തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ മകൻ കഴുത്തിൽ തോർത്തു മുറുക്കി അച്ഛനെ കൊലപ്പെടുത്തി

Last Updated:

മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ് അച്ഛനെ കൊലപ്പെടുത്തിയ വിവരം അയൽവാസികളോട് വിളിച്ചറിയിച്ച ശേഷം കടന്നുകളഞ്ഞു

പ്രതി രാജേഷ്
പ്രതി രാജേഷ്
തിരുവനന്തപുരം: കിളിമാനൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജൻ (60) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കൊല നടത്തിയ ശേഷം മകൻ സുരാജ് എന്ന് വിളിക്കുന്ന രാജേഷ് (28) ഒളിവിൽ പോയി. കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്.
സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊല്ലപ്പെട്ട രാജന്റെ ഭാര്യ ചിറയിൻകീഴിലുള്ള ഒരു ബന്ധുവീട്ടിൽ പോയിരുന്നു. മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ് അച്ഛനെ കൊലപ്പെടുത്തിയ വിവരം അയൽവാസികളോട് വിളിച്ചറിയിച്ച ശേഷം കടന്നു കളയുകയായിരുന്നു. രാജേഷ് മദ്യലഹരിയിലായതിനാൽ അയൽവാസികൾ ഇത് കാര്യമായി എടുത്തില്ല.
അച്ഛനും മകനും തമ്മിൽ വഴക്കിട്ട വിവരം അയൽവാസികൾ രാജന്റെ ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് ചിറയിൻകീഴിൽ നിന്നും ഇവർ കിളിമാനൂരിലെ വീട്ടിൽ എത്തിയ ശേഷമാണ് രാജൻ കൊല്ലപ്പെട്ടത് സ്ഥീരീകരിച്ചത്. തുടർന്ന് കിളിമാനൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് സംഭവത്തിന് ശേഷം ഒളിവിൽ പോയ രാജേഷിനു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ മകൻ കഴുത്തിൽ തോർത്തു മുറുക്കി അച്ഛനെ കൊലപ്പെടുത്തി
Next Article
advertisement
മനംപോലെ മാംഗല്യം; യുക്രെയ്ൻ സ്വദേശികളായ 72കാരനും 27കാരിക്കും ഹൈന്ദവ ആചാരപ്രകാരം വിവാഹം
മനംപോലെ മാംഗല്യം; യുക്രെയ്ൻ സ്വദേശികളായ 72കാരനും 27കാരിക്കും ഹൈന്ദവ ആചാരപ്രകാരം വിവാഹം
  • 72കാരനായ സ്റ്റാനിസ്ലാവും 27കാരിയായ അൻഹെലിനയും ജോധ്പൂരിൽ ഹൈന്ദവ ആചാരപ്രകാരം വിവാഹിതരായി.

  • വിവാഹ ചടങ്ങുകൾ ഹോട്ടലിൽ സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുത്ത് ആഘോഷിച്ചു.

  • വിവാഹം ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിതെളിയിച്ചു, പ്രായവ്യത്യാസം ശ്രദ്ധേയമായി.

View All
advertisement