ഓൺലൈൻ തട്ടിപ്പിൽ പൊലീസ് തേടിയ നൈജീരിയക്കാരൻ കേരളത്തിലെ ഭാര്യയേയും മകളേയും കാണാൻ വരുമ്പോൾ പിടിയിൽ

Last Updated:

എടിഎം കാർഡുകളും 7 ബാങ്ക് പാസ്ബുക്കുകളും 5 മൊബൈലുകളും ഇയാളുടെ കയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ചെന്നൈ: ഓൺലൈൻ തട്ടിപ്പ് കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. 1.15 കോടിയുടെ ഓൺലൈൻ തട്ടിപ്പുകേസിൽ ബെംഗളൂരു പൊലീസ് തേടിയിരുന്ന നൈജീരിയൻ സ്വദേശി എഡ്വേർഡ് എബാം ഇദുപോർ കേരളത്തിലേക്കുള്ള യാത്രക്കിടെയാണ് പിടിയിലായത്. കൃഷ്ണ​ഗിരി പൊലീസാണ് നൈജീരിയൻ സ്വദേശിയെ പിടികൂടിയത്.
കേരളത്തിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയാണെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. 4 പാസ്പോർട്ടുകളും 3.93 ലക്ഷം രൂപയും യൂറോ കറൻസികളും 9 എടിഎം കാർഡുകളും 7 ബാങ്ക് പാസ്ബുക്കുകളും 5 മൊബൈലുകളും ഇയാളുടെ കയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓൺലൈൻ തട്ടിപ്പിൽ പൊലീസ് തേടിയ നൈജീരിയക്കാരൻ കേരളത്തിലെ ഭാര്യയേയും മകളേയും കാണാൻ വരുമ്പോൾ പിടിയിൽ
Next Article
advertisement
അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 19 കാരനും മൂന്ന് കൂട്ടുകാരും ചേർന്ന് 27കാരൻ്റെ നെഞ്ചത്ത് കുത്തി
അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 19 കാരനും മൂന്ന് കൂട്ടുകാരും ചേർന്ന് 27കാരൻ്റെ നെഞ്ചത്ത് കുത്തി
  • അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 27കാരനെ 19കാരനും കൂട്ടുകാരും ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു.

  • 27കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ, സംഭവത്തിൽ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

  • പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് പോലീസ്; ഒന്നാം പ്രതി രണ്ട് തവണ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു.

View All
advertisement