Kerala Secretariat Fire | സെക്രട്ടേറിയറ്റിലെ തീപിടിത്തം: നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ

Last Updated:

ക്രിമിനൽ നടപടിച്ചട്ടപ്രകാരം കേസെടുക്കാനും പ്രസ് കൗൺസിലിനെ  സമീപിക്കാനാണ്  ആലോചന. ഇതിൻ്റെ തുടർ നടപടികൾ തീരുമാനിക്കാൻ  ആഭ്യന്തര സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപിടുത്തത്തിൽ നയതന്ത്രഫയലുകൾ കത്തിനശിച്ചെന്ന തെറ്റായവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരേ സർക്കാർ നിയമ നടപടിക്ക്. ക്രിമിനൽ നടപടിച്ചട്ടപ്രകാരം കേസെടുക്കാനും പ്രസ് കൗൺസിലിനെ  സമീപിക്കാനാണ്  ആലോചന. ഇതിൻ്റെ തുടർ നടപടികൾ തീരുമാനിക്കാൻ  ആഭ്യന്തര സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
മാധ്യമവാർത്തകൾക്കെതിരെ ഈ സർക്കാരിൻ്റെ തുടക്കകാലം മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്ത് വരാറുണ്ടെങ്കിലും ഇതാദ്യമായാണ് നിയമപരമായി നീങ്ങുന്നത്. ആഗസ്റ്റ് 25ന് സെക്രട്ടേറിയേറ്റിലെ പൊതുഭരണ  വിഭാഗത്തിലുണ്ടായ തീപിടിത്തത്തെപ്പറ്റി വന്ന മാധ്യമവാർത്തകളാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. തീപിടിത്തത്തിൽ നയതന്ത്ര ഫയലുകൾ കത്തിപ്പോയെന്നും മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ചീഫ് സെക്രട്ടറിയാണ് ഇതു ചെയ്തതെന്നും ചില മാധ്യമങ്ങളിൽ വാർത്ത വന്നു. ഈ പത്ര കട്ടിംഗ് അടക്കമാണ് ഇന്നത്തെ  മന്ത്രിസഭാ യോഗത്തിൽ ക്യാബിനറ്റ് നോട്ട് നൽകിയത്.
advertisement
തെറ്റായ വാർത്തകൾ ചീഫ് സെക്രട്ടറിയെ അപമാനിച്ചെന്നും വേദനിപ്പിച്ചെന്നുമാണ് സർക്കാരിൻ്റെ നിലപാട്. അതിനാൽ വാർത്തകർക്കെതിരേ ചീഫ് സെക്രട്ടറി നിയമ നടപടി സ്വീകരിക്കാനാണ് നിർദേശം. മാധ്യമങ്ങൾക്കെതിരെ നടപടി എടുക്കുന്നതിൽ  സർക്കാർ അഡ്വക്കേറ്റ് ജനറലിനോട് ഉപദേശം തേടിയിരുന്നു. ക്രമിനൽ നടപടിചട്ടത്തിലെ 199(2) പ്രകാരം കേസ് ഫയൽ ചെയ്യാനാകുമെന്ന് അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. ഈ നിയമോപദേശം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്തു.
advertisement
നയതന്ത്ര ഫയലുകൾ കത്തിപ്പോയെന്ന തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ കേസ് നൽകാനും മന്ത്രിസഭ തീരുമാനിച്ചു. ഇതേ ആക്ഷേപം ഉന്നയിച്ച പ്രതിപക്ഷനേതാക്കൾക്കെതിരെയും നിയമനടപടി സ്വീകരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Secretariat Fire | സെക്രട്ടേറിയറ്റിലെ തീപിടിത്തം: നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement