൾക്കുമാണ് പദ്ധതി വഴി സ്കൂട്ടറുകൾ നൽകുക. ബന്ധപ്പെട്ട ജില്ലാ അധികൃതർ വഴിയാകും സർക്കാർ പദ്ധതി നടപ്പിലാക്കുക.
പത്താം ക്ലാസിലെ സംസ്ഥാനതല പൊതു പരീക്ഷ നിർത്തലാക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2024-25 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് പത്താം ക്ലാസിൽ പൊതു പരീക്ഷകൾ ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. ദേശീയ വിദ്യാഭ്യാസ നയം 2020 (എൻ ഇ പി) നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സൈക്കിളും സ്കൂട്ടറുകളും; 425 കോടിയുടെ പദ്ധതിയുമായി ആസാം സർക്കാർ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement