പാതിയിൽ മുറിഞ്ഞ ഗാനമായി ഒരു അഭിനയ പ്രതിഭ; ഓർമ്മകളിൽ അനിൽ നെടുമങ്ങാട്

Last Updated:

മിനി സ്‌ക്രീനിൽ കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച അനിൽ നെടുമങ്ങാടിന്റെ സടകുടഞ്ഞുള്ള വരവാണ് പ്രേക്ഷകർ വെള്ളിത്തിരയിൽ കണ്ടത്

വെള്ളിത്തിരയിൽ, അല്ലെങ്കിൽ മിനി സ്‌ക്രീനിൽ തമാശ അവതരിപ്പിച്ച് പ്രേക്ഷകരെ കൈയിലെടുത്താൽ ഒരു കാര്യം തീരുമാനിക്കുക, കാമ്പുള്ള ഒരു സീരിയസ് കഥാപാത്രം കയ്യിൽ കിട്ടിയാൽ ഈ അഭിനേതാക്കൾ കാണികളെ ശ്വാസമടക്കിപ്പിടിച്ചിരുത്തിക്കും, തീർച്ച. തമാശ അവതരിപ്പിച്ച് അത് കണ്ടിരിക്കുന്ന ആളിൽ ഫലിപ്പിക്കുക എന്ന ഭാരമേറിയ ചുമതല നിർവഹിച്ചുള്ള തഴക്കവും പഴക്കവും അവർക്കുള്ളിലെ പ്രതിഭയെ മൂർച്ചകൂട്ടുന്നത് ഒരുപക്ഷെ ആരും അറിയാതെയാവും. അവസരം വന്നാൽ അത് പുറത്തുചാടും.
മിനി സ്‌ക്രീനിൽ കോമഡി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ വർഷങ്ങളായി രസിപ്പിച്ച അനിൽ നെടുമങ്ങാടിനെ ഏവർക്കും അറിയാം. ഒരുപക്ഷെ ഏറ്റവുമധികം അങ്ങനെ കണ്ട കൂട്ടത്തിൽ 'ഇന്ദുമുഖി, ചന്ദ്രമതി' എന്ന ടി.വി. സീരിയലിലെ അമ്മയുടെ ഏക മകനായ മനു എന്ന കഥാപാത്രത്തെ മാറ്റിനിർത്താൻ കഴിയില്ല. ഹ്യൂമർ പറയാതെ തന്നെ അനിലിന്റെ ഓരോ ചലനവും അഭിനയമുഹൂർത്തവും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു. പ്രണയിച്ചു വിവാഹം കഴിച്ച ശേഷം അമ്മയ്ക്കും ഭാര്യക്കും ഇടയിൽ നട്ടം തിരിയുന്ന ഒറ്റ മകൻ കഥാപാത്രമായിരുന്നു അനിലിന്റെ മനു.
advertisement
Also read: Anil Nedumangad | നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു
ആ കോമഡി താരം വെള്ളിത്തിരയിൽ സടകുടഞ്ഞെഴുന്നേറ്റത് എല്ലാവരും കണ്ടു. ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് ഭാവ വിസ്മയങ്ങൾ തീർത്ത അനിൽ കാണികളെ സ്തബ്ധരാക്കി. 'വൈകിയതെന്തേ' എന്ന് ചിന്തിപ്പിച്ചു.
"സിനിമ വൈകി എന്ന് തോന്നിയിട്ടില്ല. ഞാനെന്റെ ഇരുപതുകളിലോ മുപ്പതുകളിലോ ആണ് സിനിമയിലേക്ക് എത്തിയിരുന്നതെങ്കിൽ ഈ പ്രായത്തിൽ ഔട്ടായി വീട്ടിലിരുന്നേനേ. അതുകൊണ്ട് ഇതല്ലേ നല്ലത്?" എന്നായിരുന്നു അനിൽ നെടുമങ്ങാട് ആ വൈകിവരവിനെക്കുറിച്ച് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
advertisement
'ഞാൻ സ്റ്റീവ് ലോപസ്' എന്ന ചിത്രത്തിലൂടെയാണ് അനിലിന്റെ സിനിമാ പ്രവേശം. അധികം വൈകാതെ കമ്മട്ടിപ്പാടത്തിലെ സുരേന്ദ്രൻ ശ്രദ്ധ നേടി. എന്നാൽ ഒന്നൊന്നര വരവ് എന്ന് ഏവരും വിശേഷിപ്പിച്ചത് 'അയ്യപ്പനും കോശിയും' സിനിമയിലെ സർക്കിൾ ഇൻസ്പെക്ടറിനെയാണ്.
വെട്ടൊന്ന്, മുറി രണ്ട് എന്ന് കൽപ്പിച്ചുറപ്പിച്ച രണ്ട് നായകന്മാർക്കിടയിൽ അവരെ രണ്ടിനെയും കയ്യടക്കത്തോടെ നിർത്തുന്ന കാക്കിക്കുപ്പായക്കാരൻ സി.ഐ. സതീഷ് കുമാറായി അനിൽ നിറഞ്ഞാടി. ഇനിയുമെത്രയോ ഭാവങ്ങൾ നിറഞ്ഞാടാനുള്ള ആ വേഷക്കാരൻ പക്ഷെ ആട്ടവിളക്കണയും മുൻപേ...
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പാതിയിൽ മുറിഞ്ഞ ഗാനമായി ഒരു അഭിനയ പ്രതിഭ; ഓർമ്മകളിൽ അനിൽ നെടുമങ്ങാട്
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement