ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ കോടതിയില്‍ പോകുമെന്ന് ശ്രദ്ധയുടെ കുടുംബം

Last Updated:

അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്ന് കുടുംബം ആരോപിച്ചു

ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കോട്ടയം അമല്‍ ജ്യോതി കോളജില്‍ മരിച്ച ശ്രദ്ധയുടെ കുടുംബം. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായി. മകളുടെ മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തണമെന്നും ആരോപണ വിധേയരായ ജീവനക്കാരെ പുറത്താക്കണമെന്നും ശ്രദ്ധയുടെ പിതാവ് പി പി സതീഷ് പറഞ്ഞു. കഴിഞ്ഞ ദിവസം കേസില്‍ കാഞ്ഞിരപ്പള്ളി പോലീസ് തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി ശ്രദ്ധയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു, സഹകരണമന്ത്രി വിഎന്‍ വാസവന്‍ എന്നിവര്‍ വിദ്യാര്‍ഥി പ്രതിനിധികളുമായും കോളേജ് മാനേജ്മെന്‍റുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ ധാരണയായത്. ഇതിന് പിന്നാലെ വിദ്യാര്‍ഥികള്‍ നടത്തിയിരുന്ന സമരം താത്കാലികമായി അവസാനിപ്പിച്ചു.ഹോസ്റ്റൽ വാർഡൻ സിസ്റ്റർ മായയെ തൽസ്ഥാനത്തുനിന്ന് നീക്കാൻ നടപടിയെടുക്കുമെന്നും മാനേജ്മെന്റ് ഉറപ്പു നൽകി.
advertisement
സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്കെതിരേ നടപടി ഉണ്ടാകില്ലെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. വിദ്യാർത്ഥികൾ പരാതിപ്പെട്ട എച്ച്ഒഡിക്കെതിരേ നിലവിൽ നടപടി ഉണ്ടാകില്ല.അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ അപ്പോൾ തീരുമാനിക്കും. കുറ്റക്കാരെ ശിക്ഷിക്കും. വാർഡനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യം സഭാനേതൃത്വവുമായി സംസാരിച്ച് മാനേജ്മെന്റ് അറിയിക്കും. സ്റ്റുഡന്റസ് കൗൺസിൽ ശക്തിപ്പെടുത്തും – മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ കോടതിയില്‍ പോകുമെന്ന് ശ്രദ്ധയുടെ കുടുംബം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement