'കോണ്‍ഗ്രസുകാരന്‍ ആയതെങ്ങനെയെന്ന് അറിയില്ല' ചിതറക്കേസിലെ പ്രതിയും CPM അനുഭാവിയെന്ന് സഹോദരന്‍

Last Updated:

കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വിരോധമല്ല വ്യക്തിവൈരാഗ്യമാണെന്ന് കൊല്ലപ്പെട്ട ബഷീറിന്റെ ബന്ധുക്കളും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

കൊല്ലം(കടയ്ക്കല്‍): ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്ന സി.പി.എം വാദത്തിനെതിരെ കൊല്ലപ്പെട്ട ബഷീറിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയതിനു പിന്നാലെ പ്രതിയുടെ സഹോദരനും. പ്രതി ഷാജഹാന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം സി.പി.എം അനുഭാവിയാണെന്നാണ് സഹോദരന്‍ സുലൈമാനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിവൈരാഗ്യം മാത്രമാണെന്നും തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ്രതി ഷാജഹാനും മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
'മുന്‍വൈരാഗ്യമോ വാശിയോ ഒന്നുമില്ല. കഴിഞ്ഞ ദിവസം ചീനിയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പ് വന്നാല്‍ കമ്മ്യൂണിസ്റ്റിനാണ് ഞങ്ങള്‍ വോട്ട് നല്‍കുന്നത്. കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തനത്തിനും ഞാനോ അയാളോ ഇറങ്ങിയിട്ടില്ല. ഒരു പാര്‍ട്ടിക്കു വേണ്ടിയും പ്രവര്‍ത്തിക്കാന്‍ കുടുംബത്തിലെ ആരും ഇറങ്ങിയിട്ടില്ല. ഇതുവരെ കമ്മ്യൂണിസ്റ്റിനെ വോട്ട് ചെയ്തിട്ടുള്ളൂ. ഇന്നലെ മുതല്‍ ഷാജഹാന്‍ കോണ്‍ഗ്രസുകാരന്‍ ആയത് എങ്ങനെയെന്ന് അറിയില്ല.' - സുലൈമാന്‍ പറഞ്ഞു.
ഷാജഹാന്റെ സഹോദരൻ സുലൈമാൻ.
advertisement
കളിയാക്കിയതിലുള്ള വൈരാഗ്യത്തില്‍ കൊല നടത്തിയെന്നാണ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രതി ഷാജഹാന്‍ മാധ്യമങ്ങളോടെ പറഞ്ഞത്. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വിരോധമല്ല വ്യക്തിവൈരാഗ്യമാണെന്ന് കൊല്ലപ്പെട്ട ബഷീറിന്റെ ബന്ധുക്കളും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
അതേസമയം ചിതറ കൊലപാതകം രാഷ്ട്രീയകൊലപാതകമാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. പെരിയയിലെ കൊലപാതകങ്ങള്‍ക്കുള്ള പ്രതികാരമാണ് ചിതറയിലെ കൊലപാതകമെന്നും കോടിയേരി ആരോപിച്ചിരുന്നു. ബഷീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സി.പി.എം ചിതറ പഞ്ചായത്തില്‍ ഹാര്‍ത്താല്‍ ആചരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ബഷീറിന്റെയും ഷാജഹാന്റെയും ബന്ധുക്കളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.
advertisement
അതേസമയം കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങളാണെന്നാണ് പൊലീസ് എഫ്.ഐ.ആരില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. എന്നാല്‍ പൊലീസ് തന്നെ പുറത്തുവിട്ട റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തിവൈരാഗ്യമെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'കോണ്‍ഗ്രസുകാരന്‍ ആയതെങ്ങനെയെന്ന് അറിയില്ല' ചിതറക്കേസിലെ പ്രതിയും CPM അനുഭാവിയെന്ന് സഹോദരന്‍
Next Article
advertisement
കൽപറ്റ നഗരസഭയിൽ എൽഡിഎഫിന്റെ പി.വിശ്വനാഥൻ; പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ ചെയർമാൻ
കൽപറ്റ നഗരസഭയിൽ എൽഡിഎഫിന്റെ പി.വിശ്വനാഥൻ; പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ ചെയർമാൻ
  • എൽഡിഎഫിന്റെ പി. വിശ്വനാഥൻ പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

  • പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത ചെയർമാൻ സ്ഥാനത്തേക്ക് 17 വോട്ടുകൾ നേടി വിശ്വനാഥൻ വിജയിച്ചു.

  • 30 ഡിവിഷനുകളുള്ള കൽപറ്റ നഗരസഭയിൽ 17 സീറ്റുകൾ നേടി എൽഡിഎഫ് അധികാരം പിടിച്ചെടുത്തു.

View All
advertisement