മുംബൈ താജ് ഹോട്ടലിലെ 6 ജീവനക്കാര്‍ക്ക് കോവിഡ് 19; സഹപ്രവർത്തകരെ ക്വാറന്റൈൻ ചെയ്തു

Last Updated:

ജീവനക്കാർക്ക് യാതൊരുവിധ രോഗലക്ഷങ്ങളും ഇല്ലായിരുന്നുവെന്നാണ് താജ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.

മുംബൈ: മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടലിലെ ആറോളം ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ഈ വിവരം പുറത്തു വിട്ടത്. താജ് ഹോട്ടൽ ശ്യംഖല നടത്തിപ്പുകാരായ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയും തങ്ങളുടെ ജീവനക്കാർ കോവിഡ് 19 പോസിറ്റീവ് ആയ കാര്യം സ്ഥിരീകരിച്ചെങ്കിലും എത്ര പേരാണ് രോഗബാധിതർ എന്ന വിവരം പുറത്തു വിട്ടിട്ടില്ല.
You may also like:COVID 19| മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് അമേരിക്ക; 24 മണിക്കൂറിനിടെ മരിച്ചത് 2108 പേർ [PHOTOS]COVID 19 | കഴിഞ്ഞ ദിവസം മരിച്ച മാഹി സ്വദേശിയുടെ ഖബറടക്കം കണ്ണൂരിൽ നടന്നു [PHOTOS]ലോക്ക് ഡൗൺ ലംഘിച്ചു: വിദേശ സഞ്ചാരികളെ കൊണ്ട് 500 തവണ മാപ്പെഴുതിച്ച് പൊലീസ് [NEWS]
നിലവിൽ കൊറോണ രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാർ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകർക്കായി തുറന്നു കൊടുത്തിരിക്കുകയാണ് താജിന്റെ വിവിധ ഹോട്ടലുകൾ. താജ് പാലസിന് പുറമെ മുംബൈയുടെ വിവിധയിടങ്ങളിലായി ഇവർക്ക് ഹോട്ടലുകളുണ്ട്.
advertisement
താജ് ഹോട്ടലിലെ ആറ് ജീവനക്കാർ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലാണ്. നില തൃപ്തികരമാണെന്നാണ് ഇവര്‍ ചികിത്സയിൽ കഴിയുന്ന ബോംബെ ഹോസ്പിറ്റലിലെ ഡോക്ടർ അറിയിച്ചത്. ജീവനക്കാർക്ക് യാതൊരുവിധ രോഗലക്ഷങ്ങളും ഇല്ലായിരുന്നുവെന്നാണ് താജ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കുന്ന മറ്റ് ജീവനക്കാരെയും ക്വാറന്റൈൻ ചെയ്തതായും അധികൃതർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
മുംബൈ താജ് ഹോട്ടലിലെ 6 ജീവനക്കാര്‍ക്ക് കോവിഡ് 19; സഹപ്രവർത്തകരെ ക്വാറന്റൈൻ ചെയ്തു
Next Article
advertisement
ഭാര്യ ഫോൺ വിളിക്കുന്നത് പോലും സംശയം;വിവാഹ ജീവിതം നരകമാക്കുമെന്ന് ഹൈക്കോടതി
ഭാര്യ ഫോൺ വിളിക്കുന്നത് പോലും സംശയം;വിവാഹ ജീവിതം നരകമാക്കുമെന്ന് ഹൈക്കോടതി
  • ഭർത്താവിന്റെ സംശയരോഗം മൂലം വിവാഹജീവിതം നരകമാകുന്നുവെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു.

  • ഭർത്താവിന്റെ അനാവശ്യ ഇടപെടലും സംശയവും ഭാര്യയ്ക്ക് മാനസിക വേദനയും അപമാനവും ഉണ്ടാക്കുന്നുവെന്ന് കോടതി.

  • 2013ൽ വിവാഹിതരായ ദമ്പതികളുടെ വിവാഹമോചന ഹർജിയിൽ ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു.

View All
advertisement