advertisement

പീഡനത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് അമ്മ; 'രണ്ടാനമ്മയോടൊപ്പം കുഞ്ഞ് ജീവിക്കുന്നത്‌ ദുഃസ്വപ്നം കണ്ടു'

Last Updated:

'കുട്ടിയുടെ അച്ഛൻ തന്നെ ഒഴുവാക്കി മറ്റൊരു വിവാഹത്തിനൊരുങ്ങി. കുട്ടിയെ തന്നിൽ നിന്ന് അകറ്റി. രണ്ടാനമ്മയോടൊപ്പം കുഞ്ഞ് ജീവിക്കുന്നത്‌ ദുഃസ്വപനം കണ്ടു. കുഞ്ഞിന്റെ ഭാവിയിൽ ആശങ്കയുണ്ടായി'

Rapid Read
പ്രതീകാത്മക എഐ ചിത്രം
പ്രതീകാത്മക എഐ ചിത്രം
കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്നര വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മയുടെ കൂടുതൽ മൊഴി പുറത്ത്. കുട്ടിയെ ഭർത്താവിന്റെ ബന്ധു പീഡിപ്പിച്ചിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ അച്ഛൻ തന്നെ ഒഴുവാക്കി മറ്റൊരു വിവാഹത്തിനൊരുങ്ങി. കുട്ടിയെ തന്നിൽ നിന്ന് അകറ്റി. രണ്ടാനമ്മയോടൊപ്പം കുഞ്ഞ് ജീവിക്കുന്നത്‌ ദുഃസ്വപനം കണ്ടു. കുഞ്ഞിന്റെ ഭാവിയിൽ ആശങ്കയുണ്ടായതിനാലാണ് കൊലപ്പെടുത്തിയതെന്നും ചോദ്യം ചെയ്യലിൽ അമ്മ പൊലീസിനോട് പറഞ്ഞു.
ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. കുട്ടികളും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. അതില്‍ താന്‍ വേദന അനുഭവിച്ചിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും അമ്മ മൊഴി നല്‍കി.
ഇതും വായിക്കുക: അമ്മ പുഴയിലെറിഞ്ഞ മൂന്നര വയസുകാരി മരിക്കുന്നതിന്റെ തലേന്നും പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകൾ
അതേസമയം സംഭവത്തിൽ അന്വേഷണസംഘം വിപുലീകരിച്ചു. 22 അംഗ സംഘമാണ് രൂപീകരിച്ചത്. മൂന്ന് വനിത എസ്‌ഐമാര്‍ ഉള്‍പ്പെടെ നാല് വനിതകളും ടീമിലുണ്ട്. കൊലപാതകം ചെങ്ങമനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലും പീഡനം പുത്തന്‍കുരിശ് സ്റ്റേഷന്‍ പരിധിയിലുമാണ് നടന്നത്.
advertisement
അതേസമയം കുട്ടിയെ പീഡിപ്പിച്ച പ്രതിക്കു വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കുട്ടിയെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തിലായിരുന്നു കുട്ടി ലൈംഗിക ചൂഷണത്തിനിരയായെന്നുള്ള സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്. സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്.
advertisement
ഇതും വായിക്കുക: 'കസ്റ്റഡിയിലുള്ള പ്രതി വീട്ടിൽ കൂട്ട് കിടക്കാൻ വരുമായിരുന്നു'; മൂന്നര വയസുകാരിയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്
മെയ് 19 തിങ്കളാഴ്ചയായിരുന്നു കുട്ടിയെ അമ്മ പുഴയിലെറിഞ്ഞത്. അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസില്‍വെച്ച് കാണാതായി എന്നായിരുന്നു അമ്മ നല്‍കിയ മൊഴി. ഇതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ‌നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പീഡനത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് അമ്മ; 'രണ്ടാനമ്മയോടൊപ്പം കുഞ്ഞ് ജീവിക്കുന്നത്‌ ദുഃസ്വപ്നം കണ്ടു'
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement