advertisement

മലപ്പുറത്ത് പ്രണയാഭ്യർത്ഥന നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും

Last Updated:

ട്യൂഷന് പോകുന്ന വഴിയിൽ വെച്ച് കത്തി ഉപയോഗിച്ച് വയറിനും കഴുത്തിനും കുത്തുകയായിരുന്നു.

മലപ്പുറം: പ്രണയാഭ്യർത്ഥന നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും. കേസിൽ പെരിന്തൽമണ്ണ മണ്ണാർ മല സ്വദേശി ജിനേഷ് (23) ആണ് ശിക്ഷിക്കപ്പെട്ടത്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ കുമാർ ആണ് 7 വർഷം കഠിന തടവിനും 22000 രൂപ പിഴയും ആണ് ശിക്ഷയായി വിധിച്ചത്.
ഐപിസി 307, 341 വകുപ്പുകളും പോക്സോ ആക്ട് പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
2022 ൽ ആണ് കേസിന് ആസ്പദമായ സംഭവം. പതിനാല് വയസുള്ള പെൺകുട്ടിയെ നിരന്തരം പിന്തുടരുകയും പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നു പ്രതി. പ്രതിയുടെ തുടർച്ചയായുള്ള പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചിരുന്നു. ഇതിലുള്ള വിരോധം കാരണം ജൂലൈ 7 ന് രാവിലെ ട്യൂഷന് പോകുന്ന വഴിയിൽ വെച്ച് കത്തി ഉപയോഗിച്ച് വയറിനും കഴുത്തിനും കുത്തുകയായിരുന്നു.
advertisement
പ്രതിയെ പെരിന്തൽമണ്ണ പോലീസ് വളരെ വേഗം പിടികൂടി. പെരിന്തൽമണ്ണ സി ഐ സി കെ നൗഷാദ് , സി അലവി എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സപ്ന പി പരമേശ്വരത് ഹാജരായി, സിവിൽ പോലീസ് ഓഫീസർ സൗജത്ത് പ്രോസീക്യൂഷനെ സഹായിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് പ്രണയാഭ്യർത്ഥന നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും
Next Article
advertisement
'അന്ന് കമൽഹാസനെ കെട്ടിപ്പിടിച്ചപ്പോൾ അപകർഷതാബോധം തോന്നി'; ഷൂട്ടിങ് സമയത്തെ അനുഭവം തുറന്നുപറഞ്ഞ് രാധിക ശരത്കുമാർ
'അന്ന് കമൽഹാസനെ കെട്ടിപ്പിടിച്ചപ്പോൾ അപകർഷതാബോധം തോന്നി'; ഷൂട്ടിങ് സമയത്തെ അനുഭവം തുറന്നുപറഞ്ഞ് രാധിക ശരത്കുമാർ
  • ചിത്രീകരണത്തിനിടെ കമൽഹാസനെ കെട്ടിപ്പിടിക്കുമ്പോൾ നിറവ്യത്യാസം കാരണം രാധികക്ക് അപകർഷതാബോധം തോന്നി

  • ചർമ്മത്തിന്റെ നിറം സിനിമാ വ്യവസായത്തിൽ വിവേചനം ഉണ്ടാക്കിയിരുന്നുവെന്ന് രാധിക തുറന്നു പറഞ്ഞു

  • സ്വന്തം ചർമ്മനിറത്തിൽ സംതൃപ്തി കണ്ടെത്തിയതോടെ അതിജീവനത്തിന്റെ ബോധ്യം രാധികക്ക് ലഭിച്ചതായി വ്യക്തമാക്കി

View All
advertisement