advertisement

പോക്സോ കേസിൽ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണി; 10 ലക്ഷം തട്ടിയ രണ്ടുപേർ അറസ്റ്റിൽ; തിരൂർ ഡെ. തഹസിൽദാറെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്

Last Updated:

മൂന്നുതവണയായിട്ടാണ് പ്രതികൾ പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു

മലപ്പുറം: തിരൂർ ഡെപ്യുട്ടി തഹസിൽദാറെ കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. തഹസിൽദാറെ കേസിൽ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങിയ രണ്ടുപേരെ പൊലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭീഷണിയെ തുടർന്നുള്ള മാനസിക സംഘർഷത്തിലാണ് നാടുവിട്ടതെന്നും ഡെപ്യൂട്ടി തഹസിൽദാർ പൊലീസിനോട് പറഞ്ഞു.
രണ്ടത്താണി സ്വദേശികളായ ഫൈസൽ (43), വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവർ ആണ് അറസ്റ്റിലായത്. രണ്ടത്താണി സ്വദേശിയായ ഷഫീഖ് (35) ആണ് കസ്റ്റഡിയിൽ ഉള്ളത്.
ഡെപ്യുട്ടി തഹസിൽദാറെ ഭീഷണിപ്പടുത്തി പത്ത് ലക്ഷം രൂപ പ്രതികൾ തട്ടി എടുത്തു. പോക്സോ കേസിൽപെടുത്തി കുടുംബം നശിപ്പിക്കുമെന്നായിരുന്നു ഭീഷണി. മൂന്നുതവണയായിട്ടാണ് പ്രതികൾ പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
പ്രതികൾ ഡെപ്യൂട്ടി തഹസിൽദാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ഡെപ്യൂട്ടി തഹസിൽദാർ ക്കെതിരെ ഇതുവരെ ആരുടെയും ഭാഗത്തുനിന്നും പരാതി ലഭിച്ചിട്ടില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് തിരൂർ ഡെപ്യൂട്ടി തഹസിൽദാർ ചാലിബ് കർണാടകയിലേക്ക് നാടുവിട്ടത്. തുടർന്ന് കുടുംബം പൊലീസിൽ പരാതിപ്പെടുകയും വെള്ളിയാഴ്ച രാത്രിയോടെ ചാലിബ് വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പോക്സോ കേസിൽ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണി; 10 ലക്ഷം തട്ടിയ രണ്ടുപേർ അറസ്റ്റിൽ; തിരൂർ ഡെ. തഹസിൽദാറെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement