Suresh Angadi Passes Away due to Covid 19 | കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗാദി കോവിഡ് ബാധിച്ചു മരിച്ചു
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സുരേഷ് അംഗാദിക്ക് കോവിഡ് സഥിരീകരിച്ചത്

suresh-angadi-new
- News18 Malayalam
- Last Updated: September 23, 2020, 10:35 PM IST
ന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗാദി കോവിഡ് ബാധിച്ചു മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് സുരേഷ് അംഗാദിയുടെ അന്ത്യം. കർണാടകയിലെ ബെലഗവിയിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുരേഷ് അംഗാദി രണ്ടാം മോദി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രിയായിരുന്നു.
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സുരേഷ് അംഗാദിക്ക് കോവിഡ് സഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗലക്ഷണങ്ങളില്ലാതെയാണ് സുരേഷ് അംഗാദിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
സോമാവ, ചനബസപ്പ എന്നിവരുടെ മകനായാണ് അംഗാദിയുടെ ജനനം. വിവാഹിതനും 2 പെൺമക്കളുടെ പിതാവുമാണ് ഇദ്ദേഹം. കർണാടകയിലെ ബെലഗാവി ജില്ലയിലെ കെ കെ കൊപ്പ ബെൽഗാം സ്വദേശിയാണ്. ബെലഗാവിയിലെ സമിതി കോളേജ് ഓഫ് കൊമേഴ്‌സിൽനിന്ന് ബിരുദധാരിയാണ് അദ്ദേഹം. പിന്നീട് ബെലഗാവിയിലെ പ്രശസ്തമായ രാജ ലഖംഗൗഡ ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടി.
You may also like:Kerala Secretariat Fire | സെക്രട്ടേറിയറ്റിലെ തീപിടിത്തം: നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ [NEWS]കോവിഡിനെ പ്രതിരോധിക്കാൻ മരുന്ന് വികസിപ്പെച്ചന്ന് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്; സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം [NEWS] IPL 2020| 'ക്രിക്കറ്റിലെ കങ്കണ റണൗത്ത്'; ധോണിയെ വിമർശിച്ച ഗംഭീറിനെതിരെ ആരാധകർ [NEWS]
ഭാരതീയ ജനതാ പാർട്ടിയിലൂടെ പൊതുപ്രവർത്തകനായ അദ്ദേഹം 1996 ൽ പാർട്ടിയുടെ ബെലഗവി ജില്ലാ യൂണിറ്റിന്റെ വൈസ് പ്രസിഡന്റായി. 1999 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. 2001 ൽ ജില്ലാ യൂണിറ്റിന്റെ പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ബെൽഗാവിയിൽനിന്ന് നാലുവട്ടമാണ് സുരേഷ് അംഗാദി ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 2004, 2009, 2014, 2019 വർഷങ്ങളിലാണ് അദ്ദേഹം പാർലമെന്‍റിലെത്തിയത്.
കേന്ദ്രമന്ത്രി സുരേഷ് അംഗഡിയുടെ മരണത്തിൽ കെ.സുരേന്ദ്രൻ അനുശോചിച്ചു
തിരുവനന്തപുരം: കേന്ദ്ര റെയിൽവെ സഹമന്ത്രി സുരേഷ് അംഗഡിയുടെ മരണത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ അനുശോചിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന സുരേഷ് അംഗഡിയുടെ അകാല മരണം ഞെട്ടിക്കുന്നതാണ്. കർണാടകത്തിലെ ബി.ജെ.പിയുടെ മുതിർന്ന നേതാവായ അദ്ദേഹത്തിൻ്റെ വിയോഗം രാജ്യത്തിനും പ്രത്യേകിച്ച് കർണ്ണാടകത്തിനും തീരാനഷ്ടമാണ്. തുടർച്ചയായി 16 വർഷമായി ബെലഗാവി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെൻറിൽ പ്രവർത്തിക്കുന്ന ജനകീയ നേതാവായിരുന്നു സുരേഷ് അംഗഡിയെന്നും സുരേന്ദ്രൻ പറഞ്ഞു.
'കർണാടകയിൽ പാർട്ടിയെ ശക്തമാക്കാൻ കഠിനമായി പരിശ്രമിച്ച അസാധാരണ വ്യക്തിത്വമായിരുന്നു ശ്രീ സുരേഷ് അംഗാദി. മികച്ച എംപിയും മന്ത്രിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണം സങ്കടകരമാണ്. ഈ സങ്കടകരമായ മണിക്കൂറിൽ എന്റെ മനസ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പുണ്ട്. ഓം ശാന്തി'- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
Shri Suresh Angadi was an exceptional Karyakarta, who worked hard to make the Party strong in Karnataka. He was a dedicated MP and effective Minister, admired across the spectrum. His demise is saddening. My thoughts are with his family and friends in this sad hour. Om Shanti. pic.twitter.com/2QDHQe0Pmj
— Narendra Modi (@narendramodi) September 23, 2020
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സുരേഷ് അംഗാദിക്ക് കോവിഡ് സഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗലക്ഷണങ്ങളില്ലാതെയാണ് സുരേഷ് അംഗാദിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
സോമാവ, ചനബസപ്പ എന്നിവരുടെ മകനായാണ് അംഗാദിയുടെ ജനനം. വിവാഹിതനും 2 പെൺമക്കളുടെ പിതാവുമാണ് ഇദ്ദേഹം. കർണാടകയിലെ ബെലഗാവി ജില്ലയിലെ കെ കെ കൊപ്പ ബെൽഗാം സ്വദേശിയാണ്. ബെലഗാവിയിലെ സമിതി കോളേജ് ഓഫ് കൊമേഴ്‌സിൽനിന്ന് ബിരുദധാരിയാണ് അദ്ദേഹം. പിന്നീട് ബെലഗാവിയിലെ പ്രശസ്തമായ രാജ ലഖംഗൗഡ ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടി.
You may also like:Kerala Secretariat Fire | സെക്രട്ടേറിയറ്റിലെ തീപിടിത്തം: നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ [NEWS]കോവിഡിനെ പ്രതിരോധിക്കാൻ മരുന്ന് വികസിപ്പെച്ചന്ന് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്; സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം [NEWS] IPL 2020| 'ക്രിക്കറ്റിലെ കങ്കണ റണൗത്ത്'; ധോണിയെ വിമർശിച്ച ഗംഭീറിനെതിരെ ആരാധകർ [NEWS]
ഭാരതീയ ജനതാ പാർട്ടിയിലൂടെ പൊതുപ്രവർത്തകനായ അദ്ദേഹം 1996 ൽ പാർട്ടിയുടെ ബെലഗവി ജില്ലാ യൂണിറ്റിന്റെ വൈസ് പ്രസിഡന്റായി. 1999 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. 2001 ൽ ജില്ലാ യൂണിറ്റിന്റെ പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ബെൽഗാവിയിൽനിന്ന് നാലുവട്ടമാണ് സുരേഷ് അംഗാദി ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 2004, 2009, 2014, 2019 വർഷങ്ങളിലാണ് അദ്ദേഹം പാർലമെന്‍റിലെത്തിയത്.
കേന്ദ്രമന്ത്രി സുരേഷ് അംഗഡിയുടെ മരണത്തിൽ കെ.സുരേന്ദ്രൻ അനുശോചിച്ചു
തിരുവനന്തപുരം: കേന്ദ്ര റെയിൽവെ സഹമന്ത്രി സുരേഷ് അംഗഡിയുടെ മരണത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ അനുശോചിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന സുരേഷ് അംഗഡിയുടെ അകാല മരണം ഞെട്ടിക്കുന്നതാണ്. കർണാടകത്തിലെ ബി.ജെ.പിയുടെ മുതിർന്ന നേതാവായ അദ്ദേഹത്തിൻ്റെ വിയോഗം രാജ്യത്തിനും പ്രത്യേകിച്ച് കർണ്ണാടകത്തിനും തീരാനഷ്ടമാണ്. തുടർച്ചയായി 16 വർഷമായി ബെലഗാവി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെൻറിൽ പ്രവർത്തിക്കുന്ന ജനകീയ നേതാവായിരുന്നു സുരേഷ് അംഗഡിയെന്നും സുരേന്ദ്രൻ പറഞ്ഞു.