advertisement

അനുമതിയോടെ മണ്ണ് കൊണ്ടുപോകുന്നതിനും കൈക്കൂലി; തൃശൂരിലെ രണ്ട് വനംവകുപ്പ് ജീവനക്കാർ അറസ്റ്റിൽ

Last Updated:

പണം നല്കിയില്ലെങ്കിൽ വണ്ടി കടത്തിവിടില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ കൈക്കൂലി വാങ്ങിയിരുന്നത്

തൃശ്ശൂർ: അനുമതിയോടെ മണ്ണ് കൊണ്ടുപോകുന്നത് തടഞ്ഞ് കൈക്കൂലി വാങ്ങുന്നത് പതിവാക്കിയ രണ്ട് വനം വകുപ്പ് ജീവനക്കാരെ തൃശ്ശൂർ വിജിലൻസ് അറസ്റ്റ് ചെയ്തു. മച്ചാട് റേഞ്ചിലെ വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റർ ഇഗ്നേഷ്യസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മഹേഷ് എന്നിവരാണ് പിടിയിലായത്.
മണലിത്തറ കുണ്ടുകാട് മേഖലയിലെ പട്ടയഭൂമിയിൽ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും അനുമതിയോടെ മണ്ണ് കൊണ്ടു പോകുന്നവരിൽ നിന്നാണ് കൈക്കൂലി വാങ്ങിയിരുന്നത്. വനഭൂമിയിൽ കൂടിയാണ് വാഹനം പോകേണ്ടതെന്നും അതിനാൽ പണം നല്കിയില്ലെങ്കിൽ വണ്ടി കടത്തിവിടില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ കൈക്കൂലി വാങ്ങിയിരുന്നത്.
ഇവരിൽ നിന്ന് 6000 രൂപ പിടികൂടി. വിജിലൻസ് തൃശ്ശൂർ ഡി.വൈ.എസ്.പി യു.പ്രേമന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അനുമതിയോടെ മണ്ണ് കൊണ്ടുപോകുന്നതിനും കൈക്കൂലി; തൃശൂരിലെ രണ്ട് വനംവകുപ്പ് ജീവനക്കാർ അറസ്റ്റിൽ
Next Article
advertisement
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
  • ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ ഹൈക്കോടതി എസ് ഐ ടി-യെ പ്രശംസിച്ചതായി മന്ത്രി പറഞ്ഞു

  • നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി വിമര്‍ശിച്ചു

  • കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്റെ കാപട്യം വെളിപ്പെടുത്തിയെന്നും ജനങ്ങള്‍ക്ക് മാപ്പ് പറയണം

View All
advertisement