advertisement

AR Rahman | ഖുർആൻ പഠിക്കാൻ ചെലവിട്ടത് മൂന്നു വർഷങ്ങൾ; എന്തുകൊണ്ടെന്ന് എ.ആർ. റഹ്മാൻ

Last Updated:

1992-ൽ പുറത്തിറങ്ങിയ റോജ സൗണ്ട് ട്രാക്ക് റഹ്മാനെ ദേശീയ നിലയിൽ ശ്രദ്ധേയനാക്കി. അതേസമയം രംഗീല (1995) ഹിന്ദി സിനിമയിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക അരങ്ങേറ്റമായി

എ.ആർ. റഹ്മാൻ
എ.ആർ. റഹ്മാൻ
ഓസ്കർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ (AR Rahman) തന്റെ കരിയറിലെ ഒരു വഴിത്തിരിവിനെക്കുറിച്ച് അടുത്തിടെ തുറന്നു പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. ഹിന്ദി പഠിക്കാൻ തന്നെ പ്രേരിപ്പിച്ച ഘടകത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. എൻഡിടിവി ഗുഡ് ടൈംസ് സൗണ്ട്സ്കേപ്പിൽ ശ്രുതി ഹാസനുമായി സംസാരിക്കുമ്പോൾ, തന്റെ തമിഴ് ഗാനങ്ങളുടെ മോശം ഹിന്ദി വിവർത്തനങ്ങൾ വായിച്ചപ്പോൾ 'അപമാനം' നേരിട്ടതായി അദ്ദേഹം പങ്കുവെച്ചു. അത് ഭാഷാവിടവ് നികത്താൻ പ്രേരിപ്പിച്ചതായും റഹ്മാൻ.
റോജ, ദിൽ സേ തുടങ്ങിയ തന്റെ തമിഴ് ചിത്രങ്ങൾ രാജ്യവ്യാപകമായി പ്രശസ്തി നേടിയപ്പോൾ, അവയുടെ ഹിന്ദി പതിപ്പുകൾക്ക് യഥാർത്ഥ വരികളുടെ അക്ഷരാർത്ഥത്തിലെ വിവർത്തനങ്ങൾ കാരണം താൻ ബുദ്ധിമുട്ടനുഭവിച്ചെന്ന് റഹ്മാൻ വിശദീകരിച്ചു.
"ഓരോ ഭാഷയ്ക്കും പ്രത്യേക തരം പ്രഭാവലയം ഉണ്ടെന്ന് ഞാൻ കരുതുന്നു," റഹ്മാൻ പറഞ്ഞു. "ദിൽ സേ, റോജ പോലുള്ള എന്റെ സിനിമകൾ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, തമിഴ് ഗാനങ്ങളുടെ അക്ഷരാർത്ഥത്തിലുള്ള വിവർത്തനങ്ങൾ ഉണ്ടാവാൻ തുടങ്ങി. 'ഈ ഹിന്ദി വരികൾ മോശമാണ്, തമിഴ് പതിപ്പ് കേൾക്കുന്നതാണ് മെച്ചം' പോലുള്ള അഭിപ്രായങ്ങൾ എനിക്ക് തീർത്തും അപമാനകരമായി തോന്നിത്തുടങ്ങി.
advertisement
1992-ൽ പുറത്തിറങ്ങിയ റോജ സൗണ്ട് ട്രാക്ക് റഹ്മാനെ ദേശീയ നിലയിൽ ശ്രദ്ധേയനാക്കി. അതേസമയം രംഗീല (1995) ഹിന്ദി സിനിമയിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക അരങ്ങേറ്റമായി. എന്നാൽ ആ പരിവർത്തനത്തിനിടയിൽ, ഭാഷകളുടെ വൈകാരിക സൂക്ഷ്മത മനസ്സിലാക്കാതെ, പ്രവർത്തിക്കുന്നതിന്റെ പരിമിതികൾ അദ്ദേഹം തിരിച്ചറിഞ്ഞു.
ഹിന്ദിയില്ലാതെ നിങ്ങൾ നിലനിൽക്കില്ല’ എന്ന് സുഭാഷ് ഘായി
സുഭാഷ് ഘായി എന്ന ചലച്ചിത്ര സംവിധായകൻ നൽകിയ നിർണായക ഉപദേശം തന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചതായി റഹ്മാൻ ഓർമ്മിച്ചു, “ഞാൻ സുഭാഷ് ഘായിയെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, ‘നിങ്ങൾ ഒരു മികച്ച സംഗീതസംവിധായകനാണ്, പക്ഷേ ഹിന്ദി പഠിക്കാതെ നിങ്ങൾ നിലനിൽക്കില്ല’. അത് മനോഹരമായ ഉപദേശമാണെന്ന് ഞാൻ കരുതി,” റഹ്മാൻ പറഞ്ഞു. “ഞാൻ അത് ഗൗരവമായി എടുക്കുകയും ഹിന്ദിയും ഉറുദുവും പഠിക്കുകയും ചെയ്തു.”
advertisement
1994നും 1997നും ഇടയിൽ, തന്റെ രചനകളുടെ ആധികാരികത സംരക്ഷിക്കാൻ അദ്ദേഹം ഭാഷകൾ കൂടുതൽ ആഴത്തിൽ പഠിക്കാൻ തുടങ്ങി. ഖുർആൻ ഷെരീഫിൽ നിന്ന് അറബി പോലും പഠിച്ചു.
“എന്റെ സൃഷ്ടികളുടെ ആത്മാവ് സംരക്ഷിക്കാൻ ഭാഷകൾ പഠിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കാൻ ഞാൻ ഏകദേശം പത്ത് വർഷമെടുത്തു,” അദ്ദേഹം പറഞ്ഞു. “ലോകമെമ്പാടുമുള്ള ഹിന്ദി സംസാരിക്കുന്ന പ്രേക്ഷകരിൽ നിന്നുള്ള സ്നേഹം അസാധാരണമാണ്—ഇപ്പോൾ, എനിക്ക് പഞ്ചാബിയും ഇഷ്ടമാണ്,” റഹ്മാൻ പറഞ്ഞു.
Summary: Oscar-winning music composer A.R. Rahman recently made headlines for his candid account of a turning point in his career. He spoke about the factor that motivated him to learn Hindi
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
AR Rahman | ഖുർആൻ പഠിക്കാൻ ചെലവിട്ടത് മൂന്നു വർഷങ്ങൾ; എന്തുകൊണ്ടെന്ന് എ.ആർ. റഹ്മാൻ
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement