advertisement

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷിഹാബിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Last Updated:

കൃത്യം നടത്തിയതിന് പിന്നാലെ ഒളിവിൽപോയ മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷിഹാബ് എന്ന ബാബുവിനെയാണ് എന്‍ഐഎ സംഘം പിടികൂടിയത്

sreenivasan murder
sreenivasan murder
പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ വീണ്ടും അറസ്റ്റ്. കൃത്യം നടത്തിയതിന് പിന്നാലെ ഒളിവിൽപോയ മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷിഹാബ് എന്ന ബാബുവിനെയാണ് എന്‍ഐഎ സംഘം പിടികൂടിയത്. മലപ്പുറത്തെ ഇയാളുടെ വീട്ടില്‍ നിന്നാണ് എൻഐഎയുടെ പ്രത്യേക ടീം ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മേയിൽ  കേസിലെ പത്താം പ്രതിയായ സഹീർ കെവിയെ എൻഐഎ പിടികൂടിയിരുന്നു.
ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്ത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘത്തിലെ പ്രധാന അംഗമാണ് പിടിയിലായ ഷിഹാബെന്ന് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പിഎഫ്ഐ നേതാക്കൾ നടത്തിയ ഗൂഢാലോചനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്ന ഇയാൾ പിഎഫ്ഐ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കേസിലെ നിർണായക തെളിവുകൾ നശിപ്പിച്ച മുഹമ്മദ് ഹക്കീമിന് അഭയം നൽകിയതായും എൻഐഎ സംശയിക്കുന്നു. 
advertisement
 2022 ഏപ്രിൽ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ. സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു എന്നു കേസ് അന്വേഷണം നടത്തിയ കേരള പോലീസ് കണ്ടെത്തിയിരുന്നു.
കേസ് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ വിശദമായ അന്വേഷണത്തിന്  ശേഷം 2023 മാര്‍ച്ചിൽ 59 പ്രതികൾക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷിഹാബിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement