advertisement

മലപ്പുറത്ത് പ്രണയാഭ്യർത്ഥന നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും

Last Updated:

ട്യൂഷന് പോകുന്ന വഴിയിൽ വെച്ച് കത്തി ഉപയോഗിച്ച് വയറിനും കഴുത്തിനും കുത്തുകയായിരുന്നു.

മലപ്പുറം: പ്രണയാഭ്യർത്ഥന നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും. കേസിൽ പെരിന്തൽമണ്ണ മണ്ണാർ മല സ്വദേശി ജിനേഷ് (23) ആണ് ശിക്ഷിക്കപ്പെട്ടത്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ കുമാർ ആണ് 7 വർഷം കഠിന തടവിനും 22000 രൂപ പിഴയും ആണ് ശിക്ഷയായി വിധിച്ചത്.
ഐപിസി 307, 341 വകുപ്പുകളും പോക്സോ ആക്ട് പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
2022 ൽ ആണ് കേസിന് ആസ്പദമായ സംഭവം. പതിനാല് വയസുള്ള പെൺകുട്ടിയെ നിരന്തരം പിന്തുടരുകയും പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നു പ്രതി. പ്രതിയുടെ തുടർച്ചയായുള്ള പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചിരുന്നു. ഇതിലുള്ള വിരോധം കാരണം ജൂലൈ 7 ന് രാവിലെ ട്യൂഷന് പോകുന്ന വഴിയിൽ വെച്ച് കത്തി ഉപയോഗിച്ച് വയറിനും കഴുത്തിനും കുത്തുകയായിരുന്നു.
advertisement
പ്രതിയെ പെരിന്തൽമണ്ണ പോലീസ് വളരെ വേഗം പിടികൂടി. പെരിന്തൽമണ്ണ സി ഐ സി കെ നൗഷാദ് , സി അലവി എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സപ്ന പി പരമേശ്വരത് ഹാജരായി, സിവിൽ പോലീസ് ഓഫീസർ സൗജത്ത് പ്രോസീക്യൂഷനെ സഹായിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് പ്രണയാഭ്യർത്ഥന നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും
Next Article
advertisement
രാഷ്ട്രപതിക്ക് സജ്ജമാക്കിയ ശുചിമുറിയിൽ വെള്ളമില്ല, റോഡിൽ മാലിന്യം; ബംഗാളിനോട് കേന്ദ്രം റിപ്പോർട്ട് തേടി
രാഷ്ട്രപതിക്ക് സജ്ജമാക്കിയ ശുചിമുറിയിൽ വെള്ളമില്ല, റോഡിൽ മാലിന്യം; ബംഗാളിനോട് കേന്ദ്രം റിപ്പോർട്ട് തേടി
  • രാഷ്ട്രപതിയുടെ സന്ദർശനത്തിൽ പ്രോട്ടോക്കോൾ ലംഘനവും സുരക്ഷാ വീഴ്ചയും കേന്ദ്രം ചൂണ്ടിക്കാട്ടി

  • ശുചിമുറിയിൽ വെള്ളമില്ല, റോഡിൽ മാലിന്യം; വിശദീകരണം തേടി കേന്ദ്രം ബംഗാളിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

  • മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി സ്വീകരിക്കാനെത്താതിരുന്നത് ഗൗരവകരമായ ലംഘനമായി കേന്ദ്രം കണക്കാക്കി

View All
advertisement