advertisement

മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ച നേഴ്സ് കസ്റ്റഡിയിൽ; നഗ്നഫോട്ടോ പുറത്തുവിടുമെന്ന് ഭീഷണിയെന്നും പരാതി

Last Updated:

സ്വകാര്യ ആശുപത്രിയിൽ ഒപ്പം ജോലി ചെയ്തിരുന്ന ഡോക്ടറെ കോയമ്പത്തൂരിൽ മെച്ചപ്പെട്ട ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി കോഴിക്കോട്ടെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോഴിക്കോട്: മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച മെയിൽ നഴ്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശി നിഷാം ബാബുവി(24)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഒപ്പം ജോലി ചെയ്തിരുന്ന ഡോക്ടറെ കോയമ്പത്തൂരിൽ മെച്ചപ്പെട്ട ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് നിഷാം ബാബു കോഴിക്കോട്ടെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചത്.
2022 ഡിസംബർ 30നാണ് കേസിന് ആസ്പദമായ സംഭവം നടന്ന്. കോയമ്പത്തൂരിൽ കൂടുതൽ ശമ്പളമുള്ള ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി ഡോക്ടറുമായി യാത്ര തിരിച്ചത്. അതിനിടെ കോഴിക്കോട്ടെത്തി ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഇവിടെവെച്ച് ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഈ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് തവണ കൂടി പീഡിപ്പിച്ചു. കോഴിക്കോട്ടെ വിവിധ ഹോട്ടലുകളിൽ മുറിയെടുത്തശേഷം ഡോക്ടറെ വിളിച്ചുവരുത്തിയാണ് പീഡനം തുടർന്നത്.
ഇതോടെ പ്രതിയുടെ ഫോൺ നമ്പർ ഡോക്ടർ ബ്ലോക്ക് ചെയ്തു. എന്നാൽ ഡോക്ടറെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ, പ്രതി നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവിടുകയായിരുന്നു. ഇതോടെ ഡോക്ടർ കസബ പൊലീസിൽ പരാതി നൽകുകയായിരുന്നു.
advertisement
ഡോക്ടറുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കോഴിക്കോട് നിന്ന് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ച നേഴ്സ് കസ്റ്റഡിയിൽ; നഗ്നഫോട്ടോ പുറത്തുവിടുമെന്ന് ഭീഷണിയെന്നും പരാതി
Next Article
advertisement
ഇത് നമ്മുടെ യുദ്ധമല്ല; കേന്ദ്ര സർക്കാർ ചെയ്യുന്നത് ശരിയായ കാര്യമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി
ഇത് നമ്മുടെ യുദ്ധമല്ല; കേന്ദ്ര സർക്കാർ ചെയ്യുന്നത് ശരിയായ കാര്യമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി 
  • പശ്ചിമേഷ്യൻ യുദ്ധങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിനെ മനീഷ് തിവാരി പിന്തുണച്ചു

  • ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം നിലപാട് ശരിയാണെന്ന് തിവാരി അഭിപ്രായപ്പെട്ടു

  • യുദ്ധം ആരംഭിച്ചതിൽ ചർച്ചയും നയതന്ത്രവും ആവശ്യമാണെന്ന നിലപാടിലാണ് ഇന്ത്യ ഉറച്ചുനിൽക്കുന്നത്

View All
advertisement