ഓൺലൈൻ തട്ടിപ്പിൽ പൊലീസ് തേടിയ നൈജീരിയക്കാരൻ കേരളത്തിലെ ഭാര്യയേയും മകളേയും കാണാൻ വരുമ്പോൾ പിടിയിൽ

Last Updated:

എടിഎം കാർഡുകളും 7 ബാങ്ക് പാസ്ബുക്കുകളും 5 മൊബൈലുകളും ഇയാളുടെ കയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ചെന്നൈ: ഓൺലൈൻ തട്ടിപ്പ് കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. 1.15 കോടിയുടെ ഓൺലൈൻ തട്ടിപ്പുകേസിൽ ബെംഗളൂരു പൊലീസ് തേടിയിരുന്ന നൈജീരിയൻ സ്വദേശി എഡ്വേർഡ് എബാം ഇദുപോർ കേരളത്തിലേക്കുള്ള യാത്രക്കിടെയാണ് പിടിയിലായത്. കൃഷ്ണ​ഗിരി പൊലീസാണ് നൈജീരിയൻ സ്വദേശിയെ പിടികൂടിയത്.
കേരളത്തിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയാണെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. 4 പാസ്പോർട്ടുകളും 3.93 ലക്ഷം രൂപയും യൂറോ കറൻസികളും 9 എടിഎം കാർഡുകളും 7 ബാങ്ക് പാസ്ബുക്കുകളും 5 മൊബൈലുകളും ഇയാളുടെ കയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓൺലൈൻ തട്ടിപ്പിൽ പൊലീസ് തേടിയ നൈജീരിയക്കാരൻ കേരളത്തിലെ ഭാര്യയേയും മകളേയും കാണാൻ വരുമ്പോൾ പിടിയിൽ
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement