Gold Smuggling Case | ശിവശങ്കറിനും അരുണിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സരിത്ത്; ഇല്ലെന്ന് സ്വപ്ന‌

Last Updated:

എൻഐഎ, കസ്റ്റംസ് സംഘങ്ങൾ മുൻകൂട്ടി തയാറാക്കിയ 60 ചോദ്യങ്ങൾക്കാണു പ്രതികളിൽ നിന്ന് ഉത്തരം തേടുന്നത്.

കൊച്ചി:  നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസുമായി മുഖ്യന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനും ബന്ധമുണ്ടെന്ന് ഒന്നാം പ്രതി പി.എസ് സരിത്തിന്റെ മൊഴി. സ്വർണക്കടത്ത് ശിവശങ്കറിന്റെയും അരുൺ ബാലചന്ദ്രന്റെയും അറിവോടെയാണെന്നും തെളിവുകൾ നൽകാമെന്നും സരിത് മൊഴി നൽകി. യുഎഇ കോൺസുലേറ്റിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്നും സരിത് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം സ്വർണക്കടത്തുമായി യു.എ.ഇ കോൺസുലേറ്റിന് ബന്ധമുണ്ടെന്ന തരത്തിലാണ് സ്വപ്ന സുരേഷിന്റെ മൊഴി. എന്നാൽ സ്വർണക്കടത്തിൽ ശിവശങ്കറിനു ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ‘ഇല്ല’എന്നും സ്വപ്ന മറുപടി നൽകിയിട്ടുണ്ട്. രഹസ്യമൊഴി കോടതി മുൻപാകെ രേഖപ്പെടുത്തും.
advertisement
സംസ്ഥാനത്തെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടാക്കാൻ നിർദേശിച്ചതു തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഷാർഷ് ദ് അഫയേഴ്സ് റാഷിദ് ഖമീസ് അലിയാണെന്നു സ്വപ്ന യുടെ മൊഴി. പലർക്കും തന്നെ പരിചയപ്പെടുത്തിയത് അദ്ദേഹമാണെന്നും സ്വപ്ന പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | ശിവശങ്കറിനും അരുണിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സരിത്ത്; ഇല്ലെന്ന് സ്വപ്ന‌
Next Article
advertisement
ഏഴുമാസത്തിനിടെ ഭാര്യ കാമുകനൊപ്പം 5 തവണ ഒളിച്ചോടി; 38കാരൻ നാലുകുട്ടികളുമായി നദിയിൽ ജീവനൊടുക്കി
ഏഴുമാസത്തിനിടെ ഭാര്യ കാമുകനൊപ്പം 5 തവണ ഒളിച്ചോടി; 38കാരൻ നാലുകുട്ടികളുമായി നദിയിൽ ജീവനൊടുക്കി
  • സൽമാൻ തന്റെ നാല് മക്കളുമായി യമുനാ നദിയിൽ ചാടി ജീവനൊടുക്കി, ഭാര്യയുടെ തുടർച്ചയായ ഒളിച്ചോട്ടം കാരണം.

  • സൽമാൻ്റെ ഭാര്യ ഖുഷി കഴിഞ്ഞ ഏഴ് മാസത്തിനിടെ അഞ്ച് തവണ കാമുകനോടൊപ്പം ഒളിച്ചോടിയിരുന്നു.

  • സൽമാൻ നദിയിലേക്ക് ചാടുന്നതിന് മുമ്പ് മൂന്ന് വീഡിയോകൾ റെക്കോർഡ് ചെയ്ത് സഹോദരിക്ക് അയച്ചു.

View All
advertisement